സമാഗമവൃത്താന്തം (വഞ്ചിപ്പാട്ട്)

സമാഗമവൃത്താന്തം
(വഞ്ചിപ്പാട്ട്)
പാതിയർത്ഥം സതീർഥ്യനിൽ
പാരിതോഷമായി ചൊന്നു,
മതിയിനിയവലുണ്ണലരുതു കണ്ണാ..

ഇനിയവൽ ഭുജിച്ചെന്നാൽ
ഇവളുമീ പാദംവിട്ടു
സതീർത്ഥ്യനിൽ ദാസ്യവേല-
യ്ക്കിടയായിടും...

അലങ്കാരദീപം വേണ്ട
അതിമോഹനങ്ങൾ വേണ്ട
അവസാനംവരെയുമീ
തൃപ്പാദം മതീ...

തിരുമുന്നിൽ പതിയായി
ട്ടിരിക്കണമിഹലോക
പരമതയിൽ ചൊന്നൊന്നു
ലയിക്കുവോളം...

ഒരുപിടിയവലുണ്ടീ
പ്രിയമാനസ തോഴനെ
പ്രഭുവാക്കും ദേവാനിന്റെ
മായ മതിയാം..

വിപ്രപത്നി സതീർഥ്യനിൽ
മുക്തമനുരാഗം ചേർക്കി
ലത്രതന്നെയിവളുമീ
ചൊല്പടിയിലമരട്ടെ...

ഇത്ഥം ചൊല്ലി മേഘവർണ്ണ-
പത്നി തന്റെ പാണികളാൽ
കൃഷ്ണഹസ്തമവൽപാത്രം
കവർന്നെടുത്തൂ...

മുദ്ഗസ്നേഹഭാവത്തോടെ
പതിയുടെ സതീർഥ്യന്റെ
ക്ഷീണമുക്തിക്കുതകുന്ന
വൃത്തികൾ ചെയ്തു..

സത്വമെത്ര മനോഹരം
പതിവൃത്തി കാംക്ഷിക്കുന്ന
ഉത്തമമാം നാരീജനമെത്രയായാലും
ചിത്തമതിൽ ചേക്കേറ്റിയ
ഭർതൃരൂപമുപേക്ഷിപ്പാൻ
എത്രതന്നെവന്നെന്നാലു-
മവൾക്കാകുമോ..?
©️sree.
*കുചേലൻ നൽകിയ അവൽഭുജിച്ചനേരം കൃഷ്ണസൗഭാഗ്യങ്ങളുടെ പകുതി കുചേലഭവനത്തിലെത്തിയെന്നാണ് ഐതിഹ്യം. വീണ്ടും അവൽ ഭുജിച്ചാൽ തന്റെ ഭാര്യാസ്ഥാനവും നഷ്ടപ്പെട്ട് കുചേലന്റെ ദാസ്യവേല വേണ്ടിവരുമെന്ന് ഭയന്ന് കൃഷ്ണപത്നി കൃഷ്ണനെ വിലക്കുന്നതാണ് സന്ദർഭം.










Comments

Popular posts from this blog

കാളകൾ ഒരു പഠനം

എന്റെപ്രായം_ചോദിക്കരുത്