പരലോകത്തിലെ_രണ്ട്_എഴുത്തുകാർ
പരലോകത്ത് എത്തിച്ചേർന്ന ആ എഴുത്തുകാർക്ക് അവിടെ ആദ്യം മനസ്സിലായ കാര്യം ഒരു വിചിത്ര സത്യമായിരുന്നു, അവിടെ സമയമില്ല. മണിക്കൂറുകളില്ല. കലണ്ടറുകളില്ല. ജന്മദിനങ്ങളില്ല. മരണദിനങ്ങളുമില്ല. എങ്കിലും ഓർമ്മകൾക്ക് അവിടെ പ്രായമുണ്ടായിരുന്നു. ചില ഓർമ്മകൾ കുഞ്ഞുങ്ങളെപ്പോലെ ഓടിനടന്നു. ചിലത് വൃദ്ധരെപ്പോലെ പതുക്കെ നടന്നു. ചിലത് ഒരിക്കലും വൃദ്ധരാകാതെ എപ്പോഴും യൗവനത്തിൽ തന്നെ നിന്നു. അങ്ങനെയുള്ള ഒരു ഓർമ്മയുടെ വഴിയിലൂടെ വൈക്കം മുഹമ്മദ് ബഷീർ നടക്കുകയായിരുന്നു. കയ്യിൽ ഒരു പഴയ തുണിസഞ്ചി...! അതിൽ എന്താണെന്ന് ചോദിച്ചാൽ ബഷീറിന് പോലും അറിയില്ല. “ഭൂമിയിൽ നിന്ന് കൊണ്ടുവന്നതാണിത്,” എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. അപ്പോഴാണ് മുന്നിൽ നിന്ന് ഒ.വി. വിജയൻ വന്നത്.! കയ്യിൽ പുസ്തകമില്ല..മുഖത്ത് പതിവായ ആ ചിന്തയുടെ നിഴൽ മാത്രം. ബഷീർ കൈവീശി...“ഓ... വിജയാ!” വിജയൻ നിന്നു...“ആഹാ ബഷീറാ… "ഇവിടെ എന്താ ചെയ്യുന്നത്?” വിജയൻ ചുറ്റും നോക്കി. “അറിയില്ല.” ബഷീർ ചിരിച്ചു. "അത് നല്ല കാര്യം. ഭൂമിയിൽ എല്ലാവർക്കും എന്താണ് ചെയ്യുന്നതെന്ന് അറിയാമെന്ന ഭാവമായിരുന്നു. ഇവിടെ എത്തിയപ്പോൾ ഒന്നും അറിയില്ല.” വിജയനും ചിരിച്ചു. അവർ അടുത്തുള...