വിജയം
ആദിമ ഗുഹകളുടെ ഇരുള്മുനമ്പിൽ ആദ്യജ്വാല കത്തിയ നാളുമുതൽ മനുഷ്യഹൃദയത്തിന്റെ ചൂടിൽ പിറന്നു, വാളിന്റെ കഥയും രക്തഗാഥയും. കല്ലൊരുക്കി കുന്തമാക്കി, കോപം തീരാത്ത തീയായി; വിജയമെന്ന മരീചിക തേടി, വംശങ്ങൾ വീണു, രാജ്യങ്ങൾ ചാരമായി. കാലം കടന്നുപോകെ, കുതിരപ്പുറത്തെ കാഹളം പീരങ്കിയുടെ ഗർജ്ജനമായി.. യന്ത്രങ്ങളുടെ ശീതലത്താൽ ജീവന്റെ ചൂട് നിശ്ശേഷം കെടുത്തപ്പെട്ടു. കൊടിയേറ്റങ്ങൾ ഉയർന്നും വീണും ഭൂപടങ്ങൾ പുനർരചിക്കപ്പെട്ടു; എന്നാലും ഭൂമിയുടെ കണ്ണുനീർ ഒരു അതിരും അംഗീകരിച്ചില്ല. വിജയത്തിന്റെ മാളിക പണിതവർ ശവകുടീരങ്ങളിൽ ഉറങ്ങിപ്പോയി; ചരിത്രം സ്വർണാക്ഷരങ്ങളിൽ എഴുതി.. പക്ഷേ വേദന രക്താക്ഷരത്തിൽത്തന്നെ നിലനിന്നു. "ഓരോ യുദ്ധവും ഒരു തുടക്കമത്രേ, അവസാനമെന്നത് ഒരു മിഥ്യാഭ്രമം;" ശാന്തിതേടിയ പാതകളിൽ പോലും ചുവന്ന പാടുകൾ മാത്രം പടർന്നു. മനുഷ്യൻ ജയിച്ചതെന്ത്? ജയിച്ചതെന്ന്...? ചിതലായ ഭൂമിയും ചിന്നിച്ചിതറിയ സ്വപ്നങ്ങളും;.. നഷ്ടപ്പെട്ട ഹൃദയങ്ങളുടെ നിലവിളി മാത്രം കാലത്തിന്റെ ശൂന്യതയിൽ മുഴങ്ങുന്നു. ശതാബ്ദങ്ങൾ സാക്ഷിയായി നിൽക്കുമ്പോൾ സത്യം ഒറ്റവാക്കിൽ തെളിയുന്നു: ഓർക്കുക.. "യുദ്ധം ഇന്നുവരെ ഈ ലോകത്തിന് ഒരു പരിഹാരവും നൽ...