Posts

നിങ്ങളിതെന്തൊരു_പ്രണയം

Image
കൂട്ടിമുട്ടാത്ത  തീവണ്ടിപാളങ്ങൾ പോലെ രണ്ട് ഹൃദയങ്ങൾ... സമാന്തരമെന്നെഴുതപ്പെട്ട, മുന്നും പിന്നുമില്ലാതെ ഒരേ ദിശ താണ്ടുന്നവർ... ഇടയിലീ പാളങ്ങൾ  അകന്നു മറഞ്ഞാലും, വഴികൾ തെറ്റാറില്ല... ചിന്തകൾ വഴിപിഴയ്ക്കാതെ നീണ്ടുനീണ്ടുപോകുന്നു... ഒരിക്കലുമിടചേർന്നില്ലെങ്കിലും ഓർമ്മപകർന്ന കണ്ണീരിന്റെ ഉപ്പുപടരാത്ത പാഥേയമുണ്ട് അവരിരുവരിലും.. ഒരേ പാട്ടിന്റെ താളംപിടിച്ച് മനസ്സിലെ എഴുത്താണിയാൽ പരസ്പരം പേരെഴുതുന്നവർ, വഴിക്കല്ലുകളുടെ നെറുകയിൽ വേർപാടിന്റെ ഭയമില്ലാതെ, സമീപ്യത്തിലെ ഉപചാരമില്ലാതെ ഇനിയിതെത്രകാതം... "നിങ്ങളിതെന്തൊരു പ്രണയം?"  സഹയാത്രികരുടെ ചോദ്യങ്ങളിൽ അവർക്കൊരേ മൗനം... എങ്കിലും.. ഉത്തരങ്ങൾ കെട്ടുപിണഞ്ഞിരിക്കുന്നു തമ്മിലെ പ്രണയത്തിന്റെ വേരുകളാൽ. Reserved©️Sreekumar Sree

ഇരുവൾ

Image
ആ വീടിന്റെ മേൽക്കൂരയിൽ മഴത്തുള്ളികൾ വീഴുന്ന ശബ്ദം പോലും വളരെ മന്ദമായിരുന്നു. ആരും ഉണരരുതെന്ന് ആർക്കോ നിർബന്ധമുള്ളതുപോലെ.  വീടുകൾക്കും വാർദ്ധക്യം ഉണ്ടാകുമോ എന്ന് തോന്നിപ്പിക്കുന്നൊരു തറവാട്...! ചുവരുകളിലെ ചുണ്ണാമ്പ് പാളികൾ പൊഴിഞ്ഞു വീണിരുന്നു. ജനൽക്കമ്പികളിൽ തുരുമ്പ് കട്ടപിടിച്ചിരിക്കുന്നു. കാറ്റ് അകത്തേക്ക് കടക്കാൻ മടിക്കുന്നത് തിരികെയിറങ്ങുമ്പോൾ മരിച്ചുപോയ മനുഷ്യരുടെ വസ്ത്രങ്ങളിൽ ഒളിഞ്ഞുനിൽക്കുന്ന ഗന്ധം പോലൊരു പഴയ ഓർമ്മകളുടെ മണം കൂടി വരുമെന്ന് ഭയന്നാകണം...    ആ വീട്ടിൽ സമയം ഒരിക്കലും മുന്നോട്ടു പോകുന്നില്ലായിരുന്നു. അവിടുത്തെ കാരണവർ മരിച്ച ദിവസത്തെ സന്ധ്യയും അമ്മയുടെ അവസാന ദീർഘശ്വാസവും ഇന്നും അവിടെ കുടുങ്ങിക്കിടക്കുന്നുണ്ട്... ഉമ്മറത്തെ ചാരുകസേരയിൽ ഇരിക്കുന്ന ഭാരതിയമ്മയുടെ ശരീരം ചെറുതായി വിറയ്ക്കുന്നുണ്ട്. എഴുപത് വയസ്സാകുമ്പോൾ മനുഷ്യർക്ക് തണുപ്പ് പുറത്തുനിന്നല്ല വരുന്നത്; ഉള്ളിൽ നിന്നാണ്. അരികിൽ സുമതി പഴയൊരു മുണ്ടിന്റെ കീറിയ അറ്റം തുന്നിക്കൊണ്ടിരുന്നു. അവളുടെ കണ്ണുകൾ ചുരുങ്ങിപ്പോയിരുന്നു. സൂചിയിൽ നൂൽ കോർക്കാൻ പോലും ഇപ്പോൾ മൂന്നുനാലു ശ്രമം വേണം. പക്ഷേ ജീവിതത്തിന്റെ പൊട്...

ഏവർക്കും നല്ലതു വരട്ടെ

Image
ഏവർക്കും നല്ലതുവരട്ടെ🙏 ഒരു മനുഷ്യൻ ആത്യന്തികമായി എങ്ങനെ വർത്തിക്കണം എന്ന ചോദ്യത്തിന് ഏതെങ്കിലും ഒരു ഉത്തരമില്ല—കാലങ്ങളിലൂടെ തത്വചിന്തകരും ആത്മീയാചാര്യന്മാരും ജീവിതാനുഭവമുള്ള സാധാരണക്കാരും പരിശോധിച്ച, നിരന്തരം മാറിക്കൊണ്ടിരിക്കുന്ന ഒരു ചോദ്യമാണിത്. എന്നിരുന്നാലും, വിവിധ സംസ്കാരങ്ങളിലും ചിന്താധാരകളിലും കാണപ്പെടുന്ന ചില കേന്ദ്രീകൃത തത്വങ്ങൾ നമുക്ക് കണ്ടെത്താൻ കഴിയും: 1. സത്യത്തോടും നീതിയോടും കൂറുണ്ടാവുക സ്വയം വഞ്ചിക്കാതെയും മറ്റുള്ളരെയും വഞ്ചിക്കാതെയും ജീവിക്കുക. നിങ്ങളുടെ വാക്കുകളും പ്രവൃത്തികളും തമ്മിൽ പൊരുത്തമുണ്ടാവണം. ഇത് സ്വയംബോധത്തിന്റെയും ആന്തരിക ശാന്തിയുടെയും അടിസ്ഥാനമാണ്. 2. കരുണയും ക്ഷമയും പുലർത്തുക മറ്റുള്ളവരുടെ ദുർബലതകൾ മനസ്സിലാക്കാൻ ശ്രമിക്കുക. ആരും പൂർണ്ണരല്ല, നിങ്ങളും അല്ല. ശത്രുക്കളോട് പോലും മനുഷ്യത്വത്തോടെ പെരുമാറുക. "മറ്റുള്ളവരോട് നിങ്ങൾക്ക് ഇഷ്ടമുള്ളത് അവരും നിങ്ങളോട് ചെയ്യട്ടെ" എന്ന സ്വർണ്ണനിയമം എല്ലാ മതങ്ങളിലും കാണാം. 3. ഉത്തരവാദിത്തം ഏറ്റെടുക്കുക നിങ്ങളുടെ തീരുമാനങ്ങൾക്കും പ്രവൃത്തികൾക്കും ഉത്തരവാദിയായിരിക്കുക. സ്വന്തം ജീവിതത്തിന്റെ ചുമതല സ്വയം ഏറ്റെടുക്കു...

ഫ്രാൻസിസ് ഇട്ടിക്കോരയും സുഗന്ധി എന്ന ആണ്ടാളും

Image
“ചരിത്രത്തിന്റെ പൊടിപിടിച്ച താളുകളിൽ നിന്ന് മറഞ്ഞുപോയ മനുഷ്യരെയും കാലങ്ങളെയും വീണ്ടെടുത്ത്, അവയ്ക്ക് ഭാവനയുടെ വെളിച്ചം പകരുന്ന എഴുത്തുകാരനാണ് ടി. ഡി. രാമകൃഷ്ണൻ.” ചില പുസ്തകങ്ങൾ വായിക്കുമ്പോൾ നമ്മൾ കഥയ്ക്കുള്ളിലേക്കാണ് പോകുന്നത്. ചില പുസ്തകങ്ങൾ വായിച്ചുകഴിയുമ്പോൾ കഥ നമ്മുടെയുള്ളിലേക്കാണ് വരുന്നത്. ടി. ഡി. രാമകൃഷ്ണന്റെ ഫ്രാൻസിസ് ഇട്ടിക്കോര എനിക്ക് അങ്ങനെയൊരു പുസ്തകമായിരുന്നു. ആദ്യമൊക്കെ ഒരു നോവൽ വായിക്കുന്നു എന്ന തോന്നൽ. പിന്നെ പതുക്കെ അതൊരു ചരിത്രാന്വേഷണമായി മാറുന്നു. അതിനിടയിൽ യാത്രകളുണ്ട്… രഹസ്യങ്ങളുണ്ട്… മനുഷ്യന്റെ ആഗ്രഹങ്ങളുണ്ട്… അധികാരത്തിന്റെ കളികളുണ്ട്… നമ്മൾ അറിയാതെ പോയ ചരിത്രത്തിന്റെ ചില ഇരുണ്ട മുറികളുമുണ്ട്. ഇട്ടിക്കോര ആരാണ്? ഈ ചോദ്യം പുസ്തകം വായിക്കുന്നതിനിടയിൽ മാത്രമല്ല, പുസ്തകം അടച്ചുവെച്ച ശേഷവും എന്നെ പിന്തുടർന്നു. ചരിത്രം എന്ന് നമ്മൾ വിശ്വസിക്കുന്നതിൽ എത്രമാത്രം സത്യമുണ്ട്? നമ്മളറിയാത്ത എത്ര മനുഷ്യർ ചരിത്രത്തിന്റെ അരികുകളിൽ നിന്ന് മായ്ച്ചുകളയപ്പെട്ടിട്ടുണ്ട്? അധികാരവും അറിവും മനുഷ്യന്റെ ആഗ്രഹങ്ങളും തമ്മിലുള്ള ബന്ധം എത്ര സങ്കീർണ്ണമാണ്? ഇതേ ചോദ്യങ്ങളുടെ മറ്റൊരു ഭാവം തന്നെയാ...

കഥയമമ

Image
കഥയമമ.... ഗ്രാമത്തിന്റെ അതിരിലൂടെ കഥകളുടെ മധുരം നുണയാനൊരു കാറ്റെത്തുമ്പോൾ പറമ്പിലെ വള്ളിച്ചെടികൾ വരെ കാറ്റിനെ അടക്കി, വൈകുന്നേരത്തിന്റെ കഥകൾ കേൾക്കാനെന്നപോലെ ക്ഷമയോടെ ആ ഉമ്മറത്ത് ചുറ്റിനിൽക്കും. "അനന്തി"യുടെ ബാല്യത്തിന് സന്ധ്യയ്ക്കു വിരിയുന്ന പാരിജാത സുഗന്ധത്തേക്കാൾ വലുതൊന്നുണ്ടായിരുന്നു, മുത്തശ്ശി 'കാളിയമ്മ'യുടെ കഥകളുടെ ഭണ്ഡാരം... “കുഞ്ഞീ...,” കുറുകിയ കണ്ണുകളിൽ തിരിവെട്ടം തെളിച്ച്, മുത്തശ്ശി പറഞ്ഞുതുടങ്ങും, “കാവിലെ ദേവിയെ കാണാൻ കണ്ണുപോര....കണ്ണിനുള്ളിലിരിക്കുന്ന ഭയം ആദ്യം ഒലിച്ചുപോകണം.. ഭയമുള്ള കണ്ണിന് ദേവിയെ കാണാനാകില്ല.. ഭക്തി ഭയമല്ല കുഞ്ഞീ.” “എന്നാൽ മുത്തശ്ശീ,...” അനന്തി ചോദിക്കും, “ദേവി സത്യമാണോ..? ഞാനെന്നാണ് അവരെ കാണുക അവർ എന്നാണ് എന്നെ കാണാൻ വരുന്നത്?. ഞാൻ ദീപം കൊളുത്തി പ്രാർത്ഥിച്ചിട്ടും ദേവി എന്താ വരാത്തെ?” അവന്തി ദേവിയെക്കാണാൻ ഏറെ കൊതിക്കുകയാണ്.. അവളുടെ മുത്തശ്ശിക്കഥകളിൽ ദേവി തീക്കണ്ണുരട്ടി തീച്ചെമ്പകം പൂത്തപോലെ രുദിരമിറ്റുന്ന നാവുള്ളവളല്ല.. അവളുടെ കഥകളിലെ ദേവി ഇളയമ്മയെപ്പോലെ അതിവിലോലയാണ്.. ആൽത്തറയിലെ പവിഴമല്ലിച്ചോട്ടിലെ അതി സുന്ദരിയാണ്. അനന്തിയുടെ അമ്മയെ...

പരലോകത്തിലെ_രണ്ട്_എഴുത്തുകാർ

Image
പരലോകത്ത് എത്തിച്ചേർന്ന ആ എഴുത്തുകാർക്ക് അവിടെ ആദ്യം മനസ്സിലായ കാര്യം ഒരു വിചിത്ര സത്യമായിരുന്നു,  അവിടെ സമയമില്ല. മണിക്കൂറുകളില്ല. കലണ്ടറുകളില്ല. ജന്മദിനങ്ങളില്ല. മരണദിനങ്ങളുമില്ല. എങ്കിലും ഓർമ്മകൾക്ക് അവിടെ പ്രായമുണ്ടായിരുന്നു. ചില ഓർമ്മകൾ കുഞ്ഞുങ്ങളെപ്പോലെ ഓടിനടന്നു. ചിലത് വൃദ്ധരെപ്പോലെ പതുക്കെ നടന്നു. ചിലത് ഒരിക്കലും വൃദ്ധരാകാതെ എപ്പോഴും യൗവനത്തിൽ തന്നെ നിന്നു. അങ്ങനെയുള്ള ഒരു ഓർമ്മയുടെ വഴിയിലൂടെ വൈക്കം മുഹമ്മദ് ബഷീർ നടക്കുകയായിരുന്നു. കയ്യിൽ ഒരു പഴയ തുണിസഞ്ചി...! അതിൽ എന്താണെന്ന് ചോദിച്ചാൽ ബഷീറിന് പോലും അറിയില്ല. “ഭൂമിയിൽ നിന്ന് കൊണ്ടുവന്നതാണിത്,” എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. അപ്പോഴാണ് മുന്നിൽ നിന്ന് ഒ.വി. വിജയൻ വന്നത്.! കയ്യിൽ പുസ്തകമില്ല..മുഖത്ത് പതിവായ ആ ചിന്തയുടെ നിഴൽ മാത്രം. ബഷീർ കൈവീശി...“ഓ... വിജയാ!” വിജയൻ നിന്നു...“ആഹാ ബഷീറാ…  "ഇവിടെ എന്താ ചെയ്യുന്നത്?” വിജയൻ ചുറ്റും നോക്കി. “അറിയില്ല.” ബഷീർ ചിരിച്ചു. "അത് നല്ല കാര്യം. ഭൂമിയിൽ എല്ലാവർക്കും എന്താണ് ചെയ്യുന്നതെന്ന് അറിയാമെന്ന ഭാവമായിരുന്നു. ഇവിടെ എത്തിയപ്പോൾ ഒന്നും അറിയില്ല.” വിജയനും ചിരിച്ചു. അവർ അടുത്തുള...

ചീനപ്പാത്രംപോലെ

Image
ആഷാഢമാസത്തിലെ ഒരു പുലർച്ചെ. കോഴി രണ്ടാമതും കൂവിയിട്ടില്ല. കിഴക്ക് വെളിച്ചം പിറക്കാൻ ഇനിയും നേരമുണ്ട്. രാത്രിയിലെ മഞ്ഞ് തെങ്ങോലകളിൽനിന്ന് തുള്ളിത്തുള്ളിയായി വീഴുന്നു. "ഏടീ പാറൂ... എണീക്കടീ... ആളൊക്കെ ഉണരുന്നതിനു മുമ്പേ പോയിട്ട് വരാം.".. മൂത്തോരുടെ ശബ്ദം. പതിനാറുകാരി പാർവതി കണ്ണുതിരുമ്മി എഴുന്നേറ്റു. മുറ്റത്ത് അമ്മ പ്രാതൽ കഞ്ഞിക്ക് വെള്ളം തിളപ്പിക്കുകയാണ്. ഒന്നും ചോദിക്കേണ്ടതില്ല. എല്ലാ ദിവസവും ഇതേ സമയത്താണ് ഈ യാത്ര. പിച്ചളക്കുടത്തിൽ വെള്ളമെടുത്ത്, തോർത്തിന്റെ ഒരറ്റം തോളിലിട്ട് അവൾ മുത്തോരുടെ പിന്നാലെ നടന്നു. വഴി വയൽവരമ്പിലൂടെയായിരുന്നുഅപ്പുറത്ത് അക്കരവിള. ഗ്രാമത്തിലെ പെണ്ണുങ്ങൾക്ക് എല്ലാവർക്കും അറിയാവുന്ന, പക്ഷേ ആരും പേരെടുത്ത് പറയാത്ത സ്ഥലം. പൊന്തക്കാടും കാട്ടുമുള്ളും കശുമാവിൻ തൈകളും നിറഞ്ഞ ഒരു തുണ്ട് ഭൂമി. ആണുങ്ങൾ അധികം വരാത്തതിനാൽ അതായിരുന്നു അവരുടെ ആശ്രയം. "നീ അങ്ങോട്ടിരിക്ക്... ഞാൻ ഇങ്ങോട്ടിരിക്കാം." മുത്തോര് പതിവുപോലെ പറഞ്ഞു. പാർവതി കുറ്റിക്കാടിന്റെ മറവിലേക്ക് നടന്നു. ഇരിക്കാൻ തുടങ്ങുമ്പോൾ ഇന്നലെ സന്ധ്യയിലെ വർത്തമാനം മനസ്സിലേക്ക് വന്നു. --- ചാത്തൻപിള്ളയുടെ വീട...