Posts

ചുരുക്കത്തിൽ_നമ്മൾക്ക് മൂന്ന്മുഖ്യൻ_മൂന്ന്ഉപമുഖ്യൻ_മൂന്ന്മന്ത്രിസഭ😃😃

Image
ചുരുക്കത്തിൽ_നമ്മൾക്ക് മൂന്ന്മുഖ്യൻ_മൂന്ന്ഉപമുഖ്യൻ_മൂന്ന്മന്ത്രിസഭ😃😃 കേരള രാഷ്ട്രീയത്തിന്റെ ഈ ഘട്ടം നോക്കുമ്പോൾ, ഫലം പുറത്തുവരുന്നതിന് മുമ്പേ “ഭരണപട്ടിക” തയ്യാറാക്കുന്ന ആവേശം ഒരു വിചിത്ര നാടകമെന്നുപോലെ തോന്നുന്നു. #ജനാധിപത്യത്തിന്റെ_പരിഹാസരംഗം വോട്ടെണ്ണൽ പോലും തുടങ്ങാത്ത ഒരു സംസ്ഥാനത്ത്, മുഖ്യമന്ത്രിയാരെന്നോ, ഉപമുഖ്യമന്ത്രിയാരെന്നോ, മന്ത്രിസഭയിലെ പോർട്ട്ഫോളിയോ എങ്ങനെയെന്നോ മുൻകൂട്ടി പ്രഖ്യാപിക്കുന്ന രാഷ്ട്രീയ ആവേശം—അത് ആത്മവിശ്വാസത്തിന്റെ പ്രകടനമാണോ, അതോ #ജനാധിപത്യത്തെ_അപഹസിക്കുന്ന_അഹങ്കാരമോ? ഇത് വെറും രാഷ്ട്രീയ തന്ത്രമല്ല. ഇത് ജനവിധിയെ മുൻകൂട്ടി വിധിച്ചുകൂട്ടുന്ന ഒരു “മാനസിക ഭരണഘടനാ ലംഘനം” പോലെയാണ്. വോട്ട് രേഖപ്പെടുത്തിയ ജനങ്ങൾ ഇന്നും കാത്തിരിക്കുന്നു— “ഞങ്ങളുടെ തീരുമാനം എന്തായിരിക്കും?” എന്നൊരു നിർണായക നിമിഷത്തിനായി. പക്ഷേ രാഷ്ട്രീയക്കാർ ഇതിനകം തീരുമാനിച്ചുകഴിഞ്ഞു— “ഭരണം ആരുടേതാണെന്ന്!” ഇത് ജനാധിപത്യത്തിന്റെ ആത്മാവിനോടുള്ള ഒരു അസമ്മാനമാണ്. ജനങ്ങളുടെ വോട്ട് ഫലം പറയുന്നതിനു മുമ്പേ, അധികാരത്തിന്റെ കസേരകൾ പങ്കിട്ടുകഴിയുന്ന ഈ പ്രവണത, “ജനങ്ങൾ ഒരു ഔപചാരികത മാത്രം” എന്ന ധാരണ ശക്തമാക്കുന്നു...

ലക്ഷങ്ങൾ കിട്ടും പഴയ രൂപാനോട്ടുൾ കൈയിലുണ്ടോ..?

Image
ലക്ഷങ്ങളുടെ വാഗ്ദാനം… വലയത്തിന്റെ നിഴൽ കാലം മാറിയതുപോലെ, വഞ്ചനയുടെ രൂപങ്ങളും മാറിക്കൊണ്ടിരിക്കുന്നു. ഒരിക്കൽ മുഖം നോക്കി പറഞ്ഞിരുന്ന കള്ളങ്ങൾ, ഇന്ന് സ്‌ക്രീനുകൾക്കപ്പുറം നിസ്സംഗമായി ഒഴുകിയെത്തുന്നു. “പഴയ നോട്ടുകൾക്ക് ലക്ഷങ്ങൾ…” എന്നൊരു വാക്ക് മാത്രം മതി— നമ്മുടെ ആഗ്രഹങ്ങളുടെ വാതിൽ തുറക്കാൻ. ഒരു 5 രൂപ നോട്ടോ, ഒരു പഴയ 1000 രൂപ നോട്ടോ, അല്ലെങ്കിൽ ഒരു 50 രൂപ നോട്ടിലെ അപൂർവ നമ്പറോ ഇവയെല്ലാം പെട്ടെന്ന് ‘അമൂല്യമായ നിധി’കളായി മാറുന്നു, സോഷ്യൽ മീഡിയയുടെ മായാജാലത്തിൽ. #വലയമാണിത് ആദ്യം ഒരു പരസ്യം. അത് ഒരു പ്രതീക്ഷ വിതയ്ക്കും. “ഞങ്ങൾ അപൂർവ നോട്ടുകൾ വാങ്ങുന്നു…” എന്ന് പറഞ്ഞ്, ഒരാൾ നിങ്ങളെ ബന്ധപ്പെടും. സംഭാഷണം വിശ്വാസമായി വളരും. പിന്നീട് ചെറിയൊരു അപേക്ഷ “റജിസ്ട്രേഷൻ ഫീസ്…” “കൂരിയർ ചാർജ്…” “സർവീസ് ചാർജ്…” അത് നൽകുമ്പോൾ, നമ്മൾ കാണാതെ പോകുന്നത് ആ വലയത്തിന്റെ അറ്റം തന്നെയാണ്. പണം പോയാൽ, അവർ അപ്രത്യക്ഷമാകും. നമ്മൾ മാത്രം ചോദ്യങ്ങളോടും നിസ്സഹായതയോടും. #സത്യമെന്ത് പഴയ നോട്ടുകൾക്ക് ഒരു ശേഖരണ മൂല്യം ഉണ്ടാകാം പക്ഷേ അത് കഥകളിലെ പോലെ ലക്ഷങ്ങളുടെ സ്വപ്നമല്ല. ഇത്തരത്തിൽ വൻ തുക നൽകുന്ന ഔദ്യോഗിക സംവിധാനങ്ങളൊന്നും ന...

ഒറ്റയ്ക്കൊരുയാത്ര.

Image
[ജീവിതം പലപ്പോഴും ഒരു യാത്ര പറയലായിപ്പോകുന്നു. പക്ഷേ, എല്ലാ യാത്രക്കും ഒരു ലക്ഷ്യം ഉണ്ടാവണമെന്നില്ല, ചിലത് മടങ്ങിവരവുകൾ സാധ്യമാണ്, എന്നാൽ ജീവിതയാത്രയിൽ അത് അസാധ്യമായതും]  മഴ പതിയെയല്ല വന്നത്.. പെട്ടെന്നൊരു ഓർമ്മ പൊട്ടിത്തെറിച്ചതുപോലെ ആകാശം തുറന്നു വീണതാണന്ന്. . ആ മഴയിൽ വലിയ റെയിൽവേ സ്റ്റേഷൻ നനഞ്ഞു നിൽക്കുകയായിരുന്നു. ഇരുമ്പിന്റെ ഗന്ധവും, നനഞ്ഞ മണ്ണിന്റെ വാസനയും കാറ്റിൽ കലർന്നിരുന്നു. ഷെഡുകളുടെ ഓരത്തിലൂടെ വെള്ളം ഒന്നിച്ചൊഴുകി ഒരു കോലാഹലസംഗീതം പോലെ തുടർന്നുകൊണ്ടേയിരുന്നു. ട്രെയിനുകൾ നീണ്ട ശരീരങ്ങളോടെ മഴയെ സഹിച്ചുകൊണ്ട് നിൽക്കുന്നുണ്ട്. ചിലത് അപ്പോൾ എത്തിയവ, ചിലത് പോകാനൊരുങ്ങുന്നവ, ചിലത് കാത്തുനിൽക്കുന്നവ. വിസിൽ മുഴങ്ങുമ്പോഴും മഴ ഒരു നിമിഷം കൂടി കനക്കുന്നതുപോലെ തോന്നി. ആ തിരക്കിന്റെ നടുവിൽ പ്രായംചെന്ന ആ ദമ്പതികൾ പതുക്കെ നടക്കുകയായിരുന്നു. മുപ്പത്തിയഞ്ച് വർഷം നീണ്ട ഒരു നഗരജീവിതം ഇപ്പോൾ ഒരു ചെറിയ ബാഗിലൊതുക്കി നാട്ടിലേക്ക് മടങ്ങുകയാണ്. “ഇനി ഇവിടെ വരേണ്ടി വരില്ലല്ലോ അല്ലേ .…” അവർ ചുറ്റും നോക്കി പതിയെ പറഞ്ഞു. ആ ശബ്ദത്തിൽ ആശ്വാസമില്ലായിരുന്നു.. മഴയെക്കാൾ നനഞ്ഞ ഓർമ്മകൾ മാത്രം. “വരേണ്ടതെന്...

ക്ഷേമപെൻഷൻ

Image
ഇലക്ഷനോടനുബന്ധിച്ച് മൂന്ന് മുന്നണികളും ക്ഷേമപെൻഷനുകളുടെ വാഗ്ദാനപ്പെരുമഴയാണല്ലോ പ്രഖ്യാപിച്ചത്... നമുക്ക് ക്ഷേമപെൻഷൻ മാത്രം മതിയോ..? ക്ഷേമത്തെക്കാൾ കൃഷി — കേരളത്തിന്റെ മുന്നോട്ടുള്ള വഴി കേരളം ഇന്ന് ഒരു വഴിത്തിരിവിൽ നിൽക്കുകയാണ്. ഒരുവശത്ത് ക്ഷേമപദ്ധതികൾ വ്യാപകമായി നടപ്പിലാക്കുന്ന ഒരു സാമൂഹികസംസ്ഥാനം; മറുവശത്ത് കൃഷിയിടങ്ങൾ ഉപേക്ഷിക്കപ്പെട്ടും തൊഴിലാളികൾ അസന്തുഷ്ടരായും നിൽക്കുന്ന ഒരു യാഥാർത്ഥ്യം. ഈ രണ്ട് അവസ്ഥകളും തമ്മിൽ ബന്ധപ്പെട്ടു കിടക്കുന്നതാണ്. ഇന്ന് വീട്ടുവളപ്പിൽ പോലും കൃഷി ചെയ്യാൻ ആളുകൾ താത്പര്യം കാണിക്കാത്ത സ്ഥിതി രൂപപ്പെട്ടു. ഒരിക്കൽ കുടുംബത്തിന്റെ ഭാഗമായിരുന്ന കൃഷി, ഇന്ന് “വാങ്ങിക്കോളാം” എന്ന സൗകര്യചിന്തയിലേക്ക് വഴിമാറി. ചെറുകുടുംബങ്ങളായി വിഭജിക്കപ്പെട്ട ജീവിതം, സമയം കുറവ്, ലാഭം കുറഞ്ഞതെന്ന ധാരണ — ഇതെല്ലാം ചേർന്നാണ് ഈ മാറ്റം സംഭവിച്ചത്. ഇതോടൊപ്പം, കൃഷിയിടങ്ങൾ ചെറിയ ഭാഗങ്ങളായി വിഭജിക്കപ്പെടുകയും പലതും ഉപയോഗശൂന്യമായി കിടക്കുകയും ചെയ്യുന്നു. അതേസമയം തൊഴിലാളികളുടെ അസന്തുഷ്ടിയും വർധിച്ചു. ലഭിക്കുന്ന വേതനം ജീവിതച്ചെലവിനോട് പൊരുത്തപ്പെടുന്നില്ല, ജോലിയുടെ സ്ഥിരതയില്ല, സാമൂഹിക അംഗീകാരം കു...

പറങ്ങാണ്ട്യേ...

Image
#പറങ്ങാണ്ട്യേ... (ഈ കുറിപ്പ് ശ്രീമതി. Aysha Kader ന്റെ ഓർമ്മക്കുറിപ്പുകൾക്കുള്ള സമർപ്പണമാണ്) പ്രഭാതങ്ങൾക്കെല്ലാം ഒരുപോലെ ജന്മമല്ല… ചില പ്രഭാതങ്ങൾ വെറും വെളിച്ചമത്രേ, ചിലത് ഓർമ്മകളുടെ ശബ്ദവുമാണ്. എന്റെ ഗ്രാമത്തിലെ പ്രഭാതങ്ങൾ ശബ്ദങ്ങളാൽ തീർത്തവയായിരുന്നു, പാടത്തുനിന്നുയരുന്ന മണ്ണിന്റെ ഗന്ധവും മുണ്ടകൻ കതിരുകൾ കാറ്റിലുലയുന്ന കിലുകിലാരവും,  തോടിന്റെ നിസ്സീമമായ ഒഴുക്ക്, കൈതോലപ്പായ നെയ്യുന്ന കൈകളുടെ താളം… മുകളിൽ പറങ്കിമാവിൻ തോട്ടം താണ്ടി മണം പേറിവരുന്ന കാറ്റ്... അതെല്ലാം മറികടന്ന്, ആഴ്ചാവസാനം കേൾക്കുന്നൊരു വിളിയുണ്ട്.. “പറങ്ങാണ്ട്യേ...…” ആ ശബ്ദം പ്രഭാതത്തെയല്ല ഉണർത്തുക.., ഗ്രാമ ജീവിതത്തയാകെ ഉണർത്തുന്നു.. കൈതക്കാടുകൾ അതിരാകുന്ന ഇടവഴികൾക്കുള്ളിൽ കുടുങ്ങിയിരുന്ന ഗ്രാമം മഴ വന്നാൽ വെള്ളത്തിൽ മുങ്ങിപ്പോകുന്ന പാടവരമ്പുകൾ, വഴികളേക്കാൾ ഓർമ്മകൾ കൂടുതലായിരുന്ന ഒരു ലോകം. അങ്ങോട്ടാണ് അവൻ വന്നിരുന്നത് കാലത്തിന്റെ പുറത്തു നിന്നൊരു മനുഷ്യനെപ്പോലെ, അബ്ദുള്ള..!! ഞങ്ങളുടെ അബ്ദൂക്ക..  തോളിലൊരു കൊട്ട… അത് വെറും പാത്രങ്ങളുടെയും ചട്ടികളുടെയും ഭാരമല്ല, ഗ്രാമത്തിന്റെ ചെറു ആഗ്രഹങ്ങളുടെ സംഭാരമാണ്. അലുമിനിയം പ...

കൂപമണ്ഡൂക കാഹളം

Image
അടിയാന്റെ അരക്ഷിതാവസ്ഥ, കടമെടുത്ത മഷിയായിരുന്നു യുവകവിത്വത്തിന്റെ തൂലികയിൽ.. വിപ്ലവചിന്തുകളുടെ  വേരും നീരുമായിരുന്നന്ന് യുവകവിത...  അടിയിൽ കരിഞ്ഞ അവിയൽ മണത്തിന്റെ സ്വോദു നോക്കിയിരുന്നില്ലന്ന് തുച്ഛമെന്നാകിലും പെണ്ണാളെഴുത്തുകൾ...! അടുക്കളയിൽ നിന്നരങ്ങുകണ്ട പെൺകവിതകളൊന്നുമേ, കക്ഷം വിയർക്കാത്ത നമ്പൂതിരിഫലിതങ്ങളായില്ല...! ഉണ്ടുറങ്ങി തിണ്ണനിരങ്ങിയ, മേലാളോച്ഛിഷ്ടവുമായില്ല. അച്ഛനുമാശാനും¹ പകർന്ന അക്ഷരവെട്ടത്തിലടയിരുന്നുവിരിഞ്ഞ, പുതുവാക്കുകളെല്ലാം മാനവഗീതികളായിരുന്നു. സാഹോദര്യത്തിന്റെ സപര്യകളും.. ഗാന്ധിമുതലയ്യൻ²വരെ പാടിപ്പുകഴ്ത്തലുകളായില്ല.. പാടിപതിക്കയായിരുന്നാ വിപ്ലവപ്പദങ്ങൾ... അക്ഷരമറിയാത്തവനിലേക്കും.  പ്രതിഷേധത്തിന്റെ പടവാളുകൾ. പടപ്പാട്ടുപോലെ... മലയാളമൊരു അയഥാർത്ഥ കുബേരത്വത്തിലാണിന്ന്. യുവകവിയുടെ തൂലികയിൽ ലഹരിയും പ്രണയവും  വിരഹവും നിരാശയും മാത്രം. കരഞ്ഞുതീർക്കുന്ന കഴുതകൾ. പെണ്ണെഴുത്താളൊരു ഇക്കിളിപ്പുസ്തകംപോലെ... രതികഥയും കഥയില്ലായ്മയും തുറന്നെഴുത്തെന്നപേരിട്ട് ആത്മരതികൊളളുന്നവൾ..  അതേ മലയാളമൊരുത്തമോത്തമ തമോഗർത്തത്തിലാണ് ഹേ.. കൂപമണ്ഡൂകകാഹളം "നവോത്ഥാനമെന്നുമൊരു പേർ"....

നിഴൽപ്പാടുകൾ

Image
നഗരത്തിലെ ആ ഫ്ലാറ്റിന്റെ പത്താംനിലയിലെ ബാൽക്കണിയിൽ നിന്ന് നോക്കിയാൽ താഴെ നിരനിരയായി പായുന്ന വാഹനങ്ങളുടെ ചുവന്ന വെളിച്ചം കാണാം. ഒരു യന്ത്രപ്പാവയെപ്പോലെ ലക്ഷ്മി അടുക്കളയിൽ പാത്രങ്ങൾ കഴുകി അടുക്കിവെക്കുകയായിരുന്നു. അമ്പതാം വയസ്സിലെത്തിയ ലക്ഷ്മിക്ക് നഗരജീവിതം ഒരുതരം ചിട്ടപ്പെടുത്തിയ വിരസതയാണ്.  എന്നാൽ മകൾ ആതിരയ്ക്ക് ഈ നഗരം അവളുടെ സ്വപ്നങ്ങളുടെ വലിയൊരു കാൻവാസാണ്. ​പതിനാറ് വയസ്സിന്റെ കൗതുകത്തിൽ നിൽക്കുന്ന ആതിര, ഹൈസ്കൂളിലെ 'ഫാഷൻ ക്ലബ്' അംഗമാണ്. അവളുടെ മുറിയിൽ എപ്പോഴും ഇൻസ്റ്റാഗ്രാം റീൽസുകളുടെ സംഗീതവും, ഓൺലൈനായി ഓർഡർ ചെയ്ത വിചിത്രമായ വസ്ത്രങ്ങളും വസ്തുക്കളും ചിതറിക്കിടക്കും. ​"ആതിരാ... ആ ഫോൺ ഒന്ന് അടച്ചു വെച്ച് ആഹാരം കഴിക്കാൻ വരുന്നുണ്ടോ നീ? ഈ പാതിരാത്രിയിലും ആ വിസ്മയയോടും രാഹുലിനോടും എന്താണാവോ ഇത്ര പറയാനുള്ളത്?"   ലക്ഷ്മിയുടെ ശബ്ദം നഗരത്തിലെ ട്രാഫിക് ബ്ലോക്ക് പോലെ ഒരു അസ്വസ്ഥതയാണ് ആതിരയിലുണ്ടാക്കിയിരുന്നത്.. ​മുറിക്കുള്ളിൽ നിന്ന് ഒരു ദീർഘനിശ്വാസം മാത്രം പുറത്തുവന്നു. ആതിര ഫോൺ കട്ടിലിലേക്ക് എറിഞ്ഞു.   അവൾക്ക് അമ്മയുടെ ഓരോ ചോദ്യവും ഒരു 'നോട്ടിഫിക്കേഷൻ' പോലെ അരോചകമായി ...