സമാഗമവൃത്താന്തം (വഞ്ചിപ്പാട്ട്)
![Image](https://lh3.googleusercontent.com/-JfDufe1WXTs/Z2OVETbwBjI/AAAAAAAAPgY/098z9OOLTfcKztxfWsrAvOI9nUsB7-NggCNcBGAsYHQ/s1600/1000205930.jpg)
സമാഗമവൃത്താന്തം (വഞ്ചിപ്പാട്ട്) പാതിയർത്ഥം സതീർഥ്യനിൽ പാരിതോഷമായി ചൊന്നു, മതിയിനിയവലുണ്ണലരുതു കണ്ണാ.. ഇനിയവൽ ഭുജിച്ചെന്നാൽ ഇവളുമീ പാദംവിട്ടു സതീർത്ഥ്യനിൽ ദാസ്യവേല- യ്ക്കിടയായിടും... അലങ്കാരദീപം വേണ്ട അതിമോഹനങ്ങൾ വേണ്ട അവസാനംവരെയുമീ തൃപ്പാദം മതീ... തിരുമുന്നിൽ പതിയായി ട്ടിരിക്കണമിഹലോക പരമതയിൽ ചൊന്നൊന്നു ലയിക്കുവോളം... ഒരുപിടിയവലുണ്ടീ പ്രിയമാനസ തോഴനെ പ്രഭുവാക്കും ദേവാനിന്റെ മായ മതിയാം.. വിപ്രപത്നി സതീർഥ്യനിൽ മുക്തമനുരാഗം ചേർക്കി ലത്രതന്നെയിവളുമീ ചൊല്പടിയിലമരട്ടെ... ഇത്ഥം ചൊല്ലി മേഘവർണ്ണ- പത്നി തന്റെ പാണികളാൽ കൃഷ്ണഹസ്തമവൽപാത്രം കവർന്നെടുത്തൂ... മുദ്ഗസ്നേഹഭാവത്തോടെ പതിയുടെ സതീർഥ്യന്റെ ക്ഷീണമുക്തിക്കുതകുന്ന വൃത്തികൾ ചെയ്തു.. സത്വമെത്ര മനോഹരം പതിവൃത്തി കാംക്ഷിക്കുന്ന ഉത്തമമാം നാരീജനമെത്രയായാലും ചിത്തമതിൽ ചേക്കേറ്റിയ ഭർതൃരൂപമുപേക്ഷിപ്പാൻ എത്രതന്നെവന്നെന്നാലു- മവൾക്കാകുമോ..? ©️sree. *കുചേലൻ നൽകിയ അവൽഭുജിച്ചനേരം കൃഷ്ണസൗഭാഗ്യങ്ങളുടെ പകുതി കുചേലഭവനത്തിലെത്തിയെന്നാണ് ഐതിഹ്യം. വീണ്ടും അവൽ ഭുജിച്ചാൽ തന്റെ ഭാര്യാസ്ഥാനവും നഷ്ടപ്പെട്ട് കുചേലന്റെ ദാസ്യവേല വേണ്ടിവരുമെന്ന് ഭയന്ന് കൃഷ്ണപത്നി കൃഷ്ണനെ വിലക്...