Posts

അവസാനിപ്പിക്കാത്ത_ചിന്തകൾ

Image
മനുഷ്യ മനസ്സ് ഒരു വലിയ സമുദ്രം പോലെയാണ്; അവിടെ എപ്പോഴും ചിന്തകളുടെ തിരമാലകൾ അടിച്ചു കൊണ്ടിരിക്കും. എന്നാൽ,, "ഓരോ ചിന്തകളും ശരിയായി അവസാനിപ്പിച്ചില്ലെങ്കിൽ അവ നിങ്ങളെ ഭ്രാന്തനാക്കും." ഇതൊരു ചെറിയ കാര്യമായി തോന്നാമെങ്കിലും ഇതിന് വലിയൊരു മനഃശാസ്ത്രപരമായ തലമുണ്ട്. ​ചിന്തിക്കുക എന്നത് സ്വാഭാവികമായ പ്രക്രിയയാണ്. എന്നാൽ ഒരു വിഷയത്തെക്കുറിച്ച് ആഴത്തിൽ ആലോചിച്ച് തുടങ്ങുകയും, അതിനൊരു വ്യക്തമായ തീരുമാനമോ ഉത്തരമോ കണ്ടെത്താതെ പാതിവഴിയിൽ ഉപേക്ഷിക്കുകയും ചെയ്യുമ്പോൾ അത് മനസ്സിൽ ഒരു 'ലൂപ്പ്' (Loop) ആയി അവശേഷിക്കുന്നു. സൈക്കോളജിയിൽ ഇതിനെ സെയ്ഗാർണിക് ഇഫക്റ്റ് (Zeigarnik Effect) എന്ന് വിളിക്കാം അതായത്, പൂർത്തിയാകാത്ത കാര്യങ്ങൾ നമ്മുടെ തലച്ചോറിനെ കൂടുതൽ വേട്ടയാടിക്കൊണ്ടിരിക്കും. ​എന്തുകൊണ്ട് ഇവ അപകടകരമാകുന്നു? 1. ​മാനസിക സമ്മർദ്ദം: അറുതിയില്ലാത്ത ചിന്തകൾ തലച്ചോറിന് വിശ്രമം നൽകാതെ അതിനെ തളർത്തുന്നു. ഇത് ഉത്കണ്ഠയ്ക്കും ഉറക്കമില്ലായ്മയ്ക്കും കാരണമാകും. ​ഏകാഗ്രത നഷ്ടപ്പെടൽ: പഴയ ചിന്തകൾ ഉള്ളിൽ കറങ്ങിത്തിരിയുമ്പോൾ പുതിയ കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ നമുക്ക് കഴിയാതെ വരുന്നു. 2.​തീരുമാനങ്ങ...

അതിനാൽ ഞാനില്ല ഇന്ന്

Image
ഇന്ന് (മാർച്ച് 21) ലോക കവിതാദിനമാണ്. മനുഷ്യന്റെ ആത്മാവിന്റെ ഏറ്റവും സുതാര്യമായ പ്രകടനങ്ങളിൽ ഒന്നായ കവിതയെ ആദരിക്കാൻ നാം മാറ്റിവയ്ക്കുന്ന ഒരു ദിനം. ഈ അവസരത്തിൽ “മലയാളത്തിലെ ഏറ്റവും നല്ല കവിത ഏതാണ്?” എന്ന ചോദ്യത്തിന് ഒരൊറ്റ ഉത്തരമില്ല. കാരണം, കവിതയുടെ സൗന്ദര്യം വായനക്കാരന്റെ ഹൃദയത്തിലാണ് വിരിയുന്നത്. ഓരോരുത്തരുടെയും അനുഭവങ്ങളും വികാരങ്ങളും വ്യത്യസ്തമായതിനാൽ, ഓരോരുത്തർക്കും തങ്ങളുടെ സ്വന്തം “മികച്ച കവിത” ഉണ്ടായിരിക്കും. എന്നിരുന്നാലും, മലയാള കവിതയുടെ വിശാലമായ ലോകത്ത് എനിക്ക് ഏറെ ഇഷ്ടപ്പെട്ട ചില കവിതകളും കവികളെയും ഇവിടെ സ്മരിക്കാതെ വയ്യ. ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ “രമണൻ” മലയാളത്തിലെ എക്കാലത്തെയും മികച്ച പ്രണയകാവ്യങ്ങളിൽ ഒന്നാണ്. അതിൽ പ്രണയം മാത്രമല്ല, ജീവിതത്തിന്റെ നിസ്സഹായതയും യുവത്വത്തിന്റെ തകർച്ചയും ഒരു നീരാഴിയിൽ പോലെ ഒഴുകുന്നുണ്ട്. കുമാരനാശാൻയുടെ “വീണപൂവ്”, “നളിനി” തുടങ്ങിയ കൃതികൾ ജീവിതത്തിന്റെ അനിത്യതയെ അത്ര മനോഹരമായി അവതരിപ്പിക്കുന്നു, ഓരോ വായനയും നമ്മെ ഒരു പുതിയ ചിന്തയിലേക്ക് നയിക്കുന്നു. വള്ളത്തോൾ നാരായണ മേനോൻയുടെ കവിതകൾ ഒരു ജനതയുടെ ആത്മാവാണ്. “എന്റെ ഗുരുനാഥൻ”, “കേരളം വളരുന്നു” തുടങ്...

ഈദ് മുബാരക്

Image
രമദാനിന്റെ നിരാഹാര നാളുകൾ, മനസിൽ തെളിച്ച ദീപങ്ങളായി.. പ്രാർത്ഥനകളുടെ ശബ്ദമാലകൾ ആകാശം തൊട്ടു തിരികെ വന്നപ്പോഴാണ് ശൗവ്വാലമ്പിളി മൃദുവായി ചിരിച്ചത്... നോമ്പിന്റെ നനുത്ത നിശ്ശബ്ദതയിൽ ഹൃദയം പഠിച്ച സഹനഗാനം സന്തോഷത്തിന്റെ സലാം പോലെ ഒരേ വീഥിയിലൊഴുകുന്നു... ചന്ദ്രകല ചെറുതായെങ്കിലും നിറയ്ക്കുന്ന വെളിച്ചം വലുതാണ്.. പുണ്യത്തിന്റെ ഒരു പാദമുദ്രപോലെ മനസ്സിൻ മണ്ണിൽ പതിഞ്ഞുനിൽക്കുന്ന, "ഈദ് മുബാറക്" എന്ന മൃദു വാക്കിൽ ആലിംഗനം ചെയ്യുന്ന ആത്മഹർഷം  ഒന്നാകുന്ന ഒരു നിമിഷത്തിന്റെ  നിത്യസൗന്ദര്യം... ശൗവ്വാലമ്പിളി ഉദിച്ചപ്പോൾ വീണ്ടും ജനിച്ചു പുതിയ മനുഷ്യൻ പുതിയൊരു കരുണയായി പുതിയൊരു പ്രകാശമായി...  🌙 Sreekumar Sree

വിജയം

Image
ആദിമ ഗുഹകളുടെ ഇരുള്‍മുനമ്പിൽ ആദ്യജ്വാല കത്തിയ നാളുമുതൽ മനുഷ്യഹൃദയത്തിന്റെ ചൂടിൽ പിറന്നു, വാളിന്റെ കഥയും രക്തഗാഥയും. കല്ലൊരുക്കി കുന്തമാക്കി, കോപം തീരാത്ത തീയായി; വിജയമെന്ന മരീചിക തേടി, വംശങ്ങൾ വീണു,  രാജ്യങ്ങൾ ചാരമായി. കാലം കടന്നുപോകെ, കുതിരപ്പുറത്തെ കാഹളം പീരങ്കിയുടെ ഗർജ്ജനമായി.. യന്ത്രങ്ങളുടെ ശീതലത്താൽ ജീവന്റെ ചൂട് നിശ്ശേഷം കെടുത്തപ്പെട്ടു. കൊടിയേറ്റങ്ങൾ ഉയർന്നും വീണും ഭൂപടങ്ങൾ പുനർരചിക്കപ്പെട്ടു; എന്നാലും ഭൂമിയുടെ കണ്ണുനീർ ഒരു അതിരും അംഗീകരിച്ചില്ല. വിജയത്തിന്റെ മാളിക പണിതവർ ശവകുടീരങ്ങളിൽ ഉറങ്ങിപ്പോയി; ചരിത്രം സ്വർണാക്ഷരങ്ങളിൽ എഴുതി.. പക്ഷേ വേദന രക്താക്ഷരത്തിൽത്തന്നെ നിലനിന്നു. "ഓരോ യുദ്ധവും ഒരു തുടക്കമത്രേ, അവസാനമെന്നത് ഒരു മിഥ്യാഭ്രമം;" ശാന്തിതേടിയ പാതകളിൽ പോലും ചുവന്ന പാടുകൾ മാത്രം പടർന്നു. മനുഷ്യൻ ജയിച്ചതെന്ത്? ജയിച്ചതെന്ന്...? ചിതലായ ഭൂമിയും ചിന്നിച്ചിതറിയ സ്വപ്നങ്ങളും;.. നഷ്ടപ്പെട്ട ഹൃദയങ്ങളുടെ നിലവിളി മാത്രം കാലത്തിന്റെ ശൂന്യതയിൽ മുഴങ്ങുന്നു. ശതാബ്ദങ്ങൾ സാക്ഷിയായി നിൽക്കുമ്പോൾ സത്യം ഒറ്റവാക്കിൽ തെളിയുന്നു: ഓർക്കുക.. "യുദ്ധം ഇന്നുവരെ ഈ ലോകത്തിന് ഒരു പരിഹാരവും നൽ...

സ്വസ്ഥത.

Image
സ്വസ്ഥത.... ഒരു വെളുത്ത ഹിമശകലമാണ് കൈയ്യിലെടുത്തോമനിക്കും മുന്പേ ഉരുകിയൂർന്നുപോകുന്ന ഒരു ഹിമശകലം കണ്ണുനിറഞ്ഞ മൗനത്തിന്റെ ഓരത്ത് മറഞ്ഞുനിൽക്കുന്ന ഒരു നിമിഷശ്വാസം, പിടിച്ചുനിർത്താൻ ശ്രമിക്കുമ്പോൾ വിരലുകൾക്കിടയിലൂടെ വഴുതിപ്പോകുന്ന നിശ്ശബ്ദതയുടെ തുള്ളി. അവസാനമില്ലാത്ത തിരകളെ പോലെ മനസ്സിൻ തീരത്തെത്തുന്ന ചിന്തകൾക്കിടയിൽ ഒരു നിസ്സാര ഇടവേള, വേദനയുടെ നൂൽപ്പാത മുറിച്ചുമാറ്റുന്ന അല്പമൊരു പ്രകാശരേഖ. സ്വസ്ഥത — തേടിയെത്തുന്നതല്ല, തന്നെത്തന്നെ മറന്നുനിൽക്കുന്ന ആഴത്തിലുള്ള ഒരനുഭവം; നമ്മളെന്ന ഭാരമൊഴിഞ്ഞ് ശൂന്യതയിൽ ലയിക്കുന്ന ഒരു ശാന്ത സംഗീതം. നിമിഷങ്ങൾക്കപ്പുറം നിലനിൽക്കാത്തതെങ്കിലും, അതിന്റെ സ്പർശംമാത്രം മതി മറന്നുപോയ ഒരു പുഞ്ചിരി ഹൃദയത്തിൽ വീണ്ടും പൂക്കാൻ.

ഒറ്റമരം

Image
#ഒറ്റമരം(ചെറുകഥ) "നോക്കൂ... ആ ഒറ്റമരം! അതിന്റെ ചില്ലകളെല്ലാം ഉണങ്ങിപ്പോയിരിക്കുന്നു. കരിഞ്ഞ ഒരില പോലും അതിൽ ബാക്കിയില്ല. എനിക്കു തോന്നുന്നു, അതിന്റെ തായ്തടി പോലും ഉള്ളിൽ നിന്ന് മരിച്ചു കാണുമെന്ന്... അല്ലേ?" ജനാലയ്ക്കപ്പുറത്തെ ശൂന്യതയിലേക്ക് പലപ്പോഴും അവളുടെ ശ്രദ്ധ ക്ഷണിച്ചിരുന്നെങ്കിലും അവൾ കണ്ണുനട്ടത് ഇപ്പോഴാണെന്നു തോന്നി. അയാൾ കിടന്നുകൊണ്ടുതന്നെ കണ്ണുകൾ വീണ്ടും അങ്ങോട്ട് പായിച്ചു... ആ വീട് വാങ്ങിയ കാലം മുതൽ അയാളുടെ പ്രഭാതങ്ങൾ വിരിഞ്ഞിരുന്നത് ആ വൃക്ഷത്തിന്റെ ചില്ലകളിലായിരുന്നു. വീടിനപ്പുറം ഏതാനും പറമ്പുകൾ പിന്നിട്ടാൽ കാണുന്ന ആ ചതുപ്പിന്റെ വിരിമാറിൽ, ഒരു തപസ്സിയെപ്പോലെ ഏകാകിയായി നിന്നിരുന്ന വന്മരം. ഈ കിടക്കമുറിയിൽ മാത്രമല്ല അടുക്കളജനാല തുറന്നാലും ശ്രദ്ധിക്കുക ആ ഒറ്റമരമാണ്... "അന്നൊക്കെ വേനലാകുമ്പോൾ അതിൽ നിറയെ മഞ്ഞപ്പൂക്കൾ വിരിയുമായിരുന്നു," അയാൾ ഓർമ്മകളുടെ തടയണ തുറന്നു. "നിലാവുള്ള രാത്രികളിൽ വെള്ളപ്പട്ടുതൂവലുകളുള്ള വെളുത്ത കൊക്കുകൾ അതിൽ വന്നിരിക്കും. അകലെ നിന്ന് നോക്കുമ്പോൾ അതൊരു മരമല്ല, മാലാഖമാർ ചേക്കേറിയ ഒരു ഗോപുരമാണെന്നേ തോന്നൂ. ഏതു മരമാണതെന്ന് ഒരിക്കൽ ...

ദ്വന്ദം

Image
 ഓരോ കണ്ണുനീരിലും  ഒരു കഥയുണ്ടാകും വേദനയുടെ ഭാഷമല്ല അസ്തിത്വത്തിന്റെ  അടയാളമാണത്... മനുഷ്യൻ അനുഭവങ്ങളുടെ  സമാഹാരമെങ്കിൽ, കണ്ണുനീർ അതിന്റെ സാരമാണ് ജീവിതം  ഹൃദയത്തിലൂടെ ഒഴുകുന്ന നിശ്ശബ്ദ സത്യധാരയാണ്. നഷ്ടവും നേട്ടവും, സുഖവും ദുഃഖവും, ബന്ധവും വിരഹവും, ഇങ്ങനെ നനാവിധ ദ്വന്ദങ്ങളാൽ തീർന്ന  ലോകത്തിൽ ആത്മാവ് തേടുന്ന സമത്വത്തിന്റെ രൂപമാണ്  കണ്ണുനീർ. അത് ദുർബലതയല്ല, അഹങ്കാരം അലിഞ്ഞുപോകുന്ന നിമിഷം; ‘ഞാൻ’ എന്ന ഭ്രമം ഉരുകി ‘നാം’ എന്ന ബോധം  ഉദിക്കുന്ന നാഴിക. കണ്ണുനീർ പൊഴിയുമ്പോൾ മനസ്സ് ശൂന്യമാകുന്നു, ശൂന്യതയിൽ നിന്ന് പുതിയ അറിവ് ജനിക്കുന്നു. ഓരോ കണ്ണുനീരും ഒരു ചോദ്യമാണ്.. ഓരോ തുള്ളിയും ഒരു ഉത്തരവും.. സ്വയം തിരിച്ചറിയുന്ന ധ്യാനത്തിന്റെ ആഴമായ അനുഭവമാണ് കണ്ണുനീർ.