Posts

Showing posts from September, 2025

കൃഷ്ണപക്ഷം -10

Image
കൃഷ്ണപക്ഷം സർഗ്ഗം 10 ഉഗ്രസേനന്റെ_സ്ഥാനാരോഹണം കംസന്റെ അധർമ്മം അവസാനിച്ച ശേഷം ധർമ്മവും ശാന്തിയും വീണ്ടും മഥുരയിൽ സ്ഥാപിതമാകുന്ന ഉഗ്രസേനന്റെ സ്ഥാനാരോഹണം സംഭവിച്ചു. കംസൻ അവസാനിച്ചതോടെ അഹങ്കാരത്തിന്റെ ഇരുട്ട് അവസാനിച്ചു. അരങ്ങ് മുഴുവൻ ജനങ്ങളുടെ വിസ്മയനിശ്വാസം നിറഞ്ഞു. മഥുരയുടെ ആകാശം പോലും ശാന്തമായ കാറ്റിൽ മുങ്ങി. രാജ്യത്തിന്റെ പുതുജീവൻ ഉദയംചെയ്തു. അധർമ്മത്തിന്റെ ഇരുട്ടിൽ നാളുകളോളം വിറച്ചുനിന്ന ജനങ്ങൾ ഇപ്പോൾ പുതിയ പ്രഭാതത്തെ കാത്തിരുന്നു. ദേവതകളും ആനന്ദത്തിൽ പുഷ്പവർഷം ചെയ്തു. ഗോകുലത്തിൽ നിന്ന്, വൃന്ദാവനത്തിൽ നിന്ന് സന്തോഷസന്ദേശങ്ങൾ മുഴങ്ങി. ജയിലിന്റെ ഇരുട്ടിൽ നിന്നു ഉഗ്രസേനൻ പുറത്തുവന്നു. വൃദ്ധനും ക്ഷീണിച്ചവനുമായിരുന്നെങ്കിലും ധർമ്മത്തിന്റെ ജ്യോതി അവന്റെ കണ്ണുകളിൽ തെളിഞ്ഞു. കൃഷ്ണൻ അടുത്തുവന്ന് കൈകൂപ്പി നമസ്കരിച്ചു: “മഹാരാജാവേ! ധർമ്മം വീണ്ടെടുക്കാനുള്ള സമയം എത്തി. നിങ്ങൾ വീണ്ടും മഥുരയുടെ രാജാസനം അലങ്കരിക്കൂ.” ഉഗ്രസേനന്റെ കണ്ണുകളിൽ കണ്ണുനീർ നിറഞ്ഞു. ജനങ്ങളുടെ സ്നേഹവും ദൈവകരുണയും ചേർന്നപ്പോൾ അവൻ ആ സിംഹാസനത്തിലേക്ക് മന്ദഗതിയിൽ നീങ്ങി. !!വീണ്ടും ഒരു രാജാഭിഷേകം!! മഥുരയുടെ തെരുവുകൾ പുഷ്പങ്ങളാൽ നിറ...

കൃഷ്ണപക്ഷം -9

Image
സർഗ്ഗം-9 കംസവധം മഥുരയുടെ രാജാവായ ഉഗ്രസേനന്റെ രാജവംശം ധർമ്മത്തിലും നീതിയിലും പ്രശസ്തമായിരുന്നു. എന്നാൽ അവന്റെ പുത്രനായ കംസൻ, അത്യന്തം വീര്യവും ധീരതയും നിറഞ്ഞവനായി ജനിച്ചെങ്കിലും, അഹങ്കാരത്തിന്റെ വിത്ത് അവന്റെ മനസ്സിൽ പെട്ടെന്ന് മുളച്ചു. അധികാരലബ്ദി അവനെ ഉന്മാദിയാക്കിമാറ്റി.. യൗവനത്തിൽ ശക്തിയും ആഗ്രഹവും മാത്രമാണ് അവന്റെ ദേവതകൾ. ധർമ്മത്തിന്റെ പാത അവൻ തള്ളിക്കളഞ്ഞു. കാട്ടുമൃഗങ്ങളോടുള്ള ക്രൂരതയിൽ അവൻ ആനന്ദം കണ്ടെത്തി. രാജ്യം തന്റെ ഇഷ്ടപ്രകാരം ഭരിക്കണമെന്നാഗ്രഹം അവനെ ദുഷ്പ്രവർത്തികൾക്ക് പ്രേരിപ്പിച്ചു. അവന്റെ സഹോദരി ദേവയുടെ പ്രജാഭക്തിയും ദൈവഭക്തിയും അവനിൽ വൈരവും ഭയവും ജനിപ്പിക്കുന്നുണ്ടായിരുന്നു. ദേവകിയുടെ സൗന്ദര്യവും ഗുണഗണങ്ങളും അവന് ഭയമായിതോന്നി. അവളെയും ഭർത്താവായ വസുദേവനെയും അവൻ നിരന്തരംനിരീക്ഷിച്ചു. ഇന്ദ്രിയാസക്തിയും അധികാരാലസതയും അവന്റെ മനസിനെ വിഴുങ്ങി. ദേവകിയുടെ വിവാഹവേളയിൽ മുഴങ്ങിയ— “ദേവകിയുടെ എട്ടാം ഗർഭത്തിൽ ജനിക്കുന്ന ശിശു നിന്റെ അന്ത്യം വരുത്തും!” എന്ന് ആകാശവാണിയിൽ അവന്റെ അഹങ്കാരം ഭയമായി മാറി. സ്നേഹമോ കരുണയോ ഇല്ലാതെ, അവൻ സഹോദരിയെ ജയിലിൽ പൂട്ടി, ജനിക്കുന്ന ഓരോ ശിശുവിന...

കൃഷ്ണപക്ഷം സർഗ്ഗം 8

Image
  സർഗ്ഗം 8 #ഗോപികാവിരഹം രാസക്രീഡയുടെ ഉല്ലാസം കഴിഞ്ഞ്, ഒരു നിമിഷം  ഗോവിന്ദൻ അപ്രത്യക്ഷനായി.. വംശിനാദം ശാന്തമായി. ചന്ദ്രിക പോലും മങ്ങിയുപോലെ.. ഗോപികകളുടെ ഹൃദയങ്ങൾ ശൂന്യതയാൽ നിറഞ്ഞു.. ഞൊടിയിട അവരിൽ വിരഹത്തിന്റെ വേദന തിങ്ങി.. “കണ്ണാ...!” എന്ന് വിളിച്ചു ഓരോന്നും ഓടിപ്പോയിനോക്കി, കാടിന്റെ വഴികളിൽ, യമുനയുടെ കരകളിൽ, വൃക്ഷച്ചായകളിൽ അവനെ തേടിയലഞ്ഞു... പൂക്കളോട് ചോദിച്ചു:. നിന്റെ പുഞ്ചിരിയിൽ കണ്ണനുണ്ടോ..? നദിയോട് ചോദിച്ചു: “നിന്റെ തരംഗങ്ങളിൽ കണ്ണന്റെ പ്രതിബിംബം ഒളിച്ചിരിക്കുമോ?” വായുവിനോട് ചോദിച്ചു: “നിന്റെ സുഗന്ധത്തിൽ അവന്റെ വാസനയില്ലേ?” ചിലർ  കൃഷ്ണനെ കണ്ടുവെന്ന് വിചാരിച്ചു, അവൻ ചാരെയുണ്ടെന്ന ഭാവത്തിൽ  സ്വയം അഭിനയിച്ചുകൊണ്ടിരുന്നു... ചിലർ — അവന്റെ ചിരി കേൾക്കുന്നുവെന്ന് അനുഭവിച്ചു, തങ്ങളുടെ കൈകൾ വിരൽച്ചൂണ്ടി പിടിച്ചു. വിരഹത്തിന്റെ മയക്കം ഭ്രാന്തുപോലെ അവരെ മുഴുവൻ പിടിച്ചുലച്ചു.. അവരെല്ലാം ഒരു മോഹാലസ്യത്തിന്റെ പിടിയിലമർന്നു... സ്നേഹത്തിന്റെ സത്യസാക്ഷാത്കാരമായ കണ്ണൻ അവരിൽ ലയിച്ചുപോയിരുന്നു... അവസാനം അവർ അറിഞ്ഞു: കണ്ണൻ പുറത്ത് കാണാൻ ഉള്ളവനല്ല, ഹൃദയത്തിൽ അനുഭവിക്കാനുള്ളവൻ. വിരഹം ...

ഒറ്റപ്പെടൽ

Image
ജീവിതത്തിൽ ഒരിക്കലെങ്കിലും മനുഷ്യൻ അനുഭവിക്കേണ്ട വികാരമാണ് ഒറ്റപ്പെടൽ. കൂട്ടത്തിനിടയിൽ നാം നഷ്ടപ്പെടുത്തുന്നത് സ്വന്തം ശബ്ദത്തെയാണ്, ഒറ്റപ്പെടലിൽ തിരിച്ചുകിട്ടുന്നത് അത് തന്നെയായ ആത്മസത്യമാണ്. ഒറ്റപ്പെടൽ ഒരു മുറിവല്ല ഒരു മറവിയുടെ തുറന്ന വാതിൽ, ആന്തരിക സ്വാതന്ത്ര്യത്തിന്റെ ആദിമാനുഭവം. ലോകം നമ്മിൽ പതിപ്പിച്ച മുഖങ്ങളും ചുമതലകളും ഒന്നൊന്നായി അഴിഞ്ഞുപോകുമ്പോൾ, ബാക്കി നിൽക്കുന്നത് മൂടിവെക്കാനാവാത്ത ‘ഞാൻ’ എന്ന നഗ്നസത്യം. ആ സത്യത്തെ നേരിടുക വേദനാജനകമായേക്കാം, പക്ഷേ അതുതന്നെ ആത്മാവിന്‍റെ വിമോചനമാണ്. ഒറ്റപ്പെടൽ സങ്കടത്തിന്റെ  മറ്റൊരു പേര് മാത്രമല്ല, അത് ആത്മാവിനെ  ശുദ്ധീകരിക്കുന്ന ഒരു തീർത്ഥയാത്രയാണ്. Sreekumar Sree 

കൃഷ്ണപക്ഷം 7

Image
സർഗ്ഗം-7 രാസക്രീഡ രാസക്രീഡ വൃന്ദാവനത്തിലെ ഭക്തിമാധുര്യത്തിന്റെ പരമോന്മാദം തന്നെയാണ് രാസക്രീഡ. വൃന്ദാവനത്തിന്റെ നിശാശാന്തി — പൂർണ്ണചന്ദ്രന്റെ വെള്ളിത്തിരികൾ യമുനയുടെ തരംഗങ്ങളിൽ മിന്നിമറഞ്ഞു. കുളിർ കാറ്റിൽ മല്ലികാപുഷ്പത്തിന്റെ സുഗന്ധം പരന്നു.. ആ രാത്രി കണ്ണന്റെ വംശിനാദം അവിടെയെങ്ങും ഒഴുകി. മധുരമായ സംഗീതം ഏവരുടെയും ഹൃദയം കവർന്നു.. ഗോപുരങ്ങൾ പോലും രോമാഞ്ചം കൊണ്ടു.. വൃക്ഷങ്ങൾ പൂത്തുലഞ്ഞു. ഗോപികമാർ ആ വംശിനാദം കേട്ട് ഒരു മാന്ത്രികതയിലെന്നപോലെ തങ്ങളുടെ വീടുകൾ വിട്ടു. ഒരു ലക്ഷ്യത്തിലേക്ക് മാത്രം കണ്ണന്റെ വേദി. അവരുടെ ചുവടുകൾ യമുനയുടെ കരയിൽ ഒന്നായി നീങ്ങി... കൃഷ്ണൻ  വൃന്ദാവനത്തിന്റെ നടുവിൽ ചിരിച്ചുനിന്നു. അവന്റെ ചുറ്റും നൂറുകണക്കിനു ഗോപികകൾ. അത്ഭുതം! ഓരോ ഗോപികയ്ക്കും കൃഷ്ണൻ തന്നെ കൂടെയുണ്ടായിരുന്നു. ഓരോന്നിനോടും അവൻ കൈകോർത്തു, ഓരോ കണ്ണിലും അവൻ മാത്രം നിറഞ്ഞു. രാസമണ്ഡലത്തിൽ ചന്ദ്രൻ പോലും നോക്കിനിന്നു. ദേവന്മാർ വിസ്മയിച്ചു. താരകകൾ മുഴുവൻ നൃത്തത്തിന്റെ താളത്തിൽ ചെറുതായി മിന്നിത്തിളങ്ങി.. അത് ഒരു സാധാരണ നൃത്തമായിരുന്നില്ല, ഇത് ആത്മാവിന്റെ സംഗീതം. ഗോപികകളുടെ സ്നേഹം കേവലം ലൗകികമല്ലായിരുന്നു , ദൈവ...

കവിത

Image
കടലു പറഞ്ഞതും കവിത കരളു മൊഴിഞ്ഞതും കവിത കനിവു നിറഞ്ഞൊരു കവിത കനവിൽ നിനവായ കവിത.. മഴ ചൊല്ലിയാർത്തതു കവിത മണ്ണുനനഞ്ഞതും കവിത മിഴി തുറന്നാലൊരു കവിത മനസു തുറന്നാലും കവിത.. കിളി പാടിയാർത്തൊരു കവിത പൂവ് ചിരിച്ചതും കവിത പ്രണയം മനോഹര കവിത ജീവിതം വലിയൊരു കവിത.. നദിയൊഴുകുന്നതു കവിത കാറ്റു വിതച്ചതും കവിത താരകം മിന്നിയ കവിത പൗർണ്ണമി തൂകിയ കവിത.. ഹൃദയം പകർന്നതു കവിത സ്നേഹം പകരുന്ന കവിത ദുഃഖം പിരിയാത്ത കവിത ആശയം തീർന്നതും കവിത.. ഓരോ ശ്വാസവും കവിത... ഓരോ സ്വപ്നവും കവിത... ജീവിത യാത്രയിലെന്നും ഓരോ നിമിഷവും കവിത...

കൃഷ്ണപക്ഷം -6

Image
സർഗ്ഗം-6 ഗോവർദ്ധനോദ്ധാരണം കൃഷ്ണലീലകളിൽ അത്ഭുതവും ഭക്തിയും നിറഞ്ഞ ഒരു മഹാഗാഥയാണ് ഗോവർദ്ധനോദ്ധാരണം.  പ്രതിവർഷം ആഘോഷിക്കാറുള്ള ഗോകുല ഉത്സവ ദിനം. ആ വർഷവും പതിവുപോലെ ഗോപാലർ ഇന്ദ്രനെ പൂജിക്കാനായി ഒരുക്കങ്ങൾ തുടങ്ങി... എന്നാൽ ഉണ്ണിക്കൃഷ്ണൻ ചിരിച്ചുകൊണ്ട് ചോദിച്ചു: “അപ്പാ! നന്ദദേവാ..! മേഘങ്ങൾ മഴ കൊടുക്കുന്നത് അവയെ ഗോവർദ്ധനഗിരി തടഞ്ഞ് തണുപ്പിക്കുന്ന സ്വഭാവം കൊണ്ടാണ്. അത് ഇന്ദ്രന്റെ കരുണയല്ല. നമുക്ക് മാരിയും തണലും സംരക്ഷണവും തരുന്നത് ഗോവർദ്ധനപർവ്വതമാണ്  കാവുകൾക്ക് പുല്ലും ഗോകുലത്തിന് ജലവും അതാണല്ലോ സമ്മാനമായി കിട്ടുന്നതും ഗോവർദ്ധനകൃപ. അപ്പോൾ നമ്മൾ പൂജിക്കേണ്ടത് തീർച്ചയായും ഗോവർദ്ധനത്തെയാണ്.. പൊതുവെ അത്ഭുതങ്ങൾ തീർത്ത കുട്ടിയുടെ വാക്കുകൾ ഗ്രാമത്തിന്റെ ഹൃദയം കീഴടക്കി. ഇന്ദ്രപൂജ ഒഴിവാക്കി ആ വർഷം ഗോവർദ്ധനപർവ്വതത്തെ പൂജിക്കാനവർ തീരുമാനിച്ചു.. ദേവേന്ദ്രൻ തന്റെ ഭക്തിയും ശക്തിയും നഷ്ടപ്പെട്ടുവെന്ന് കരുതി ക്രോധാഗ്നിയിൽ വിറച്ചു. “ഗോകുലവാസികൾ! എന്നെ അവഗണിക്കുകയോ? എന്റെ ശക്തി കാണിച്ചുതരാം.” അവൻ ഗജവജ്രം മുഴക്കി കറുത്തമേഘങ്ങൾ വിടർത്തി. പ്രളയ മഴ ഗോകുലത്തെ മുക്കിത്തുടങ്ങി. നാഴികകൾകൊണ്ട് യമുന കരകവിഞ്ഞു...