Posts

ഈദ് മുബാരക്

Image
രമദാനിന്റെ നിരാഹാര നാളുകൾ, മനസിൽ തെളിച്ച ദീപങ്ങളായി.. പ്രാർത്ഥനകളുടെ ശബ്ദമാലകൾ ആകാശം തൊട്ടു തിരികെ വന്നപ്പോഴാണ് ശൗവ്വാലമ്പിളി മൃദുവായി ചിരിച്ചത്... നോമ്പിന്റെ നനുത്ത നിശ്ശബ്ദതയിൽ ഹൃദയം പഠിച്ച സഹനഗാനം സന്തോഷത്തിന്റെ സലാം പോലെ ഒരേ വീഥിയിലൊഴുകുന്നു... ചന്ദ്രകല ചെറുതായെങ്കിലും നിറയ്ക്കുന്ന വെളിച്ചം വലുതാണ്.. പുണ്യത്തിന്റെ ഒരു പാദമുദ്രപോലെ മനസ്സിൻ മണ്ണിൽ പതിഞ്ഞുനിൽക്കുന്ന, "ഈദ് മുബാറക്" എന്ന മൃദു വാക്കിൽ ആലിംഗനം ചെയ്യുന്ന ആത്മഹർഷം  ഒന്നാകുന്ന ഒരു നിമിഷത്തിന്റെ  നിത്യസൗന്ദര്യം... ശൗവ്വാലമ്പിളി ഉദിച്ചപ്പോൾ വീണ്ടും ജനിച്ചു പുതിയ മനുഷ്യൻ പുതിയൊരു കരുണയായി പുതിയൊരു പ്രകാശമായി...  🌙 Sreekumar Sree

വിജയം

Image
ആദിമ ഗുഹകളുടെ ഇരുള്‍മുനമ്പിൽ ആദ്യജ്വാല കത്തിയ നാളുമുതൽ മനുഷ്യഹൃദയത്തിന്റെ ചൂടിൽ പിറന്നു, വാളിന്റെ കഥയും രക്തഗാഥയും. കല്ലൊരുക്കി കുന്തമാക്കി, കോപം തീരാത്ത തീയായി; വിജയമെന്ന മരീചിക തേടി, വംശങ്ങൾ വീണു,  രാജ്യങ്ങൾ ചാരമായി. കാലം കടന്നുപോകെ, കുതിരപ്പുറത്തെ കാഹളം പീരങ്കിയുടെ ഗർജ്ജനമായി.. യന്ത്രങ്ങളുടെ ശീതലത്താൽ ജീവന്റെ ചൂട് നിശ്ശേഷം കെടുത്തപ്പെട്ടു. കൊടിയേറ്റങ്ങൾ ഉയർന്നും വീണും ഭൂപടങ്ങൾ പുനർരചിക്കപ്പെട്ടു; എന്നാലും ഭൂമിയുടെ കണ്ണുനീർ ഒരു അതിരും അംഗീകരിച്ചില്ല. വിജയത്തിന്റെ മാളിക പണിതവർ ശവകുടീരങ്ങളിൽ ഉറങ്ങിപ്പോയി; ചരിത്രം സ്വർണാക്ഷരങ്ങളിൽ എഴുതി.. പക്ഷേ വേദന രക്താക്ഷരത്തിൽത്തന്നെ നിലനിന്നു. "ഓരോ യുദ്ധവും ഒരു തുടക്കമത്രേ, അവസാനമെന്നത് ഒരു മിഥ്യാഭ്രമം;" ശാന്തിതേടിയ പാതകളിൽ പോലും ചുവന്ന പാടുകൾ മാത്രം പടർന്നു. മനുഷ്യൻ ജയിച്ചതെന്ത്? ജയിച്ചതെന്ന്...? ചിതലായ ഭൂമിയും ചിന്നിച്ചിതറിയ സ്വപ്നങ്ങളും;.. നഷ്ടപ്പെട്ട ഹൃദയങ്ങളുടെ നിലവിളി മാത്രം കാലത്തിന്റെ ശൂന്യതയിൽ മുഴങ്ങുന്നു. ശതാബ്ദങ്ങൾ സാക്ഷിയായി നിൽക്കുമ്പോൾ സത്യം ഒറ്റവാക്കിൽ തെളിയുന്നു: ഓർക്കുക.. "യുദ്ധം ഇന്നുവരെ ഈ ലോകത്തിന് ഒരു പരിഹാരവും നൽ...

സ്വസ്ഥത.

Image
സ്വസ്ഥത.... ഒരു വെളുത്ത ഹിമശകലമാണ് കൈയ്യിലെടുത്തോമനിക്കും മുന്പേ ഉരുകിയൂർന്നുപോകുന്ന ഒരു ഹിമശകലം കണ്ണുനിറഞ്ഞ മൗനത്തിന്റെ ഓരത്ത് മറഞ്ഞുനിൽക്കുന്ന ഒരു നിമിഷശ്വാസം, പിടിച്ചുനിർത്താൻ ശ്രമിക്കുമ്പോൾ വിരലുകൾക്കിടയിലൂടെ വഴുതിപ്പോകുന്ന നിശ്ശബ്ദതയുടെ തുള്ളി. അവസാനമില്ലാത്ത തിരകളെ പോലെ മനസ്സിൻ തീരത്തെത്തുന്ന ചിന്തകൾക്കിടയിൽ ഒരു നിസ്സാര ഇടവേള, വേദനയുടെ നൂൽപ്പാത മുറിച്ചുമാറ്റുന്ന അല്പമൊരു പ്രകാശരേഖ. സ്വസ്ഥത — തേടിയെത്തുന്നതല്ല, തന്നെത്തന്നെ മറന്നുനിൽക്കുന്ന ആഴത്തിലുള്ള ഒരനുഭവം; നമ്മളെന്ന ഭാരമൊഴിഞ്ഞ് ശൂന്യതയിൽ ലയിക്കുന്ന ഒരു ശാന്ത സംഗീതം. നിമിഷങ്ങൾക്കപ്പുറം നിലനിൽക്കാത്തതെങ്കിലും, അതിന്റെ സ്പർശംമാത്രം മതി മറന്നുപോയ ഒരു പുഞ്ചിരി ഹൃദയത്തിൽ വീണ്ടും പൂക്കാൻ.

ഒറ്റമരം

Image
#ഒറ്റമരം(ചെറുകഥ) "നോക്കൂ... ആ ഒറ്റമരം! അതിന്റെ ചില്ലകളെല്ലാം ഉണങ്ങിപ്പോയിരിക്കുന്നു. കരിഞ്ഞ ഒരില പോലും അതിൽ ബാക്കിയില്ല. എനിക്കു തോന്നുന്നു, അതിന്റെ തായ്തടി പോലും ഉള്ളിൽ നിന്ന് മരിച്ചു കാണുമെന്ന്... അല്ലേ?" ജനാലയ്ക്കപ്പുറത്തെ ശൂന്യതയിലേക്ക് പലപ്പോഴും അവളുടെ ശ്രദ്ധ ക്ഷണിച്ചിരുന്നെങ്കിലും അവൾ കണ്ണുനട്ടത് ഇപ്പോഴാണെന്നു തോന്നി. അയാൾ കിടന്നുകൊണ്ടുതന്നെ കണ്ണുകൾ വീണ്ടും അങ്ങോട്ട് പായിച്ചു... ആ വീട് വാങ്ങിയ കാലം മുതൽ അയാളുടെ പ്രഭാതങ്ങൾ വിരിഞ്ഞിരുന്നത് ആ വൃക്ഷത്തിന്റെ ചില്ലകളിലായിരുന്നു. വീടിനപ്പുറം ഏതാനും പറമ്പുകൾ പിന്നിട്ടാൽ കാണുന്ന ആ ചതുപ്പിന്റെ വിരിമാറിൽ, ഒരു തപസ്സിയെപ്പോലെ ഏകാകിയായി നിന്നിരുന്ന വന്മരം. ഈ കിടക്കമുറിയിൽ മാത്രമല്ല അടുക്കളജനാല തുറന്നാലും ശ്രദ്ധിക്കുക ആ ഒറ്റമരമാണ്... "അന്നൊക്കെ വേനലാകുമ്പോൾ അതിൽ നിറയെ മഞ്ഞപ്പൂക്കൾ വിരിയുമായിരുന്നു," അയാൾ ഓർമ്മകളുടെ തടയണ തുറന്നു. "നിലാവുള്ള രാത്രികളിൽ വെള്ളപ്പട്ടുതൂവലുകളുള്ള വെളുത്ത കൊക്കുകൾ അതിൽ വന്നിരിക്കും. അകലെ നിന്ന് നോക്കുമ്പോൾ അതൊരു മരമല്ല, മാലാഖമാർ ചേക്കേറിയ ഒരു ഗോപുരമാണെന്നേ തോന്നൂ. ഏതു മരമാണതെന്ന് ഒരിക്കൽ ...

ദ്വന്ദം

Image
 ഓരോ കണ്ണുനീരിലും  ഒരു കഥയുണ്ടാകും വേദനയുടെ ഭാഷമല്ല അസ്തിത്വത്തിന്റെ  അടയാളമാണത്... മനുഷ്യൻ അനുഭവങ്ങളുടെ  സമാഹാരമെങ്കിൽ, കണ്ണുനീർ അതിന്റെ സാരമാണ് ജീവിതം  ഹൃദയത്തിലൂടെ ഒഴുകുന്ന നിശ്ശബ്ദ സത്യധാരയാണ്. നഷ്ടവും നേട്ടവും, സുഖവും ദുഃഖവും, ബന്ധവും വിരഹവും, ഇങ്ങനെ നനാവിധ ദ്വന്ദങ്ങളാൽ തീർന്ന  ലോകത്തിൽ ആത്മാവ് തേടുന്ന സമത്വത്തിന്റെ രൂപമാണ്  കണ്ണുനീർ. അത് ദുർബലതയല്ല, അഹങ്കാരം അലിഞ്ഞുപോകുന്ന നിമിഷം; ‘ഞാൻ’ എന്ന ഭ്രമം ഉരുകി ‘നാം’ എന്ന ബോധം  ഉദിക്കുന്ന നാഴിക. കണ്ണുനീർ പൊഴിയുമ്പോൾ മനസ്സ് ശൂന്യമാകുന്നു, ശൂന്യതയിൽ നിന്ന് പുതിയ അറിവ് ജനിക്കുന്നു. ഓരോ കണ്ണുനീരും ഒരു ചോദ്യമാണ്.. ഓരോ തുള്ളിയും ഒരു ഉത്തരവും.. സ്വയം തിരിച്ചറിയുന്ന ധ്യാനത്തിന്റെ ആഴമായ അനുഭവമാണ് കണ്ണുനീർ.

സരസമ്മയുടെ മകൾ

Image
       "പിന്നൊരു വിശേഷം. മോനേ..., പറയാൻ വിട്ടുപോയി.... നമ്മുടെ തെക്കേപ്പുറത്തെ സരസമ്മ മരിച്ചു, കഴിഞ്ഞമാസം.. നിനക്കോർമ്മയുണ്ടാവുമല്ലോ.. ആ ചെക്കൻ നാടുവിട്ടുപോയിട്ട് ഏതാണ്ട് അഞ്ചുകൊല്ലമാവും... ഇനീപ്പോ ആ പെണ്ണിനൊരു കൂട്ടിനാരുമില്ലാണ്ടായി... കഷ്ടം. " അമ്മ അവസാനമെഴുതിയ കത്ത്. പെട്ടന്ന് നാട്ടിലേക്ക് തിരിക്കുമ്പോൾ എന്തിനോ അറിയാതെ പെട്ടിയിലേക്കത് എത്തിപ്പെടുകയായിരുന്നു.. യാത്രയുടെ വിരസതയിൽ അമ്മയിലേക്കൊരഭയത്തിന് വീണ്ടുമെടുത്തു വായിച്ചുനോക്കി.. കത്തിനിടയിലെ കുറച്ചു വാചകങ്ങൾ... അവയിലൂടെ മനസ്സ് വീണ്ടുമോടിപ്പാഞ്ഞ് ബാല്യത്തിന്റെ കൈവരമ്പിലേക്കണഞ്ഞു... തെക്കേപ്പുറത്തെ സരസമ്മയും മക്കളും.. ഓർമ്മകൾ പ്രായംമറന്നോടാൻ തുടങ്ങുന്നു.. തീവണ്ടിയുടെ അപസ്വരം ചെവികളിൽനിന്നൊഴിയുന്നു കണ്ണുകൾപൂട്ടി തല പിന്നിലേയ്ക്ക് ചായ്ച്ചിരുന്നു.. തീവണ്ടി ഒരു ആട്ടുതൊട്ടിൽ പോലെ ആടിക്കുതിച്ചുകൊണ്ടിരുന്നു.. മനസ്സ് അതേവേഗത്തിൽ പിന്നിലേക്കും..           *******************         അഗസ്ത്യപർവ്വതത്തിന്റെ പാർശ്വനിരകളെ തലോടിയൊഴുകുന്നൊരു കാറ്റ് അശ്വഗന്ധംപേറി മനസ്സിലേക്കോടി...

യന്ത്രപ്പാവ

Image
 എനിക്കിതു വേണമെന്നെപ്പൊഴും ചുമ്മിച്ചുണുങ്ങിയോൾ അപ്പനോടിങ്ങനെ.. അപ്പായെനിക്കിതേ പോരുമെന്നെപ്പോഴും മുറ്റുംവയസ്സിലും അപ്പനോടിങ്ങനെ... അപ്പായെനിക്കിവൻ വേണമെന്നിങ്ങനെ കച്ചവടത്തിനു വന്നൊനെ വാങ്ങുവാൻ.... അപ്പേടെ മോളുടെ ആഗ്രഹമല്ലിയോ അപ്പനല്ലേയെന്ന ഓർമ്മവച്ചമ്മയും... അപ്പാ..നിനക്കെന്തു വേണമെന്നോർക്കുൻ അപ്പേടെ മോളുടെ നാവുവഴങ്ങീല, കപ്പയും കഞ്ഞിയും പോരേ നമുക്കെന്ന് നിത്യവുമമ്മയും അപ്പനോടിങ്ങനെ... അപ്പനോടാവശ്യമേയുള്ളു നിത്യവും അപ്പനോ ആവശ്യമില്ലാത്ത ജന്മവും അപ്പനൊരൊറ്റമരപ്പാലമാണൽഎലെത്രവട്ടം മക്കളേറികടന്നുപോം... അപ്പനൊരു പെരുംതച്ചന്റെപാവ, ജലം തുപ്പുവാൻ മാത്രമറിഞ്ഞ വെറുംപാവ. ജീവിതപ്പാലത്തിലാരോകുരുക്കിയ  കേവലനല്ലോ, അപ്പനിന്നെപ്പൊഴും.