ഉല്പത്തി3:8-11
ഉല്പത്തി 3:8-11* -------- മർത്യാ...നീ എവിടെയാണ്? വെയിലാറിയ സന്ധ്യയിൽ ദൈവം തോട്ടത്തിലൂടെ നടന്നു. ഇലകൾ അനങ്ങിയില്ല; പക്ഷേ അവയുടെ ഉള്ളിൽ എന്തോ വിറച്ചു. ഇന്നലെവരെ ദൈവത്തിന്റെ ശബ്ദം അവർക്കൊരു വിളിയായിരുന്നു. ഇന്ന് അതേ ശബ്ദം ഒരു ഭയമായി. അവർ മരങ്ങൾക്കിടയിൽ ഒളിച്ചു. അപ്പോൾ തോട്ടത്തിന്റെ നിശ്ശബ്ദതയിൽ ആ ചോദ്യം മാത്രം പ്രതിധ്വനിച്ചു “മർത്യാ നീ എവിടെയാണ്?” ദൈവത്തിന് അവർ എവിടെയെന്ന് അറിയാമായിരുന്നു എന്നാൽ അവരുടെ മനസ്സ് അറിയില്ലായിരുന്നു? അവൻ പറഞ്ഞു, “അങ്ങയുടെ ശബ്ദം കേട്ടു. ഞങ്ങളിപ്പോൾ നഗ്നരാണ്; അതുകൊണ്ട് ഞങ്ങൾ ഒളിക്കുന്നു...” അന്നാണ് മനുഷ്യൻ ആദ്യമായി ഒരു മരത്തിനുപിന്നിൽ ഒളിക്കാൻ പഠിച്ചത്.. അവനന്ന് സ്വന്തം സ്വത്വത്തിലേക്കാണ് ഒളിച്ചോടിയത്. നഗ്നമായ ശരീരത്തെക്കാൾ ഭയപ്പെടുത്തിയത് നഗ്നമായ മനസ്സായിരുന്നു. പാപം വന്നപ്പോൾ സ്വർഗ്ഗം നഷ്ടപ്പെട്ടോ എന്നറിയില്ല; പക്ഷേ മനുഷ്യൻ സ്വന്തം കണ്ണുകളിൽനിന്ന് ഒളിച്ചുതുടങ്ങി. അതുകൊണ്ടാവാം കാലം ഇത്ര കഴിഞ്ഞിട്ടും ദൈവത്തിന്റെ ചോദ്യം മാറാത്തത്— “മർത്യാ നീ എവിടെയാണ്?” മനുഷ്യൻ ഇന്നും മരങ്ങൾക്കിടയിൽ ഒളിച്ചുനിൽക്കുന്നു. ഒരിക്കൽ ഭയത്തിന്റെ പിന്നിൽ, ഒരിക്കൽ അഭിമാനത്തിന്റെ പിന്നിൽ, ഒര...