Posts

Showing posts from March, 2025

കവി

Image
കവി.... കാഴ്ച്ചയിൽ കഴിയാത്ത കാരണങ്ങൾ കാണുന്ന കണ്ണ്. വാക്കുകളുടെ വിരൽതുമ്പുകളിൽ വ്യാഖ്യാനമില്ലാത്ത വിസ്മയം... കവി, മാനവ മനസ്സിന്റെ മൗനതാളം കേൾക്കുന്ന ഹൃദയം. ഒരു ജലകണത്തിൽ സമുദ്രം കാണുന്ന, ഒരിക്കലുമില്ലാത്ത ഒരാൾ... കവി കർമ്മവീതിയിൽ കണ്ണീരിറ്റുവീഴുന്ന ചെറുസ്വരമറിയുന്ന ചിത്തം. ആദിയിലൊരുങ്ങിയ ലോകത്തിന്റെ ചോദ്യങ്ങൾക്ക് പുതുവഴികൾ ചൂണ്ടുന്നവൻ...
Image
വാക്കുകൾ തിരയുമ്പോൾ വെറുതെയൊരു ശൂന്യത മാത്രം, അർത്ഥങ്ങൾ മറ്റെവിടെയോ മറഞ്ഞിരിക്കുന്നു, ഒരു കാറ്റീലലിഞ്ഞോ, ഒരു മറവിയിലുരുകിയോ, അർത്ഥങ്ങളപ്രസക്തമാകുന്നു. പദങ്ങൾ ചിതറുമ്പോൾ അവക്കുള്ളിൽ ഉണർന്നോർക്കുന്നു.. ഓർമ്മകളുടെ ശബ്ദം മാത്രം, ഒരു സ്വപ്നം പോലെയോ, ഒരു മറുവചനം പോലെയോ. സംഗീതമില്ലാതെ ഒരു പാട്ട് പിറക്കുമോ? മുമ്പെപ്പോഴോ തിമിർത്തുപെയ്ത മഴയില്ലാതെ ഒരു പൂവ് വിരിയുമോ? എങ്കിലും ഒരു കവിത പിറക്കുന്നതോ.? ഒരു വേദനയ്ക്കുള്ളിൽ  ഒരു കവിത ഉണ്ടാകും, നിശ്ശബ്ദതയിൽ നിന്ന് വാക്കുകൾ പിറക്കും, വിഷയമില്ലായ്മ പോലും ഒരു വിഷയമാകും! ഒരു ചിത്രശകലം മാത്രം ഒരു കവിതയായ് പിറവികൊള്ളും.... @highlight  #ശ്രീ

ജനനം_ഒരു തുടക്കമോ_മറ്റൊരു_ഒടുക്കത്തിന്റെ_ബാക്കിപത്രമോ?

Image
ജീവിതത്തിന്റെ ഗഹനത്വം ആലോചിക്കുമ്പോൾ, ജനനത്തെക്കുറിച്ചുള്ള ഒരു വസ്തുത നാം കാണാതെ പോകുന്നു—ജനനം എപ്പോഴും ഒരു പുതിയ തുടക്കമാണെങ്കിലും, അതിനു മുമ്പ് എന്തൊക്കെയോ അവസാനിച്ചിട്ടുണ്ടെന്നതും സത്യമാണല്ലോ. ഒരു പുതിയ പടിയിലേക്ക് കടക്കുമ്പോൾ പിന്നിലെ പടിയിലൊരിടത്ത് യാത്ര അവസാനിക്കണം. അതുപോലെ, ഓരോ ജനനവും മറ്റൊരൊന്ന് അവസാനിച്ചതിന്റെ സാക്ഷ്യപത്രമാണോ? 1. ജനനം ഒരു തുടക്കം മാത്രമാണോ? ജനനം പുതിയ ജീവിതത്തിന്റെ തുടക്കമാണ്. കുഞ്ഞ് ഈ ലോകത്ത് ആദ്യമായി വരുമ്പോൾ, അവൻ ഒരു പുതിയ അനുഭവ ലോകത്തേക്ക് പ്രവേശിക്കുന്നു. ശ്വാസം എടുക്കുന്ന ആദ്യ നിമിഷം മുതൽ അവൻ/അവൾ ലോകവുമായി ബന്ധപ്പെടുന്നു. ജീവന്റെ തുടർച്ചയ്ക്കായുള്ള പ്രകൃതിയുടെ മാന്ത്രിക നിയമമാണിത്. ഓരോ കുഞ്ഞും ഒരുപാട് സാധ്യതകളുടെ പ്രവേശനവാടമാണ്. കുടുംബത്തിന് ഒരു പുതുമ, സമൂഹത്തിന് ഒരു പുതിയ അംഗം, ഈ ഭൂമിക്ക് ഒരു പുതിയ സാക്ഷി. പക്ഷേ, ഇതു മാത്രമോ? ജനനം ഒരു പുതിയ അധ്യായത്തിന്റെ തുടക്കം മാത്രമോ?  അതിന് മുമ്പുള്ള ഒരധ്യായം അടച്ചുപൂട്ടിയതിന്റെ തെളിവുമാണോ? 2. ജനനത്തിന് മുൻപുള്ള അവസാനങ്ങൾ.... ഒരു കുഞ്ഞ് ജനിക്കുന്നതിന് മുൻപ്, അമ്മയുടെ ഗർഭകാലം അവസാനിക്കണം. അമ്മയുടെ ശരീരത്തിന് ഒരു മാ...

ലോകഅജാതശിശുദിനം

Image
കുട്ടിത്തം... സ്വപ്നത്തേരിലാണെപ്പോഴുമത്... മുതിർന്നവക്കൊപ്പമത് നടക്കാറേയില്ല... അതെപ്പോഴും സ്വപ്നങ്ങളുടെ വിഹായസ്സിലായിരിക്കും പറന്നുനടക്കുക...! അതെ... കുട്ടിത്തമറിയണമെങ്കിൽ സ്വപ്നത്തിലെങ്കിലും പറക്കാൻ പഠിക്കുകതന്നെവേണം. #ശ്രീ അജാതശിശുദിനം – ജനിച്ചുവരാനിരിക്കുന്ന ജീവനുള്ളൊരു ആദരവേകലാണ്.. അജാതശിശുദിനം ഗർഭസ്ഥശിശുക്കളുടെ അവകാശങ്ങൾക്കും അമ്മമാരുടെ സുരക്ഷയ്ക്കുമായി ആചരിക്കുന്ന ഒരു പ്രത്യേക ദിനമാണ്. ഭ്രൂണജനനത്തിന്റെ ആദ്യഘട്ടങ്ങളിൽ തന്നെ ഒരു ശിശുവിന്റെ ജീവൻ തുടങ്ങുന്നു എന്ന ബോധ്യം പര്യവേക്ഷണാത്മകമായി ശക്തിപ്പെടുത്തുന്നതിന് ഈ ദിനം സഹായിക്കുന്നു. ഗർഭകാലം ആരോഗ്യപരമായും മാനസികമായും അമ്മക്കും കുഞ്ഞിനും സമാധാനപ്രദമായിരിക്കണമെന്ന് ഈ ദിനം ഓർമ്മപ്പെടുത്തുന്നു. ഗർഭസ്ഥശിശുക്കളുടെ ജീവിതം സംരക്ഷിക്കേണ്ടത് കുടുംബത്തിലും സമൂഹത്തിലും നിർണായക ഉത്തരവാദിത്തമാണ്. ഭ്രൂണവികാസം ശാസ്ത്രീയമായും ആദ്ധ്യാത്മികമായും അപരിഷ്കൃതമായില്ലെങ്കിൽ, വരാനിരിക്കുന്ന തലമുറകളുടെ നന്മയ്ക്ക് ഭീഷണിയാകും. അമ്മമാരുടെ ആരോഗ്യസംരക്ഷണത്തിനും സമഗ്ര വികസനത്തിനുമുള്ള നിയമങ്ങൾ കൂടുതൽ ശക്തിപ്പെടുത്തേണ്ടതുണ്ട്. ഗർഭസ്ഥശിശുക്കളുടെ അവകാശങ്ങൾ സംരക്ഷിക്കു...

അവനണയുന്നുണ്ട്_വീണ്ടും

Image
മധ്യവേനലവധി....!! വെള്ളരിമാവിന്റെ മലർഗന്ധമേറ്റ മീനവെയിൽച്ചൂട്... കശുമാവിൻ ചൊനയേറ്റു പൊള്ളിയ കൈത്തണ്ടകൾ.. നെഞ്ചിലൂടൊഴുകിയിറങ്ങുന്ന നാട്ടുമാമ്പഴത്തേൻ.... മച്ചിങ്ങവണ്ടികളുടെ പടയോട്ടം... താമരക്കടവുകളിലെ കുതിച്ചുചാട്ടം.. വാഴക്കുടപ്പൻ തേനുണ്ണുന്ന ശീൽക്കാരം... മേടക്കുടമാറ്റാൻ വെമ്പി, ഇടയ്ക്കിടെ എത്തിനോക്കി ഇടവം മൂക്കാൻ കാത്തക്ഷമനാകുന്ന കരിമേഘക്കാളക്കുട്ടന്മാർ.... മധ്യവേനലവധി വന്നുപോയതെന്നും ഇങ്ങനെതന്നെയായിരുന്നു. തൃസന്ധ്യകളിൽ നിലവിളക്കുകളുടെ  മിഴിയടഞ്ഞാലൊരു കൊച്ചുശയനം പൂതപ്പാട്ടും പൂരവിശേഷങ്ങളുമൊരു മന്ത്രച്ചെപ്പിൽനിന്നു തുറന്നുവിടുന്ന, മുത്തശ്ശിമടിയിലൊരു സുഖശയനം.. മുടിയിഴകളിലൂടൊഴുകുന്നംഗുലീലാളനം സുഖദം, സുഖശീതളം. അവനണയുന്നുണ്ട് വീണ്ടും.         #ശ്രീ.

തീണ്ടാരി പെണ്ണ്

തീണ്ടാരിപ്പെണ്ണുമെടഞ്ഞൊരു പൂമാല ചാർത്തിയദേവൻ പൂപോലെ ചിരിപ്പവതെന്തേ തീണ്ടലുചുറ്റിയിരിക്കണതെന്തേ... ? പൂമാല വാങ്ങുന്നവനത് പൂനൂലിൽ മെടഞ്ഞവളുടെയുടൽ തീണ്ടാരിപ്പുടവയണിഞ്ഞത് കാണാഞ്ഞത് സത്യമതാകാം. മൂലോകം മുഴുവൻകാണാൻ മുക്കണ്ണുതുറക്കണദൈവം ഉള്ളാലെ കണ്ടതുമില്ലേ പെണ്ണുതികഞ്ഞൂ പൂത്തദിനം... പൂത്തവൾ തിർത്തൊരു പൂമാല..?. കാന്താരം വാണൊരു മാരനെ കണ്ണാലെയടക്കിയ പെണ്ണ് കൂന്തൽകാടൊന്നുമെടഞ്ഞൊരു പൂമാരനു വാസമൊരുക്കി കലചൂടിയമുടിതൻമുകളിൽ പുഴപോലെ പതുങ്ങിയ പെണ്ണിൻ ൠതുഭേദം മാറുന്നേരം ഭഗവാനും തൃക്കണ്ണൊളിമറ... പെണ്ണാണവളരചനു- മരയനുമൊരുമിഴിനനവാൽ കുളിരുനിറയ്ക്കും കണ്ണാലതുകാണുവനെങ്ങനെ പെണ്ണെന്നു പറഞ്ഞുതടുക്കും...? തീണ്ടാരിയഴിച്ചുകുളിച്ചു താഴംപൂവുടലകിലുപുകച്ചാൽ തീക്കണ്ണുമടയ്ക്കും ദേവൻ, തീരംപൂകും കടലരയൻ.... പെണ്ണാണിവളുലകംവെല്ലും കണ്ണാലൊരു സംജ്ജകൊടുത്താൽ കല്ലായൊരുകല്പനപോരും കൽക്കണ്ടത്തരിയായീടും.. പെണ്ണാണവളരചനു- മരയനുമൊരുമിഴിനനവാൽ കുളിരുനിറയ്ക്കും കണ്ണാലതുകാണുവനെങ്ങനെ പെണ്ണെന്നു പറഞ്ഞുതടുക്കും...? ....... Sree. 

ലോക കവിതാ ദിനം

Image
#അതിനാൽ_ഞാനില്ല_ഇന്ന് ഇന്ന് (മാർച്ച് 21) ലോക കവിതാദിനമാണ്.. ഈ അവസരത്തിൽ മലയാളത്തിലെ ഏറ്റവും നല്ല കവിത ഏതാണെന്ന് കൃത്യമായി പറയാൻ സാധിക്കില്ല എന്നാൽ എനിക്കിഷ്ടപ്പെട്ട ചില കവിതകൾ സൂചിപ്പിക്കുന്നു... ഓരോരുത്തരുടെയും ഇഷ്ടങ്ങളും താൽപര്യങ്ങളും വ്യത്യസ്തമായിരിക്കും. അതിനാൽ, ഓരോ വ്യക്തിക്കും ഓരോ കവിതയായിരിക്കും ഏറ്റവും നല്ലത്. എന്നിരുന്നാലും, മലയാളത്തിലെ എന്റെ ഇഷ്ടകവിതകളെക്കുറിച്ചും കവികളെക്കുറിച്ചും പറയാം ചങ്ങമ്പുഴ കൃഷ്ണപിള്ള: അദ്ദേഹത്തിന്റെ "രമണൻ" മലയാളത്തിലെ എക്കാലത്തെയും മികച്ച പ്രണയകാവ്യങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുന്നു. കുമാരനാശാൻ: അദ്ദേഹത്തിന്റെ "വീണപൂവ്", "നളിനി" തുടങ്ങിയ കവിതകൾ മലയാള സാഹിത്യത്തിലെ ക്ലാസിക്കുകളാണ്. വള്ളത്തോൾ നാരായണ മേനോൻ: അദ്ദേഹത്തിന്റെ "എന്റെ ഗുരുനാഥൻ", "കേരളം വളരുന്നു" തുടങ്ങിയ കവിതകൾ ദേശീയബോധം ഉണർത്തുന്നവയാണ്. വൈലോപ്പിള്ളി ശ്രീധരമേനോൻ: അദ്ദേഹത്തിന്റെ "മാമ്പഴം", "സഹ്യന്റെ മകൻ" തുടങ്ങിയ കവിതകൾ മലയാള കവിതക്ക് പുത്തൻ ഭാവുകത്വം നൽകി. ബാലചന്ദ്രൻ ചുള്ളിക്കാട്: അദ്ദേഹത്തിന്റെ "ചിദംബര സ്മരണ...

മരണം_ഒരവസാനമോ_തുടക്കമോ

Image
? ഇത് മരണത്തിന്റെ ദാർശനികത പ്രതിഫലിപ്പിക്കുന്ന ഒരു ചിത്രമാണിത്. മഞ്ഞുമൂടിയ കൊക്കയുടെ അതിരിൽ ഏകാന്തമായി ഒരു മരം, അതിന്റെ ഇലകൾ ശാന്തമായി താഴേക്ക് പതിക്കുന്ന കാഴ്ച. മേഘങ്ങൾക്കിടയിലൂടെ ഒരു മൃദുവായ സ്വർണ്ണവെളിച്ചം ചിതറിയൊഴുകുന്നു, ജീവനും മരണവും തമ്മിലുള്ള പരിവർത്തനം സൂചിപ്പിച്ച്. ദൂരത്ത്, ഒരാൾ ശാന്തമായി നടക്കുമ്പോൾ, അവൻ പ്രകാശത്തോടൊപ്പം ലയിക്കുന്നു. ഈ കാഴ്ച മനസ്സിൽ ഒരു ശാന്തിയും ആലോചനയും ഉണർത്തുന്ന തരത്തിലാണ്... ഒരുപക്ഷെ മരണമെന്നതിനെ ഭയത്തിൽനിന്നു വേർപെടത്തി അനുഭൂതിദായകമാക്കുന്നൊരു ചിത്രം... മരണം, മാനവചിന്തയുടെ അതിരുകൾ സന്ധിക്കുന്ന കേന്ദ്രബിന്ദുവാണ്. ജീവിതം എന്ന യാത്രയിൽ ഒരിക്കലെങ്കിലും അതു ആലോചിക്കാതെ ആരുമില്ല... അതിന്റെ അനന്തതയും അത്യന്തം സ്വകാര്യതയും മനുഷ്യനെ വിചാരത്തിന്റെയും ഭീതിയുടെയും അഗാധത്തിലേക്ക് തള്ളിവിടുന്നു. എന്നാൽ, മരണം അവസാനമാണോ, അതോ ഒരു പുതിയ തുടക്കമോ?... ഭയമോ, മോചനമോ? പലരും മരണത്തെ ഭയക്കുന്നു. അത് അജ്ഞാതമാണെന്നതുകൊണ്ടോ, അതിനു ശേഷം എന്ത് സംഭവിക്കുമെന്ന സംശയമോ കൊണ്ടാണ്? എന്നിരുന്നാലും, ചിലർ അതിനെ മോചനമായി കാണുന്നു ജീവിതത്തിന്റെ ബന്ധനങ്ങളിൽ നിന്ന്, വേദനകളിൽ നിന്ന് ഒരു വിടുതൽ....

സൗഹൃദാനന്തരം

Image
ഇടയിലിടവേള നൽകിടാം ചൊല്ലിടൂ പകരമേകണമിനിയുമാ സൗഹൃദം പകുതിയിൽ വച്ചു പോകുവാനല്ലല്ലോ പഥിതർ നാമീ വഴിയമ്പലമുറി, പകുതി പങ്കിട്ടതോർക്കണം നീ സഖീ. പകലുപലതിലും ചൂടേറ്റെരിഞ്ഞൊരാ പതിവു കനവുകൾ നാംകണ്ടെതെത്രനാൾ മതിലുകൾ നമ്മിലില്ലാതിരുന്നനാൾ വളരുവാൻ വെമ്പിനിന്നുനാമെന്തിനോ...? ഇരുളുവെട്ടിവെളുത്തുപോയെപ്പൊഴോ ഇഴയടുപ്പമകന്ന വസനമായ് ഇടയിലിടവേള തീർത്തവർ ചുറ്റിലും പലവുരു ചുണ്ടു, വിരലാൽ തടഞ്ഞവർ പതിവുചോരാതെ ചൊല്ലുന്നു കാക്കുന്നു പുരികനേരുകൾ വക്രിച്ചുനോക്കുന്നു. ഒരുസദാചാരവസ്ത്രം പുതയ്ക്കുന്നു അരുമസൗഹൃദം തല്ലിക്കെടുത്തുന്നു. ഒരു കിനാവിന്റെ തീരത്തൊരിക്കൽനാം ചെറിയകളിയോട- മൊത്തു തുഴഞ്ഞതും പിരിയുവാനാശയില്ലാത്ത സൗഹൃദം പ്രണയമല്ലാതെ കാത്തതുമൊക്കെയും പുതിയഭാഷ്യം ചമയ്ക്കുന്നവർക്കായി വെറുതെ പിരിയണോ  ചെല്ലുക പ്രിയസഖീ. പകുതിയിൽ പിരിഞ്ഞേകയായ് പോകുവാൻ കഴിയുമോ കൂട്ടുകാരീ നിനക്കിനി.. പറവതത്രയും തീരുമോ നമ്മളിൽ കറപുരളാത്ത സൗഹൃദമുള്ളനാൾ. ©️Sree

ഗ്രാമസന്ധ്യകൾ

Image
ഓർമ്മകളിലെ ഗ്രാമസന്ധ്യയിൽ അനശ്വരമായി നിൽക്കുന്ന ഒരു കാഴ്ചയുണ്ട്... പകലണയുന്ന നേരം  പാടംതാണ്ടി വരുന്ന ഗൃഹനാഥനെത്തേടി കണ്ണുനട്ടിരിക്കുന്ന മുഖങ്ങൾ.. സന്ധ്യ വിടപറയാനാരംഭിക്കുമ്പോൾ ഗ്രാമമാകെ ഒരു ഗന്ധമുണ്ട് വെണ്മേഘങ്ങൾ താഴേക്ക്  വീണുചിതറിയപോലെ പിച്ചകവും പാരിജാതവും  മൊട്ടുവിടരുന്ന സുഗന്ധം.. വേലിത്തെറ്റി പകരുന്ന ഗന്ധം.. അത്താഴശ്ശീവേലി കഴിഞ്ഞ് ഗ്രാമക്ഷേത്രത്തിൽ നിന്നുയരുന്നൊരു ശംഖനാദമുണ്ട് അതിനൊപ്പം അമ്മമ്മമാർ ഒരു ചെമ്പരത്തിയിതളെടുത്ത് കിണ്ടിയിലെ ജലത്തിൽ മുക്കി നിലവിളക്കിന്റെ തിരിയണയ്ക്കും... അപ്പോഴേക്കുമവരുടെ നാവിൽ ഹരിനാമകീർത്തനത്തിന്റെ  അവസാന വരികളാവും... അതുവരെ നിശ്ശബ്ദതപൂണ്ട തെഴുത്തിലെ പശുക്കിടാവുമുതൽ അടുക്കളപ്പുറത്തെ അരുമപ്പൂച്ചകൾവരെ തങ്ങളുടെ വിശപ്പറിയിക്കും... അതേ..., അത്താഴത്തിനു സമയമായി.. മനയിലായാലും തറവാടിലായാലും കുടിലിലായാലും... അത്താഴത്തിന് സമയമായി.  പകൽബന്ധനത്തിന്റ അറുതികാത്ത് സ്വാതന്ത്ര്യത്തിന്റെ നിശയിലേക്കിറങ്ങാൻ ഉരക്കളമുറ്റത്ത് ബന്ധിതനായ ശ്വാനൻ തിരക്കുകൂട്ടുമപ്പോൾ..  ഇനി രാവ് അവനു സ്വന്തം...  ഗ്രാമം സൗന്ദര്യം തന്നെയായിരുന്നു.. ഗ്രാമത്തിന്റെ സമസ്ത ഭാവങ്ങളും എന്നും വശ്യമനോഹരമായിര...

മകൾക്കൊരു താരാട്ട്

Image
മഴത്തുള്ളി കുഞ്ഞേ, മിഴിമണിയേ, കിളിത്തൂവൽ തൊങ്ങലിടാം... കാറ്റുപൂക്കും തണൽവഴിയിൽ ഉറങ്ങുറങ്ങൂ ഇനി മണിക്കുയിലേ.. മഴത്തുള്ളി കുഞ്ഞേ, മിഴിമണിയേ, ഉറങ്ങുറങ്ങൂ... മണിക്കുയിലേ... നക്ഷത്രമണികളിലൊന്ന് അടർത്തിനൽകാം... നിൻസ്വപ്ന തോട്ടത്തിൽ പൂമ്പൊടിയാകാം... ഉറങ്ങുറങ്ങൂ... ഇനി മണിക്കുയിലേ... മഴത്തുള്ളി കുഞ്ഞേ, മിഴിമണിയേ, ഉറങ്ങുറങ്ങൂ... ഇനി മണിക്കുയിലേ... കുയിലമ്മപാപാട്ടിൻ അനുപല്ലവിപാടൂ നീ നീരാടും പൊയ്കയിലെ, നെയ്യാമ്പലായ് വിടരാം.. ഉറങ്ങുറങ്ങൂ... ഇനി മണിക്കുയിലേ... മഴത്തുള്ളി കുഞ്ഞേ, മിഴിമണിയേ, ഉറങ്ങുറങ്ങൂ... ഇനി മണിക്കുയിലേ...

വനിതാദിനത്തിലെ അമ്മയുടെ ഓർമ്മ

Image
(ഏതൊരു പുരുഷനും അവന്റെ ആദ്യവനിത അമ്മയാണ്..രണ്ടാമവൾ ഭാര്യയും പിന്നെ മകളും... ) #ശീർഷകമില്ലാതെ..... ..അതൊരു വൃശ്ചിക മാസത്തിലെ കാർത്തികദിനമായിരുന്നു. അയന്തിച്ചിറതൊടിയിൽ ഒരാണ്ടുമുമ്പ് വിത്തിട്ട് പടർത്തിയ "കാച്ചിലും" "നനകിഴങ്ങും" ചേമ്പുമൊക്കെ വെട്ടി മണ്ണുകളഞ്ഞ് ഉച്ചയ്ക്കുമുമ്പ് തന്നെ അടുക്കളവരാന്തയിലെത്തിയിരുന്നു. ഉച്ചയൂണിനുമുമ്പ് അപ്പുനാടാർ തെക്കേതൊടിയിലെ ഗൗളിഗാത്ര തെങ്ങിൽനിന്ന് ഇളയത് നോക്കി രണ്ടുകുല കരിക്കും കുരുത്തോലയും വെട്ടിയിറക്കി. ഊണ്കഴിഞ്ഞ് ഗോപിയും അപ്പുനാടാരും ചേർന്ന് വലിയൊരു കപ്പവാഴത്തട വൃത്തിയാക്കി നടുമുറ്റത്ത് ഉറപ്പിച്ച കവുങ്ങിന്റെ കുറ്റിയിൽ ഉറപ്പിച്ചു. പിന്നെ കുരുത്തോല വെട്ടിയും പിന്നിയും അതിനെയൊരു രസികൻ വിളക്കാക്കിത്തുടങ്ങി കാഴ്ചക്കാരനായിനിന്നു മൂത്തപുത്രൻ മണി. ഏറ്റവും ഇളയവനായ ഉണ്ണി ചീന്തിയിട്ട കുരുത്തോലയിൽ ചെറുകിളിയെ ചമയ്ക്കുന്നതുകണ്ടുരസിച്ചു. ഉച്ചമയക്കത്തിലാണ്ട അമ്മയ്ക്ക് സമിപം കിടന്ന പൂർണ്ണഗർഭിണിയായ "സാവു"വെന്ന സാവിത്രിക്കും വിളക്കൊരുക്കുന്നതു കാണണമെന്നുണ്ടായിരുന്നെങ്കിലും നടുമുറ്റത്തേയ്ക്ക് നടക്കുവാൻ ആയാസമുണ്ടായതുകൊണ്ട് വേണ്ടാന്ന് വച്ചു. വീട...

വാണി എഴുതുന്നു

Image
.. എന്നോ മൺകുടത്തിലൊളിപ്പിച്ച മോഹങ്ങളെ തുറന്നുവിടുമ്പോൾ നീ അറിഞ്ഞോ.. അവക്ക് ചിറകുമുളയ്ക്കുമെന്ന് ? ഇന്നവ ചിറകുകൾ വിരിച്ച് പറന്നുനടക്കുന്നു. സ്വാതന്ത്ര്യം ആസ്വദിച്ചല്ല നിന്റെ കൂട്ടുതേടി .... ഒരിക്കലും കണ്ടുമുട്ടില്ല എന്നുറപ്പുള്ള ഇണയെത്തേടി .... എന്നാലും, നീയടുത്തല്ലെങ്കിലും നീയവിടുണ്ടെന്ന അറിവാണിന്ന് ശ്വാസം.. ആ ഗന്ധങ്ങളാണ് ഊർജ്ജം ആ ഓർമ്മകളിലാണ് ജീവിതം.... പ്രേമത്തിനും പ്രണയത്തിനുമപ്പുറം എല്ലാം നിന്നിലലിഞ്ഞിരിക്കുന്നു... നീയറിയാതെ... നീയറിയാത്ത സ്നേഹമാണത്... നീരുറവവറ്റാത്ത പ്രണയമാണത്... ലോകത്തിലെ ഒരു മാപിനികളിലും അളന്നെടുക്കാനാകാത്ത സ്നേഹം.. പ്രിയനേ….. നീയെന്ന മഹാസമുദ്രത്തിലേക്കൊഴുകാൻ വെമ്പി, തടയണകളിൽ വിതുമ്പിനിൽക്കുന്ന കുഞ്ഞരുവിയാണ് ഞാൻ️

അകാലം..

Image
ശിശിരമല്ലാതിരുന്നിട്ടും പൊഴിഞ്ഞുപോയ തളിരിലകൾ  നമ്മെ എത്ര അഗാഥമായ  ദുഖത്തിലാഴ്ത്തി...  തെളിനീരുറവകളിൽ പോലും  നാവുണങ്ങിമരിച്ച മത്സ്യങ്ങളെപ്പോലെ  നമ്മളെത്ര തേങ്ങിയന്ന്.. കാലവർഷമല്ലാതിരുന്നിട്ടും നമ്മിലെത്രമഴ കൂലംകുത്തിയൊഴുകി.. ഓരോ മഴപ്പാച്ചിലിനുശേഷവും മനശ്ശുദ്ധിയാകുമെന്ന് വെറുതേ മോഹിച്ചുനാം...  മീനച്ചൂടല്ലാതിരുന്നിട്ടും അഗ്നിക്കാവടിക്കു നമ്മിൽ കൊടിയുയർന്നതെത്രവട്ടം.. ആട്ടക്കലാശത്തിനൊടുവിലും ചാരംമൂടിക്കിടക്കുന്നു കത്തിയമരാതിന്നും പൂക്കുലത്തെയ്യങ്ങൾ..! ©️sree.02032025