Posts

യന്ത്രപ്പാവ

Image
 എനിക്കിതു വേണമെന്നെപ്പൊഴും ചുമ്മിച്ചുണുങ്ങിയോൾ അപ്പനോടിങ്ങനെ.. അപ്പായെനിക്കിതേ പോരുമെന്നെപ്പോഴും മുറ്റുംവയസ്സിലും അപ്പനോടിങ്ങനെ... അപ്പായെനിക്കിവൻ വേണമെന്നിങ്ങനെ കച്ചവടത്തിനു വന്നൊനെ വാങ്ങുവാൻ.... അപ്പേടെ മോളുടെ ആഗ്രഹമല്ലിയോ അപ്പനല്ലേയെന്ന ഓർമ്മവച്ചമ്മയും... അപ്പാ..നിനക്കെന്തു വേണമെന്നോർക്കുൻ അപ്പേടെ മോളുടെ നാവുവഴങ്ങീല, കപ്പയും കഞ്ഞിയും പോരേ നമുക്കെന്ന് നിത്യവുമമ്മയും അപ്പനോടിങ്ങനെ... അപ്പനോടാവശ്യമേയുള്ളു നിത്യവും അപ്പനോ ആവശ്യമില്ലാത്ത ജന്മവും അപ്പനൊരൊറ്റമരപ്പാലമാണൽഎലെത്രവട്ടം മക്കളേറികടന്നുപോം... അപ്പനൊരു പെരുംതച്ചന്റെപാവ, ജലം തുപ്പുവാൻ മാത്രമറിഞ്ഞ വെറുംപാവ. ജീവിതപ്പാലത്തിലാരോകുരുക്കിയ  കേവലനല്ലോ, അപ്പനിന്നെപ്പൊഴും. 

സമസ്യകൾ

Image
ഇരു ചിന്തകളുടെ ഓരംചേർന്നവർ നാം.. ദൂരെ ജലസീമയിലൂടെ  പതിയെ ഒഴുകുന്നൊരു  ജലയാനമാണ് നിന്റെ കൗതുകം.  അതിനപ്പുറം  അന്തിച്ചോപ്പിന്റെ അതിതീവ്രതയിലമർന്നലിഞ്ഞുതീരുന്ന  ഒരു പകലാണെന്റെ ചിന്ത...  കൊക്കുനീട്ടി കാലുകൾ പിന്നോട്ടുന്തി ചക്രവാള സീമതാണ്ടിയകലുന്ന ദേശാടനപക്ഷിയാണ് നിന്റെ കൗതുകമപ്പോൾ,.. വർണ്ണവെളിച്ചമണഞ്ഞ് പതിയെ നിറംകെട്ടിരുളുന്ന ആകാശത്തിൽ, ഇനിയും കുഞ്ഞുനക്ഷത്രക്കണികകൾ പൂത്തുവിടരുമോ എന്ന സന്ദേഹമാണെന്നിൽ.. ഇരു ചിന്തകളുടെ ഓരംചേർന്ന് ചരിക്കുന്നവരാണ് നാം.. #ശ്രീ

ശൂന്യതയുടെ മുദ്ര

Image
നിന്റെ വിരൽത്തുമ്പുകൾ എന്റെ നെഞ്ചിൽ കോറിയ പ്രണയമന്ത്രങ്ങൾ കാലം മായ്ച്ചു കളഞ്ഞു; ഇന്നവിടെ ശൂന്യതയുടെ  കറുത്ത മുദ്രകൾ മാത്രം. ​ഭൂതകാലമൊരു ക്രൂരനായ ചിത്രകാരനാണ്— ഓരോ പുലരിയിലും അവൻ എന്റെ ഇന്നലെകളെ ഇരുട്ടുകടഞ്ഞ മഷിചേർത്ത് കോറിവരയ്ക്കുന്നു. ​ജീവിതമിപ്പോൾ ദീർഘനിശ്വാസം മാത്രമാണ്, ഒരു നിശബ്ദ ശ്മശാനം. മനസ്സിലെ മധുരമെല്ലാം  ശരീരം ആവാഹിച്ചിരിക്കുന്നു.. വിരൽത്തുമ്പുമുതലുള്ള നിശ്ചേതന ഉടലാകെ തരിച്ചുകയറുന്നു.. ഉയിരിന്റെ ഉർദ്ധശ്വാസം  ഒരു കുരപോലെ... ഓർമ്മകളിൽ നിന്നു നീ മായാതെ തങ്ങുന്നതെന്തിന്.. ഒരുപാട് തിരകൾ ഈ തീരമണഞ്ഞുമടങ്ങി എങ്കിലും.. ​നിനക്ക് ശേഷം എനിക്ക് പ്രണയമില്ലായിരുന്നു.. പ്രതീക്ഷയും...

അച്ഛൻ ചത്തു മണക്കുന്നു...

Image
""അച്ഛൻ ചത്തുമണക്കുന്നൂ.. അമ്മ കരഞ്ഞു മയങ്ങുന്നൂ.. പൂച്ച വിശന്നുമയങ്ങുന്നു പട്ടി പതുക്കെ മോങ്ങുന്നു... " .... കാലം കുറച്ചപ്പുറത്തെ കവിതയാണ്.. ഏകദേശം 30 വർഷം പഴക്കമുള്ള കവിത...!! അച്ഛന്റെ മരണമണമെഴുതിയ കവി ഇപ്പോൾ അച്ഛനായിക്കഴിഞ്ഞിരിക്കുന്നു.. അപ്പൂപ്പനാകാൻ നിൽക്കുന്നു... കൗമാരകാലത്താണ്.... കൂട്ടുകാരന്റെ അച്ഛൻ, നാട്ടിലെ ഗവൺമെന്റാശുപത്രിയിൽ കിടപ്പാണ്.. വാറ്റുചാരായസേവയിൽ post graduate ആയ അപ്പന് ആശുപത്രിയിൽ കൂട്ടിരിപ്പുകാരൻ നമ്മുടെ കൂട്ടുകാരനാണ്...   'കൂട്ടാരനോടുള്ള കൂട്ടിന്റെ തോതു കുറയാതിരിക്കാനാണ് ഞങ്ങൾ മറ്റുകൂട്ടാരന്മാർ ആശുപത്രിയിലെത്തിയത് രോഗിയെ (അവന്റെ അച്ഛനെ) സന്ദര്‍ശിക്കലാണ് സദുദ്ദേശം. ' രാത്രി അപ്പന് കലശലായ പ്രയാസമനുഭപ്പെടുന്നതിനാലും മറ്റു രോഗികളുടെ പ്രശ്നങ്ങളാലും മകൻ കൂട്ടാരനും ഉറങ്ങാൻ പറ്റുന്നില്ലത്രെ.. പീഡീസീ (pre-degree) ക്കാരനായ മകൻ പഠിക്കാനുള്ള സദുദ്ദേശാർത്ഥം... ഒന്നുരണ്ടു പൊത്തോം ബുക്കുംകൂടി ആശുത്രീലേക്കെടുത്തിട്ടുണ്ട് എന്തിനോ ആവോ..?  എന്നാലും ഒരു വലിയ വിശേഷമുണ്ടായി... പഠിക്കാനെടുത്ത ബുക്കിന്റെ നടുപേജിൽ ഒരു നെടുനീളൻ കവിത എഴുതി നമ്മുടെ കൂട...

പനിനീർപ്പൂവ്

Image
#പനിനീർപ്പൂവുകൾ.. -1-         "നിനക്കിഷ്ടമുള്ള പൂവ് ഏതാണ്..?."   "ഡാലിയ... അറിയില്ലേ... ചിറകുവിരിച്ചപോലെ ചുറ്റിലേക്ക് വിടർന്ന ഇതളുകളോടെ അതു പുഞ്ചിരിക്കുന്നത്..." അവളുടെ മറുപടി പെട്ടെന്നായിരുന്നു.. "അപ്പോൾ നിനക്ക് പനിനീർപ്പൂക്കളെ ഇഷ്ടമല്ലേ..?" "അല്ലല്ലോ.. തീർച്ചയായും ഇഷ്ടമല്ല.. എത്ര സുഗന്ധം പരത്തിയാലും എത്ര നയനഹാരിയാകിലും എനിക്കതിനെ ഇഷ്ടമില്ല ഇഷ്ടമേ ഇല്ല.."  "കാരണം.. വെറുക്കാനുള്ള കാരണം.?" "വെറുപ്പല്ല എനിക്കതിനോട് നിസ്സംഗത മാത്രമാണ്.. കാരണം ചെമ്പനീർപ്പൂക്കളെ നിങ്ങൾ കവികൾ വാഴ്ത്താറില്ലേ..? ഹൃദയമായി പ്രണയമായി.. പ്രാണപുഷ്പമായി.. അതുതന്നെയാണ് കാരണം.." "അതേ വാഴ്ത്താറുണ്ട്.. എന്തിനാണതിലിത്ര അസഹിഷ്ണുത..? പ്രഭാതത്തിലെ മഞ്ഞുതുള്ളികളാൽ അലംകൃതമായ ഒരു ചെമ്പനീർ പുഷ്പത്തെ നീ കണ്ടിട്ടുണ്ടോ..? എത്ര മനോഹരമാണാ കാഴ്ച..!! മുറ്റം നിറഞ്ഞ് എന്റെ ജാലകപ്പഴുതിലൂടെ ആ ഗന്ധമെന്റെ മുറിയിലേക്ക് പരിലസിക്കുമ്പോൾ.. മനസ്സെത്ര ഉന്മേഷമാകുമെന്നോ... ? പ്രണയത്തെ സ്നേഹത്തെ ഹൃദയത്തെ വർണ്ണിക്കാൻ, ഉപമിക്കാൻ ഹൃദയംപോലെ ഹൃദ്യമായ മറ്റേതു പൂവാണുള്ളത്...?" " അതു...

ചില്ലറയാക്കാത്ത സ്മരണകൾ

Image
ചില ഓർമ്മകൾ   നിസ്കാരപ്പായ ചുരുട്ടിവെച്ചിരിക്കുന്നതുപോലെ എപ്പോൾ വേണമെങ്കിലും   വിരിച്ചിടാവുന്നവയാണ്… ആത്മ സ്നേഹിതന്റെ ഉമ്മ അടുപ്പിൽ ഇളക്കുന്ന   നെയ്ച്ചോറിന്റെ വാസനയിൽ   ഇപ്പോഴും എന്റെ ബാല്യം തിളയ്ക്കാറുണ്ട്...  കാരപ്പഴപ്പാത്രത്തിനരികിൽ അവനൊപ്പം വിശപ്പും പ്രാർത്ഥനയുമായി കാത്തുന്നിന്നു,  നോമ്പുതുറയുടെ വാങ്കുകേൾക്കാൻ.. മഗ്റിബ് ബാങ്ക്   ആകാശം തുറന്നുതരുമ്പോൾ അവന്റെ ഉപ്പാപ്പയുടെ  താടിരോമം അപ്പൂപ്പൻ താടിപോലെ, ആകാശത്തേയ്ക്ക് പറക്കാനായുന്നതു കാണാം. കുഞ്ഞായിരുന്നപ്പോൾ ലോകം മുഴുവൻ   ആ ഉമ്മവീടിന്റെ മുറ്റമായിരുന്നെന്ന് ഞാനിന്നും കരുതുന്നു. മുറ്റത്തെ മണലിൽ വീണ് കണ്ണീർ പൊടിഞ്ഞാൽ   ഉമ്മയുടെ സ്നേഹമുദ്രകൾ മരുന്നായിരുന്നു.. "ദു'ആ"യുടെ ചൂടിൽ  വേദനകൾ വറ്റിപ്പോയ കാലം… ഓർത്തെടുക്കാൻ  ശ്രമിക്കുമ്പോൾ   വിരലുകളിൽനിന്ന്  വഴുതി പോകുന്ന   തസ്ബീഹ്(Tasbeeh) മണികൾ പോലെയാണ്  ആ സുഖങ്ങളും പ്രിയങ്ങളും… ഇന്നും പള്ളിമിനാരങ്ങളിൽ അദാൻ(Azan) മുഴങ്ങുമ്പോൾ ബധിരകർണ്ണങ്ങളാലത് ആവാഹിക്കാനാകുന്നില്ല സ്നേഹഭാ...

രാത്രി_തണൽതേടുന്നവർ"

Image
ആദ്യത്തെ രാത്രിയുടെ നിഗൂഢതയിൽ, പരസ്പരം അറിയാത്ത രണ്ട് മനുഷ്യർ ഒരേ പുതപ്പിനുള്ളിലേക്ക് ചുരുങ്ങുമ്പോൾ, പുറത്ത് മഴ കനക്കുകയായിരുന്നു. ആ മുറിയിലെ മഞ്ഞ വെളിച്ചത്തിൽ അവരുടെ നിഴലുകൾ ചുവരുകളിൽ ഒന്നായി ലയിച്ചു. അത് കേവലം ഒരു ഉടമ്പടിയുടെ തുടക്കമായിരുന്നില്ല, മറിച്ച് ലോകം കാണാത്ത ഒരു രഹസ്യജീവിതത്തിന്റെ ആദ്യത്തെ അധ്യായമായിരുന്നു. apart from the novella of "#രാത്രി_തണൽതേടുന്നവർ" By. Sreekumar Sree