Posts

ചില്ലറയാക്കാത്ത സ്മരണകൾ

Image
ചില ഓർമ്മകൾ   നിസ്കാരപ്പായ ചുരുട്ടിവെച്ചിരിക്കുന്നതുപോലെ എപ്പോൾ വേണമെങ്കിലും   വിരിച്ചിടാവുന്നവയാണ്… ആത്മ സ്നേഹിതന്റെ ഉമ്മ അടുപ്പിൽ ഇളക്കുന്ന   നെയ്ച്ചോറിന്റെ വാസനയിൽ   ഇപ്പോഴും എന്റെ ബാല്യം തിളയ്ക്കാറുണ്ട്...  കാരപ്പഴപ്പാത്രത്തിനരികിൽ അവനൊപ്പം വിശപ്പും പ്രാർത്ഥനയുമായി കാത്തുന്നിന്നു,  നോമ്പുതുറയുടെ വാങ്കുകേൾക്കാൻ.. മഗ്റിബ് ബാങ്ക്   ആകാശം തുറന്നുതരുമ്പോൾ അവന്റെ ഉപ്പാപ്പയുടെ  താടിരോമം അപ്പൂപ്പൻ താടിപോലെ, ആകാശത്തേയ്ക്ക് പറക്കാനായുന്നതു കാണാം. കുഞ്ഞായിരുന്നപ്പോൾ ലോകം മുഴുവൻ   ആ ഉമ്മവീടിന്റെ മുറ്റമായിരുന്നെന്ന് ഞാനിന്നും കരുതുന്നു. മുറ്റത്തെ മണലിൽ വീണ് കണ്ണീർ പൊടിഞ്ഞാൽ   ഉമ്മയുടെ സ്നേഹമുദ്രകൾ മരുന്നായിരുന്നു.. "ദു'ആ"യുടെ ചൂടിൽ  വേദനകൾ വറ്റിപ്പോയ കാലം… ഓർത്തെടുക്കാൻ  ശ്രമിക്കുമ്പോൾ   വിരലുകളിൽനിന്ന്  വഴുതി പോകുന്ന   തസ്ബീഹ്(Tasbeeh) മണികൾ പോലെയാണ്  ആ സുഖങ്ങളും പ്രിയങ്ങളും… ഇന്നും പള്ളിമിനാരങ്ങളിൽ അദാൻ(Azan) മുഴങ്ങുമ്പോൾ ബധിരകർണ്ണങ്ങളാലത് ആവാഹിക്കാനാകുന്നില്ല സ്നേഹഭാ...

രാത്രി_തണൽതേടുന്നവർ"

Image
ആദ്യത്തെ രാത്രിയുടെ നിഗൂഢതയിൽ, പരസ്പരം അറിയാത്ത രണ്ട് മനുഷ്യർ ഒരേ പുതപ്പിനുള്ളിലേക്ക് ചുരുങ്ങുമ്പോൾ, പുറത്ത് മഴ കനക്കുകയായിരുന്നു. ആ മുറിയിലെ മഞ്ഞ വെളിച്ചത്തിൽ അവരുടെ നിഴലുകൾ ചുവരുകളിൽ ഒന്നായി ലയിച്ചു. അത് കേവലം ഒരു ഉടമ്പടിയുടെ തുടക്കമായിരുന്നില്ല, മറിച്ച് ലോകം കാണാത്ത ഒരു രഹസ്യജീവിതത്തിന്റെ ആദ്യത്തെ അധ്യായമായിരുന്നു. apart from the novella of "#രാത്രി_തണൽതേടുന്നവർ" By. Sreekumar Sree

ധനുഷും_ഐശ്വര്യയും_വേർപിരിഞ്ഞോ

Image
..? തലക്കെട്ട് കണ്ട് നെറ്റിചുളിക്കേണ്ടതില്ല... സംശയംവേണ്ട സത്യമാണ്.. നൂറ്റുക്ക് നൂറു ശതമാനം...! വിഷയം രഹസ്യമാണെന്നാണ് ഇരുവരുടെയും ധാരണ എന്നാലും പരസ്യമായ വിഷയമാണ്... കുറച്ചുമാസങ്ങളായി ഈ സ്വരചേർച്ചയില്ലായ്മ ആരംഭിച്ചിട്ടെന്നത് സത്യമാണ് മാത്രമല്ല ധനുഷ് കഴിഞ്ഞകുറച്ചുകാലമായി വീട്ടിലെത്താറില്ലെന്ന് അദ്ദേഹത്തിന്റെ മകൾതന്നെ തന്റെ സഹപാഠികളോട് പറഞ്ഞതായി അറിയാനാകുന്നുണ്ട്.. എന്നാൽ ഈ വിഷയത്തിൽ ഐശ്വര്യ മൗനംപാലിക്കുകയാണ്.  ....... സ്വ.ലേ. ഇനി വാർത്ത വിശദമായിനോക്കാം കുറച്ചുകാലമായി വടക്കേതിലെ നാരായണപ്പണിക്കരുടെ മകൻ "ധനുഷ്"[ Venkatesh Prabhu Kasthuri Raja എന്ന യഥാര്‍ത്ഥ നാമമുള്ള തമിഴക നടൻ ധനുഷ് അല്ല ന്തേ..] ഭാര്യ "ഐശ്വര്യ" [ രജനിയുടെ elder daughter അല്ല] യുമായി ചില ചില്ലറ പിണക്കങ്ങളിലാണ്.. ആറാംക്ലാസ്സുകാരി മകൾ മീനുവഴിയാണ് പുറംലോകമറിയുന്നത്.    എന്നാലും ഈ തലക്കെട്ട് കാണുമ്പോൾ നമ്മിലുണ്ടാക്കുന്ന ആകാംക്ഷ, അതു താരാരാധനപോലെതന്നെ മറ്റൊരു മനോഭാവമാണ്... ?(അതോ മനോ വൈകൃതമോ) പ്രശസ്തരുടെ ജീവിതചര്യകളും വീഴ്ചകളുമൊക്കെ വായിക്കുമ്പോൾ മലയാളിക്ക് എന്തോ ഒരു മനസ്സുഖം ലഭിക്കുന്നപോലെ... അതുകൊണ്ടാകണം പത്...

നിശ്ശബ്ദതയുടെ ഭാഷ

Image
ശബ്ദങ്ങൾ ക്ഷീണിച്ച്  വീഴുന്നിടത്താണ് ആത്മാവിന് ഉയിർപ്പ്.. ഉച്ചരിക്കപ്പെടാത്ത സത്യങ്ങൾ അവിടെ ദീപങ്ങളാകുന്നു. വാക്കുകൾ വിചാരത്തെ വഞ്ചിക്കുമ്പോൾ, വികാരങ്ങളെ വികലമാക്കുമ്പോൾ നിശ്ശബ്ദത സത്യസാക്ഷി. ലോകം, മുഴങ്ങുന്നൊരു  വിപണിയായപ്പോൾ ഏകാന്തത എന്റെ ഗുരുവാകുന്നു. പറയാത്ത വേദനകൾ  കാലത്തിന്റെ നെഞ്ചിലുടഞ്ഞവ, പ്രാർത്ഥനകളാകുമ്പോൾ ദൈവം മൗനിയാകുന്നു. ഒറ്റയ്ക്ക് നടന്നതല്ല ജീവിതം, ഉള്ളിലെ ശബ്ദങ്ങളൊക്കെ ശാന്തമായി താങ്ങി മനുഷ്യന്റെ ദീർഘയാത്ര അതാണ് ജീവിതം.                            #ശ്രീകുമാർശ്രീ

മൗനം

Image
ഒടുവിലെ തുള്ളികൾ മാത്രം... പൂർണ്ണതയുടെ മറുവശം പോലെ, താപമറ്റ ഒരു ഓർമ്മയുടെപാളി  സ്ഫടിക ഹൃദയത്തിൽ. ഒരിക്കൽ ചൂടേറിയൊരു കാവ്യമായിരുന്നു, ജീവിത ചൂടുവഴികളിൽ നിമിഷങ്ങളളന്ന് നുകരാതെ നുകർന്ന്..  പൊട്ടിപ്പൊളിഞ്ഞ വെള്ളിവെളിച്ചങ്ങൾ പ്രതലങ്ങളെ അപൂർണ്ണമാക്കുന്നു..., പുറകേ പായുന്ന സന്ധ്യാമ്പരത്തിനും ഒരുകപ്പ് ചായയുടെ ഗന്ധം. ചായക്കുള്ളിലാഴ്ന്നു പോയ സംഭാഷണങ്ങളുടെ താളം.. സ്ഫടികപാത്രത്തിന്റെ മൗനത്തിൽ മറവി സംഗീതമായി ഉരുകുന്നു.. പകൽ കഴിച്ചുകൂട്ടിയ നിഴലുകൾ ഇപ്പോൾ ഒരു സ്ഫടികവട്ടത്തിലൊതുങ്ങുന്നു.. അവശേഷിച്ച തുള്ളിയിൽ ഒരു കാവ്യംകൂടി തീരുന്നു…  ഒരു മൗനവും. Sree. ©️

വയസ്സ് 50 കഴിഞ്ഞാൽ

Image
നമുക്ക് വയസ്സ് 50 കഴിഞ്ഞാൽ പിന്നെയുള്ള നാളുകളെല്ലാം വളരെ ദീർഘമാണ്... മനസ്സിലെ മെമ്മറിക്കാർഡിലെ പഴയ ഓർമ്മകളാണ് പുറത്തുവരിക. ഇന്നലെയോ ഇന്ന് പ്രഭാതമോ മറന്നേക്കാം.. പക്ഷെ മറന്നുവെന്ന് കരുതിയ ബാല്യം കൗമാരം യൗവ്വനം.. അവയിലെ ഓരോ നിമിഷവും സന്ദർഭവും അനുഭൂതികളും സങ്കടങ്ങളും ഒന്നിനുപുറകെ ഒന്നെന്നപൗലെ തിരമാലപോലെ അലയടിക്കയാകും. ഇവയെല്ലാം delete ആകാതെ ഇത്രകാലം മനസ്സിന്റെ മായച്ചെപ്പിലടയിരിക്കയായിരുന്നു എന്ന് അത്ഭുതപ്പെടും. പങ്കുവച്ചാലതിന്റെ നൈർമ്മല്യവും വിശുദ്ധിയും പരിമളവും നഷ്ടമാകുമെന്ന് ഭയന്നാണ് അവയെ ഏവരും നെഞ്ചോരം ചേർത്തുപിടിക്കുന്നത്. പകർന്നുനൽകിയാലത് മനസ്സിലാകാത്ത തലമുറയോടെന്തു പകരാൻ. അതേ കാലത്തിലൂടെ കടന്നുവന്ന പങ്കാളിയ്ക്കോ..? അവരുടെ ഓർമ്മകൾക്കുമേൽ അടിച്ചേൽപ്പിക്കുന്ന വിരസതയാകും.  ഒറ്റയ്ക്കിരിക്കുമ്പോൾ സ്വയം വിചിന്തനം ചെയ്തു പുഞ്ചിരിക്കണം.. പതുക്കെ അവയോട് സംസാരിക്കണം. ഓർമ്മകൾ മായാത്തത് അവ നമ്മെ വേദനിപ്പിക്കാൻ വേണ്ടിയല്ല, നമ്മൾ ആരായിരുന്നു എന്ന് ഓർമ്മിപ്പിക്കാനാണ്. ഇന്നലെയും ഇന്നത്തെ പ്രഭാതവും മറക്കുന്നത് മനസ്സിന്റെ ക്ഷീണമല്ല; അത് മനസ്സ് അത്യാവശ്യമെന്ന് കരുതുന്നത് മാത്രം സൂക്ഷിക്കുന്ന ഒരു...

ആകാശംവഹിക്കുന്നവൻ

Image
അവന്റെ തല, ഒരു ദേശമാണ്. വാക്കുകൾക്ക്  വിസ നിഷേധിക്കപ്പെടുന്ന രാജ്യം. മേഘങ്ങൾ അവിടെ കൂടാരം കെട്ടി താമസിക്കുന്നു, പെയ്യാതെ തങ്ങുന്ന ചിന്തകളുടെ അഭയാർഥികൾ. മുഖം ഒരു നിശബ്ദ ചരിത്രം, ഓരോ ചുളിവിലും  ഒരു ചോദ്യം  ഉത്തരം നഷ്ടപ്പെട്ട് ഉറങ്ങുന്നു. കണ്ണുകൾ അകലം നോക്കുകയല്ല അവ കുഴിച്ചിറങ്ങുന്നത്, സ്വയം എന്ന ഗഹനത്തിലേക്ക്. മിന്നൽ പിളർന്നുയരുന്നതു, നിശ്ശബ്ദമായാണ്.. ഇവിടെ ഇടിമുഴക്കം കവിതയായി മാത്രം ജനിക്കുന്നു. അവൻ നടക്കുമ്പോൾ ലോകം ശ്രദ്ധിക്കില്ല, എന്നാൽ ലോകം നടക്കുന്നത് അവന്റെ ചിന്തകളുടെ മേൽക്കൂരയിലൂടെയാണ്. തലയിൽ  ആകാശം വഹിക്കുന്നവൻ തളർന്നാൽ മഴ പെയ്യും അത് ലോകത്തിനുള്ള അവന്റെ ശുദ്ധീകരണം. ©️