Posts

ഒറ്റയ്ക്കൊരുയാത്ര.

Image
[ജീവിതം പലപ്പോഴും ഒരു യാത്ര പറയലായിപ്പോകുന്നു. പക്ഷേ, എല്ലാ യാത്രക്കും ഒരു ലക്ഷ്യം ഉണ്ടാവണമെന്നില്ല, ചിലത് മടങ്ങിവരവുകൾ സാധ്യമാണ്, എന്നാൽ ജീവിതയാത്രയിൽ അത് അസാധ്യമായതും]  മഴ പതിയെയല്ല വന്നത്.. പെട്ടെന്നൊരു ഓർമ്മ പൊട്ടിത്തെറിച്ചതുപോലെ ആകാശം തുറന്നു വീണതാണന്ന്. . ആ മഴയിൽ വലിയ റെയിൽവേ സ്റ്റേഷൻ നനഞ്ഞു നിൽക്കുകയായിരുന്നു. ഇരുമ്പിന്റെ ഗന്ധവും, നനഞ്ഞ മണ്ണിന്റെ വാസനയും കാറ്റിൽ കലർന്നിരുന്നു. ഷെഡുകളുടെ ഓരത്തിലൂടെ വെള്ളം ഒന്നിച്ചൊഴുകി ഒരു കോലാഹലസംഗീതം പോലെ തുടർന്നുകൊണ്ടേയിരുന്നു. ട്രെയിനുകൾ നീണ്ട ശരീരങ്ങളോടെ മഴയെ സഹിച്ചുകൊണ്ട് നിൽക്കുന്നുണ്ട്. ചിലത് അപ്പോൾ എത്തിയവ, ചിലത് പോകാനൊരുങ്ങുന്നവ, ചിലത് കാത്തുനിൽക്കുന്നവ. വിസിൽ മുഴങ്ങുമ്പോഴും മഴ ഒരു നിമിഷം കൂടി കനക്കുന്നതുപോലെ തോന്നി. ആ തിരക്കിന്റെ നടുവിൽ പ്രായംചെന്ന ആ ദമ്പതികൾ പതുക്കെ നടക്കുകയായിരുന്നു. മുപ്പത്തിയഞ്ച് വർഷം നീണ്ട ഒരു നഗരജീവിതം ഇപ്പോൾ ഒരു ചെറിയ ബാഗിലൊതുക്കി നാട്ടിലേക്ക് മടങ്ങുകയാണ്. “ഇനി ഇവിടെ വരേണ്ടി വരില്ലല്ലോ അല്ലേ .…” അവർ ചുറ്റും നോക്കി പതിയെ പറഞ്ഞു. ആ ശബ്ദത്തിൽ ആശ്വാസമില്ലായിരുന്നു.. മഴയെക്കാൾ നനഞ്ഞ ഓർമ്മകൾ മാത്രം. “വരേണ്ടതെന്...

ക്ഷേമപെൻഷൻ

Image
ഇലക്ഷനോടനുബന്ധിച്ച് മൂന്ന് മുന്നണികളും ക്ഷേമപെൻഷനുകളുടെ വാഗ്ദാനപ്പെരുമഴയാണല്ലോ പ്രഖ്യാപിച്ചത്... നമുക്ക് ക്ഷേമപെൻഷൻ മാത്രം മതിയോ..? ക്ഷേമത്തെക്കാൾ കൃഷി — കേരളത്തിന്റെ മുന്നോട്ടുള്ള വഴി കേരളം ഇന്ന് ഒരു വഴിത്തിരിവിൽ നിൽക്കുകയാണ്. ഒരുവശത്ത് ക്ഷേമപദ്ധതികൾ വ്യാപകമായി നടപ്പിലാക്കുന്ന ഒരു സാമൂഹികസംസ്ഥാനം; മറുവശത്ത് കൃഷിയിടങ്ങൾ ഉപേക്ഷിക്കപ്പെട്ടും തൊഴിലാളികൾ അസന്തുഷ്ടരായും നിൽക്കുന്ന ഒരു യാഥാർത്ഥ്യം. ഈ രണ്ട് അവസ്ഥകളും തമ്മിൽ ബന്ധപ്പെട്ടു കിടക്കുന്നതാണ്. ഇന്ന് വീട്ടുവളപ്പിൽ പോലും കൃഷി ചെയ്യാൻ ആളുകൾ താത്പര്യം കാണിക്കാത്ത സ്ഥിതി രൂപപ്പെട്ടു. ഒരിക്കൽ കുടുംബത്തിന്റെ ഭാഗമായിരുന്ന കൃഷി, ഇന്ന് “വാങ്ങിക്കോളാം” എന്ന സൗകര്യചിന്തയിലേക്ക് വഴിമാറി. ചെറുകുടുംബങ്ങളായി വിഭജിക്കപ്പെട്ട ജീവിതം, സമയം കുറവ്, ലാഭം കുറഞ്ഞതെന്ന ധാരണ — ഇതെല്ലാം ചേർന്നാണ് ഈ മാറ്റം സംഭവിച്ചത്. ഇതോടൊപ്പം, കൃഷിയിടങ്ങൾ ചെറിയ ഭാഗങ്ങളായി വിഭജിക്കപ്പെടുകയും പലതും ഉപയോഗശൂന്യമായി കിടക്കുകയും ചെയ്യുന്നു. അതേസമയം തൊഴിലാളികളുടെ അസന്തുഷ്ടിയും വർധിച്ചു. ലഭിക്കുന്ന വേതനം ജീവിതച്ചെലവിനോട് പൊരുത്തപ്പെടുന്നില്ല, ജോലിയുടെ സ്ഥിരതയില്ല, സാമൂഹിക അംഗീകാരം കു...

പറങ്ങാണ്ട്യേ...

Image
#പറങ്ങാണ്ട്യേ... (ഈ കുറിപ്പ് ശ്രീമതി. Aysha Kader ന്റെ ഓർമ്മക്കുറിപ്പുകൾക്കുള്ള സമർപ്പണമാണ്) പ്രഭാതങ്ങൾക്കെല്ലാം ഒരുപോലെ ജന്മമല്ല… ചില പ്രഭാതങ്ങൾ വെറും വെളിച്ചമത്രേ, ചിലത് ഓർമ്മകളുടെ ശബ്ദവുമാണ്. എന്റെ ഗ്രാമത്തിലെ പ്രഭാതങ്ങൾ ശബ്ദങ്ങളാൽ തീർത്തവയായിരുന്നു, പാടത്തുനിന്നുയരുന്ന മണ്ണിന്റെ ഗന്ധവും മുണ്ടകൻ കതിരുകൾ കാറ്റിലുലയുന്ന കിലുകിലാരവും,  തോടിന്റെ നിസ്സീമമായ ഒഴുക്ക്, കൈതോലപ്പായ നെയ്യുന്ന കൈകളുടെ താളം… മുകളിൽ പറങ്കിമാവിൻ തോട്ടം താണ്ടി മണം പേറിവരുന്ന കാറ്റ്... അതെല്ലാം മറികടന്ന്, ആഴ്ചാവസാനം കേൾക്കുന്നൊരു വിളിയുണ്ട്.. “പറങ്ങാണ്ട്യേ...…” ആ ശബ്ദം പ്രഭാതത്തെയല്ല ഉണർത്തുക.., ഗ്രാമ ജീവിതത്തയാകെ ഉണർത്തുന്നു.. കൈതക്കാടുകൾ അതിരാകുന്ന ഇടവഴികൾക്കുള്ളിൽ കുടുങ്ങിയിരുന്ന ഗ്രാമം മഴ വന്നാൽ വെള്ളത്തിൽ മുങ്ങിപ്പോകുന്ന പാടവരമ്പുകൾ, വഴികളേക്കാൾ ഓർമ്മകൾ കൂടുതലായിരുന്ന ഒരു ലോകം. അങ്ങോട്ടാണ് അവൻ വന്നിരുന്നത് കാലത്തിന്റെ പുറത്തു നിന്നൊരു മനുഷ്യനെപ്പോലെ, അബ്ദുള്ള..!! ഞങ്ങളുടെ അബ്ദൂക്ക..  തോളിലൊരു കൊട്ട… അത് വെറും പാത്രങ്ങളുടെയും ചട്ടികളുടെയും ഭാരമല്ല, ഗ്രാമത്തിന്റെ ചെറു ആഗ്രഹങ്ങളുടെ സംഭാരമാണ്. അലുമിനിയം പ...

കൂപമണ്ഡൂക കാഹളം

Image
അടിയാന്റെ അരക്ഷിതാവസ്ഥ, കടമെടുത്ത മഷിയായിരുന്നു യുവകവിത്വത്തിന്റെ തൂലികയിൽ.. വിപ്ലവചിന്തുകളുടെ  വേരും നീരുമായിരുന്നന്ന് യുവകവിത...  അടിയിൽ കരിഞ്ഞ അവിയൽ മണത്തിന്റെ സ്വോദു നോക്കിയിരുന്നില്ലന്ന് തുച്ഛമെന്നാകിലും പെണ്ണാളെഴുത്തുകൾ...! അടുക്കളയിൽ നിന്നരങ്ങുകണ്ട പെൺകവിതകളൊന്നുമേ, കക്ഷം വിയർക്കാത്ത നമ്പൂതിരിഫലിതങ്ങളായില്ല...! ഉണ്ടുറങ്ങി തിണ്ണനിരങ്ങിയ, മേലാളോച്ഛിഷ്ടവുമായില്ല. അച്ഛനുമാശാനും¹ പകർന്ന അക്ഷരവെട്ടത്തിലടയിരുന്നുവിരിഞ്ഞ, പുതുവാക്കുകളെല്ലാം മാനവഗീതികളായിരുന്നു. സാഹോദര്യത്തിന്റെ സപര്യകളും.. ഗാന്ധിമുതലയ്യൻ²വരെ പാടിപ്പുകഴ്ത്തലുകളായില്ല.. പാടിപതിക്കയായിരുന്നാ വിപ്ലവപ്പദങ്ങൾ... അക്ഷരമറിയാത്തവനിലേക്കും.  പ്രതിഷേധത്തിന്റെ പടവാളുകൾ. പടപ്പാട്ടുപോലെ... മലയാളമൊരു അയഥാർത്ഥ കുബേരത്വത്തിലാണിന്ന്. യുവകവിയുടെ തൂലികയിൽ ലഹരിയും പ്രണയവും  വിരഹവും നിരാശയും മാത്രം. കരഞ്ഞുതീർക്കുന്ന കഴുതകൾ. പെണ്ണെഴുത്താളൊരു ഇക്കിളിപ്പുസ്തകംപോലെ... രതികഥയും കഥയില്ലായ്മയും തുറന്നെഴുത്തെന്നപേരിട്ട് ആത്മരതികൊളളുന്നവൾ..  അതേ മലയാളമൊരുത്തമോത്തമ തമോഗർത്തത്തിലാണ് ഹേ.. കൂപമണ്ഡൂകകാഹളം "നവോത്ഥാനമെന്നുമൊരു പേർ"....

നിഴൽപ്പാടുകൾ

Image
നഗരത്തിലെ ആ ഫ്ലാറ്റിന്റെ പത്താംനിലയിലെ ബാൽക്കണിയിൽ നിന്ന് നോക്കിയാൽ താഴെ നിരനിരയായി പായുന്ന വാഹനങ്ങളുടെ ചുവന്ന വെളിച്ചം കാണാം. ഒരു യന്ത്രപ്പാവയെപ്പോലെ ലക്ഷ്മി അടുക്കളയിൽ പാത്രങ്ങൾ കഴുകി അടുക്കിവെക്കുകയായിരുന്നു. അമ്പതാം വയസ്സിലെത്തിയ ലക്ഷ്മിക്ക് നഗരജീവിതം ഒരുതരം ചിട്ടപ്പെടുത്തിയ വിരസതയാണ്.  എന്നാൽ മകൾ ആതിരയ്ക്ക് ഈ നഗരം അവളുടെ സ്വപ്നങ്ങളുടെ വലിയൊരു കാൻവാസാണ്. ​പതിനാറ് വയസ്സിന്റെ കൗതുകത്തിൽ നിൽക്കുന്ന ആതിര, ഹൈസ്കൂളിലെ 'ഫാഷൻ ക്ലബ്' അംഗമാണ്. അവളുടെ മുറിയിൽ എപ്പോഴും ഇൻസ്റ്റാഗ്രാം റീൽസുകളുടെ സംഗീതവും, ഓൺലൈനായി ഓർഡർ ചെയ്ത വിചിത്രമായ വസ്ത്രങ്ങളും വസ്തുക്കളും ചിതറിക്കിടക്കും. ​"ആതിരാ... ആ ഫോൺ ഒന്ന് അടച്ചു വെച്ച് ആഹാരം കഴിക്കാൻ വരുന്നുണ്ടോ നീ? ഈ പാതിരാത്രിയിലും ആ വിസ്മയയോടും രാഹുലിനോടും എന്താണാവോ ഇത്ര പറയാനുള്ളത്?"   ലക്ഷ്മിയുടെ ശബ്ദം നഗരത്തിലെ ട്രാഫിക് ബ്ലോക്ക് പോലെ ഒരു അസ്വസ്ഥതയാണ് ആതിരയിലുണ്ടാക്കിയിരുന്നത്.. ​മുറിക്കുള്ളിൽ നിന്ന് ഒരു ദീർഘനിശ്വാസം മാത്രം പുറത്തുവന്നു. ആതിര ഫോൺ കട്ടിലിലേക്ക് എറിഞ്ഞു.   അവൾക്ക് അമ്മയുടെ ഓരോ ചോദ്യവും ഒരു 'നോട്ടിഫിക്കേഷൻ' പോലെ അരോചകമായി ...

കഥയില്ലായ്മകൾ

Image
​ജനൽചില്ലുകളിൽ വെയിലിന്റെ അവസാന കിരണങ്ങളും മാഞ്ഞുതുടങ്ങിയിരുന്നു. മുറിയിലാകെ പടർന്ന നിശബ്ദതയെ ഭേദിച്ചുകൊണ്ടാണ് അവൾ ചോദിച്ചത്: ​"എന്താ... കഥയൊന്നും എഴുതുന്നില്ലേ ഈയിടെയായി?" ​അവൻ പത്രം മടക്കിവെച്ച് അവളെ ഒന്ന് നോക്കി. മുഖത്ത് ചെറിയൊരു പരിഭവം നിഴലിക്കുന്നുണ്ട്. "എന്തിന്? നിന്റെ വായന കഴിഞ്ഞിട്ട് കാലം കുറെയായല്ലോ. അതുകൊണ്ട് നിനക്ക് പ്രത്യേകിച്ച് ബുദ്ധിമുട്ടൊന്നുമില്ലല്ലോ..?" ​അവളൊന്ന് ചിരിച്ചു. ആ ചിരിയിൽ ഒരു കുസൃതി ഒളിപ്പിച്ചു വെച്ചിരുന്നു. "എന്റെ ചങ്ങാതി ഇപ്പൊ വഴക്കിനാണോ വരുന്നത്?" ​"അല്ല... ഞാനെഴുതുന്നതൊന്നും നിനക്ക് അത്ര പഥ്യമല്ലല്ലോ," അവൻ ഒഴിഞ്ഞുമാറാൻ ശ്രമിച്ചു. ​"അതുപിന്നെ... ഇഷ്ടമായില്ലെങ്കിൽ ഞാൻ 'നോ' പറയും. അതിലെന്താ തെറ്റ്?" അവൾ സോഫയിലിരുന്ന് കാലുകൾ ആട്ടി. ​"ആയ്ക്കോട്ടെ.. നീ പലപ്പോഴും മനപ്പൂർവ്വം 'നോ' പറയാറുണ്ട്. അതെനിക്ക് അറിയാം," അവൻ ഗൗരവം വിടാതെ പറഞ്ഞു. ​അവൾ എഴുന്നേറ്റ് അവന്റെ അരികിൽ വന്ന് നിന്നു. ശബ്ദം താഴ്ത്തി പതുക്കെ പറഞ്ഞു, "അത് ഇഷ്ടം കൂടീട്ടാ ചങ്ങാതീ... നിന്റെ വരികളിലെ പ്രണയം എന്നെ തോൽപ്പിച്ചു ക...

അവസാനിപ്പിക്കാത്ത_ചിന്തകൾ

Image
മനുഷ്യ മനസ്സ് ഒരു വലിയ സമുദ്രം പോലെയാണ്; അവിടെ എപ്പോഴും ചിന്തകളുടെ തിരമാലകൾ അടിച്ചു കൊണ്ടിരിക്കും. എന്നാൽ,, "ഓരോ ചിന്തകളും ശരിയായി അവസാനിപ്പിച്ചില്ലെങ്കിൽ അവ നിങ്ങളെ ഭ്രാന്തനാക്കും." ഇതൊരു ചെറിയ കാര്യമായി തോന്നാമെങ്കിലും ഇതിന് വലിയൊരു മനഃശാസ്ത്രപരമായ തലമുണ്ട്. ​ചിന്തിക്കുക എന്നത് സ്വാഭാവികമായ പ്രക്രിയയാണ്. എന്നാൽ ഒരു വിഷയത്തെക്കുറിച്ച് ആഴത്തിൽ ആലോചിച്ച് തുടങ്ങുകയും, അതിനൊരു വ്യക്തമായ തീരുമാനമോ ഉത്തരമോ കണ്ടെത്താതെ പാതിവഴിയിൽ ഉപേക്ഷിക്കുകയും ചെയ്യുമ്പോൾ അത് മനസ്സിൽ ഒരു 'ലൂപ്പ്' (Loop) ആയി അവശേഷിക്കുന്നു. സൈക്കോളജിയിൽ ഇതിനെ സെയ്ഗാർണിക് ഇഫക്റ്റ് (Zeigarnik Effect) എന്ന് വിളിക്കാം അതായത്, പൂർത്തിയാകാത്ത കാര്യങ്ങൾ നമ്മുടെ തലച്ചോറിനെ കൂടുതൽ വേട്ടയാടിക്കൊണ്ടിരിക്കും. ​എന്തുകൊണ്ട് ഇവ അപകടകരമാകുന്നു? 1. ​മാനസിക സമ്മർദ്ദം: അറുതിയില്ലാത്ത ചിന്തകൾ തലച്ചോറിന് വിശ്രമം നൽകാതെ അതിനെ തളർത്തുന്നു. ഇത് ഉത്കണ്ഠയ്ക്കും ഉറക്കമില്ലായ്മയ്ക്കും കാരണമാകും. ​ഏകാഗ്രത നഷ്ടപ്പെടൽ: പഴയ ചിന്തകൾ ഉള്ളിൽ കറങ്ങിത്തിരിയുമ്പോൾ പുതിയ കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ നമുക്ക് കഴിയാതെ വരുന്നു. 2.​തീരുമാനങ്ങ...