Posts

ഉല്പത്തി3:8-11

Image
ഉല്പത്തി 3:8-11* -------- മർത്യാ...നീ എവിടെയാണ്? വെയിലാറിയ സന്ധ്യയിൽ ദൈവം തോട്ടത്തിലൂടെ നടന്നു. ഇലകൾ അനങ്ങിയില്ല; പക്ഷേ അവയുടെ ഉള്ളിൽ എന്തോ വിറച്ചു. ഇന്നലെവരെ ദൈവത്തിന്റെ ശബ്ദം അവർക്കൊരു വിളിയായിരുന്നു. ഇന്ന് അതേ ശബ്ദം ഒരു ഭയമായി. അവർ മരങ്ങൾക്കിടയിൽ ഒളിച്ചു. അപ്പോൾ തോട്ടത്തിന്റെ നിശ്ശബ്ദതയിൽ ആ ചോദ്യം മാത്രം പ്രതിധ്വനിച്ചു “മർത്യാ നീ എവിടെയാണ്?” ദൈവത്തിന് അവർ എവിടെയെന്ന് അറിയാമായിരുന്നു എന്നാൽ അവരുടെ മനസ്സ് അറിയില്ലായിരുന്നു? അവൻ പറഞ്ഞു, “അങ്ങയുടെ ശബ്ദം കേട്ടു. ഞങ്ങളിപ്പോൾ നഗ്നരാണ്; അതുകൊണ്ട് ഞങ്ങൾ ഒളിക്കുന്നു...” അന്നാണ് മനുഷ്യൻ ആദ്യമായി ഒരു മരത്തിനുപിന്നിൽ ഒളിക്കാൻ പഠിച്ചത്.. അവനന്ന് സ്വന്തം സ്വത്വത്തിലേക്കാണ് ഒളിച്ചോടിയത്. നഗ്നമായ ശരീരത്തെക്കാൾ ഭയപ്പെടുത്തിയത് നഗ്നമായ മനസ്സായിരുന്നു. പാപം വന്നപ്പോൾ സ്വർഗ്ഗം നഷ്ടപ്പെട്ടോ എന്നറിയില്ല; പക്ഷേ മനുഷ്യൻ സ്വന്തം കണ്ണുകളിൽനിന്ന് ഒളിച്ചുതുടങ്ങി. അതുകൊണ്ടാവാം കാലം ഇത്ര കഴിഞ്ഞിട്ടും ദൈവത്തിന്റെ ചോദ്യം മാറാത്തത്— “മർത്യാ നീ എവിടെയാണ്?” മനുഷ്യൻ ഇന്നും മരങ്ങൾക്കിടയിൽ ഒളിച്ചുനിൽക്കുന്നു. ഒരിക്കൽ ഭയത്തിന്റെ പിന്നിൽ, ഒരിക്കൽ അഭിമാനത്തിന്റെ പിന്നിൽ, ഒര...

കൊളുത്ത്

Image
കൊളുത്ത് അമ്പത്തിയഞ്ചാം വയസ്സിലാണ് കാശിഅയ്യപ്പൻ വാതിലുകളെ ഭയക്കാൻ തുടങ്ങിയത്. അതിന് മുമ്പ് വാതിലുകൾ അയാൾക്ക് വാതിലുകൾ മാത്രമായിരുന്നു. അടയ്ക്കാനുള്ളത്, തുറക്കാനുള്ളത്, കാറ്റിൽ ആടാതിരിക്കാൻ കുറ്റിയിടാനുള്ളത്. പക്ഷേ അമ്പത്തിയഞ്ച് കഴിഞ്ഞപ്പോൾ ഒരു ചെറിയ ഇരുമ്പുകൊളുത്തിന് അയാളുടെ കണ്ണിൽ മറ്റൊരു അർത്ഥം വന്നു. അത് ഒരു കൊളുത്തല്ലാതായിരിക്കുന്നു. തിരികെ തുറക്കാൻ കഴിയാതെ പോയേക്കാവുന്ന ഒരു സാധ്യതയായി കാശിഅയ്യപ്പന് അത് മാറിയിരുന്നു. രാത്രിയിൽ കിടപ്പുമുറിയുടെ വാതിൽ അടയ്ക്കുമ്പോൾ ഭാര്യ ചോദിക്കും: “കുറ്റിയിടുന്നില്ലേ?” “വേണ്ട.” “കൊതുക് കയറും.” “കയറട്ടെ.” അവൾ ഒന്നും പറയാതെ തിരിഞ്ഞുകിടക്കും. കാശിഅയ്യപ്പൻ അപ്പോൾ വാതിലിലേക്കു നോക്കും. ചെറിയ കൊളുത്ത് കാറ്റിൽ അല്പം വിറയ്ക്കുന്നുണ്ടാകും. അത്രയേ വേണ്ടൂ. അയാളുടെ നെഞ്ചിനുള്ളിൽ എവിടെയോ ഒരു പഴയ കിണറിന്റെ ആഴം തുറന്നുവരും.. ആ ഭയം തുടങ്ങിയ ദിവസം അയാൾക്ക് വ്യക്തമായി ഓർമ്മയില്ല. പക്ഷേ ഒരു ദിവസം വൈകീട്ട് ഓഫീസിൽ നിന്ന് മടങ്ങിയെത്തിയപ്പോൾ, കുളിമുറിയിൽ കയറി വാതിൽ അടച്ചതിനു ശേഷം കൈ സ്വാഭാവികമായി കൊളുത്തിലേക്കു നീണ്ടു. വിരലുകൾ കൊളുത്തിൽ തൊട്ടു. പെട്ടെന്ന് അവ പിൻവലിച്ചു, വ...

സ്വപ്നാടകന്റെ മഴ

Image
പെരുമഴയ്ക്ക് കാത്ത് വെയിൽതിന്നനാളിലെ അസ്തമയത്തിനു-  തൊട്ടുമുമ്പാണ് ഒരു ചിത്രശലഭം പാറിവന്നെന്റെ നെറ്റിയിൽ ചുംബിച്ചത്...! അരളിയിലയ്ക്കു താഴെ ഇത്തിരിക്കുഞ്ഞനായി അവളറയിലിരുന്ന നാളുകളിൽ ഞാനതിൽ നിത്യം ചുണ്ടമർത്തിയിരുന്നു. "ചിറകുമുളച്ച ഒരുവളെ ഒന്നു ചുംബിക്കുക, അതപ്രാപ്യമായിരുന്നു." കൊടും വേനലേറ്റവൾ അറിവേറ്റിയനാൾ തേടിവന്നതാകും.. തന്നതൊരു നറുചുംബനം. പിന്നെ പെരുമഴയായിരുന്നു ഇരവിലാകമാനം ഒരു സ്വപ്നാടകന്റെ മഴ. പുലരിവന്നു വിളിക്കാതിരിക്കട്ടെ. പുലരാതിരിക്കട്ടെ.  ©sree.

അന്തിക്കു പൂക്കുന്ന പെണ്ണിനോട്.

Image
സന്ധ്യയെന്തിനോ തങ്ങിനിന്നല്പമായ് രാവു കമ്പളം മൂടുന്ന നേരത്തും.. ഈറനേറും നിലാവിലായ് പൂക്കുന്ന ശ്യാമസൂനങ്ങൾ കാണ്മതിനാവുമോ..? വെൺ പനിമതി വിണ്ണിലുണരുമ്പോൾ മണ്ണിൽ നെയ്യാമ്പൽ നീർമിഴി കാണലോ. മെല്ലെയെത്തും പനിമതി തൻസുഖ- ചാമരക്കാറ്റുമേറ്റങ്ങിരുന്നതോ.. അന്തിമാനമിരുണ്ടുപോയ്  മാടത്തെ, മൺചിരാതുമിഴിയടഞ്ഞീടവേ, കണ്ടുചേലെഴും വെള്ളാമ്പൽ  മൊട്ടുപോൽ രണ്ടിണമിഴി, മേടക്കറുപ്പിലും മോന്തിയോളമാ ചേറിൽ പുതഞ്ഞനീ- അന്തിയിൽക്കുളിച്ചീറൻ കളഞ്ഞവൾ ചന്തമേതുണ്ട് പെണ്ണേയിരുട്ടിലും ചന്ദനഗന്ധമേറുന്ന നിന്നുടൽ അന്തികത്തൊന്നിരിക്കുകീ ജീവിതം ചന്തമേറ്റുന്ന പെണ്ണാളുനീയെടീ മുന്തിനിൽക്കുന്ന ജീവദു:ഖങ്ങളിൽ സാന്ത്വനത്തിന്നകിൽമണമല്ലേനീ... നേരുചൊല്ലാത്തനാടിന്റെ വെട്ടത്തെ പേടിയാണെടീ പെണ്ണേവരികനീ രാവുരണ്ടാൾക്കുമൊന്നുചേർന്നീടുവാൻ രാജ്യമൊന്നു പണിയുന്നു നിത്യവും. പേടിയേറേണ്ട പോരു മമജീവ, വായുവിൽ വന്നലിഞ്ഞുചേർന്നീടുക. വേറെയില്ല അവനിയിൽ മറ്റൊരു ജീവതാളമതോർക്കനീ കാതരേ... Sree04072023©️

പരലോകത്തില രണ്ട്എഴുത്തുകാർഭാഗം 2

Image
പരലോകത്ത് ഒരു പഴയ മരത്തിന്റെ ചുവട്ടിലിരുന്ന് വൈക്കം മുഹമ്മദ് ബഷീർ ഒരു മുഖപുസ്തകം വായിക്കുകയായിരുന്നു. ഒ.വി. വിജയൻ എതിർവശത്തിരുന്നു. “എന്താ വായിക്കുന്നത്?” വിജയൻ ചോദിച്ചു. ബഷീർ ഒരു മുഖപുസ്തകം ഉയർത്തിക്കാട്ടി, വിജയൻ കണ്ണട താഴ്ത്തി നോക്കി. "ഓ പുതിയ സംവിധാനം.. ആരുടെ പേജാ.." "ശ്രീകുമാർ ശ്രീ" ബഷീർ നിസ്സംഗതയോടെ പറഞ്ഞു, “അവനോ?” “അതെ.” “ഇവൻ ഇപ്പോഴും എഴുതുന്നുണ്ടോ?” “എഴുതുന്നുണ്ട്.” “എന്തൊക്കെ?”  ബഷീർ പുസ്തകം അടച്ചു. “അതാണല്ലോ പ്രശ്നം. എന്തൊക്കെയോ!” വിജയൻ ചിരിച്ചു. “ഒരു എഴുത്തുകാരൻ എല്ലാം എഴുതുന്നത് മോശമാണോ?” “അല്ല. പക്ഷേ എല്ലാം എഴുതുന്നവൻ ചിലപ്പോൾ ഒന്നും പറയാതെ പോകും.” വിജയൻ പുസ്തകം വാങ്ങി. ആദ്യ കവിത വായിച്ചു. രണ്ടാമത്തേത് വായിച്ചു. മൂന്നാമത്തേത് വായിക്കാൻ തുടങ്ങിയപ്പോൾ ബഷീർ ചോദിച്ചു: “എന്താ?” “ഒരു സംശയം.” “എന്ത്?” “ഇവൻ ഓരോ കവിതയിലും ആരെയെങ്കിലും നഷ്ടപ്പെടുന്നുണ്ടോ?” “എന്തുകൊണ്ട്?” “എല്ലാ കവിതയിലും വിരഹം.” ബഷീർ പൊട്ടിച്ചിരിച്ചു. “അത് മാത്രമല്ല. ചില കവിതയിൽ മഴ. ചിലതിൽ നിലാവ്. ചിലതിൽ അമ്മ. ചിലതിൽ മകൾ. ചിലതിൽ ഓർമ്മ. എല്ലാത്തിന്റെയും അവസാനം ജീവിതത്തെക്കുറിച്ചൊരു ഇല്ലാത്ത സത്യം....

നിങ്ങളിതെന്തൊരു_പ്രണയം

Image
കൂട്ടിമുട്ടാത്ത  തീവണ്ടിപാളങ്ങൾ പോലെ രണ്ട് ഹൃദയങ്ങൾ... സമാന്തരമെന്നെഴുതപ്പെട്ട, മുന്നും പിന്നുമില്ലാതെ ഒരേ ദിശ താണ്ടുന്നവർ... ഇടയിലീ പാളങ്ങൾ  അകന്നു മറഞ്ഞാലും, വഴികൾ തെറ്റാറില്ല... ചിന്തകൾ വഴിപിഴയ്ക്കാതെ നീണ്ടുനീണ്ടുപോകുന്നു... ഒരിക്കലുമിടചേർന്നില്ലെങ്കിലും ഓർമ്മപകർന്ന കണ്ണീരിന്റെ ഉപ്പുപടരാത്ത പാഥേയമുണ്ട് അവരിരുവരിലും.. ഒരേ പാട്ടിന്റെ താളംപിടിച്ച് മനസ്സിലെ എഴുത്താണിയാൽ പരസ്പരം പേരെഴുതുന്നവർ, വഴിക്കല്ലുകളുടെ നെറുകയിൽ വേർപാടിന്റെ ഭയമില്ലാതെ, സമീപ്യത്തിലെ ഉപചാരമില്ലാതെ ഇനിയിതെത്രകാതം... "നിങ്ങളിതെന്തൊരു പ്രണയം?"  സഹയാത്രികരുടെ ചോദ്യങ്ങളിൽ അവർക്കൊരേ മൗനം... എങ്കിലും.. ഉത്തരങ്ങൾ കെട്ടുപിണഞ്ഞിരിക്കുന്നു തമ്മിലെ പ്രണയത്തിന്റെ വേരുകളാൽ. Reserved©️Sreekumar Sree

ഇരുവൾ

Image
ആ വീടിന്റെ മേൽക്കൂരയിൽ മഴത്തുള്ളികൾ വീഴുന്ന ശബ്ദം പോലും വളരെ മന്ദമായിരുന്നു. ആരും ഉണരരുതെന്ന് ആർക്കോ നിർബന്ധമുള്ളതുപോലെ.  വീടുകൾക്കും വാർദ്ധക്യം ഉണ്ടാകുമോ എന്ന് തോന്നിപ്പിക്കുന്നൊരു തറവാട്...! ചുവരുകളിലെ ചുണ്ണാമ്പ് പാളികൾ പൊഴിഞ്ഞു വീണിരുന്നു. ജനൽക്കമ്പികളിൽ തുരുമ്പ് കട്ടപിടിച്ചിരിക്കുന്നു. കാറ്റ് അകത്തേക്ക് കടക്കാൻ മടിക്കുന്നത് തിരികെയിറങ്ങുമ്പോൾ മരിച്ചുപോയ മനുഷ്യരുടെ വസ്ത്രങ്ങളിൽ ഒളിഞ്ഞുനിൽക്കുന്ന ഗന്ധം പോലൊരു പഴയ ഓർമ്മകളുടെ മണം കൂടി വരുമെന്ന് ഭയന്നാകണം...    ആ വീട്ടിൽ സമയം ഒരിക്കലും മുന്നോട്ടു പോകുന്നില്ലായിരുന്നു. അവിടുത്തെ കാരണവർ മരിച്ച ദിവസത്തെ സന്ധ്യയും അമ്മയുടെ അവസാന ദീർഘശ്വാസവും ഇന്നും അവിടെ കുടുങ്ങിക്കിടക്കുന്നുണ്ട്... ഉമ്മറത്തെ ചാരുകസേരയിൽ ഇരിക്കുന്ന ഭാരതിയമ്മയുടെ ശരീരം ചെറുതായി വിറയ്ക്കുന്നുണ്ട്. എഴുപത് വയസ്സാകുമ്പോൾ മനുഷ്യർക്ക് തണുപ്പ് പുറത്തുനിന്നല്ല വരുന്നത്; ഉള്ളിൽ നിന്നാണ്. അരികിൽ സുമതി പഴയൊരു മുണ്ടിന്റെ കീറിയ അറ്റം തുന്നിക്കൊണ്ടിരുന്നു. അവളുടെ കണ്ണുകൾ ചുരുങ്ങിപ്പോയിരുന്നു. സൂചിയിൽ നൂൽ കോർക്കാൻ പോലും ഇപ്പോൾ മൂന്നുനാലു ശ്രമം വേണം. പക്ഷേ ജീവിതത്തിന്റെ പൊട്...