കഥയമമ
കഥയമമ.... ഗ്രാമത്തിന്റെ അതിരിലൂടെ കഥകളുടെ മധുരം നുണയാനൊരു കാറ്റെത്തുമ്പോൾ പറമ്പിലെ വള്ളിച്ചെടികൾ വരെ കാറ്റിനെ അടക്കി, വൈകുന്നേരത്തിന്റെ കഥകൾ കേൾക്കാനെന്നപോലെ ക്ഷമയോടെ ആ ഉമ്മറത്ത് ചുറ്റിനിൽക്കും. "അനന്തി"യുടെ ബാല്യത്തിന് സന്ധ്യയ്ക്കു വിരിയുന്ന പാരിജാത സുഗന്ധത്തേക്കാൾ വലുതൊന്നുണ്ടായിരുന്നു, മുത്തശ്ശി 'കാളിയമ്മ'യുടെ കഥകളുടെ ഭണ്ഡാരം... “കുഞ്ഞീ...,” കുറുകിയ കണ്ണുകളിൽ തിരിവെട്ടം തെളിച്ച്, മുത്തശ്ശി പറഞ്ഞുതുടങ്ങും, “കാവിലെ ദേവിയെ കാണാൻ കണ്ണുപോര....കണ്ണിനുള്ളിലിരിക്കുന്ന ഭയം ആദ്യം ഒലിച്ചുപോകണം.. ഭയമുള്ള കണ്ണിന് ദേവിയെ കാണാനാകില്ല.. ഭക്തി ഭയമല്ല കുഞ്ഞീ.” “എന്നാൽ മുത്തശ്ശീ,...” അനന്തി ചോദിക്കും, “ദേവി സത്യമാണോ..? ഞാനെന്നാണ് അവരെ കാണുക അവർ എന്നാണ് എന്നെ കാണാൻ വരുന്നത്?. ഞാൻ ദീപം കൊളുത്തി പ്രാർത്ഥിച്ചിട്ടും ദേവി എന്താ വരാത്തെ?” അവന്തി ദേവിയെക്കാണാൻ ഏറെ കൊതിക്കുകയാണ്.. അവളുടെ മുത്തശ്ശിക്കഥകളിൽ ദേവി തീക്കണ്ണുരട്ടി തീച്ചെമ്പകം പൂത്തപോലെ രുദിരമിറ്റുന്ന നാവുള്ളവളല്ല.. അവളുടെ കഥകളിലെ ദേവി ഇളയമ്മയെപ്പോലെ അതിവിലോലയാണ്.. ആൽത്തറയിലെ പവിഴമല്ലിച്ചോട്ടിലെ അതി സുന്ദരിയാണ്. അനന്തിയുടെ അമ്മയെ...