കൈതപ്പൂമണമുള്ള രാത്രി
![Image](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiKqTNUojj1tX30Bb5ljrntK7ZFxuh0sxGsNs7oggWzkxseqHWR46_QVoZSZTW_AArYBo4ffByhcM3SIV_44xYfQRI1br35LzP2AtruNo5rHQ-RItumZB_uWdqtnx9owxAddSnGs-zMYrc5/s1600/1656038289179.jpg)
"ശാന്തിചെയ്തു പുലർത്തുവാനായിട്ടു സന്ധ്യയോളം വിയർക്കുന്നിതു ചിലർ"" കേട്ടിട്ടുണ്ടോ ശേഖരൻകുട്ടീദ്...?, ജ്ഞാനപ്പാനയിലേതാ.. ഭഗവാന് ശാന്തിചെയ്തു പുലരുന്നവരുടെ അവസ്ഥ ഇന്ന് എങ്ങനാണെന്ന് പറഞ്ഞിട്ടുവേണോ ശേഖരന്.. ?.. നിവൃത്തിയില്ല.., കുലത്തൊഴിലുവിട്ടു മറ്റൊന്നിനും. ഭഗവതി കോപിക്കുമോന്ന് ഭയന്നല്ലാ ശേഖരാ.. മറ്റൊരു തൊഴിലും നിക്കറീല കുട്ട്യോളെ പുലർത്താൻ..... നാരായണൻ നമ്പൂതിരിയത് പറയുമ്പോൾ കണ്ഠമിടറുന്നുണ്ട്.. തിരുമേനി ഇന്ന് നേരത്തെ നടയടച്ചു വന്നിരിക്കയാണ്.. എന്നും തൃസന്ധ്യ കഴിഞ്ഞാലും ശേഖരൻകുട്ടി മുറുക്കാൻ പീടിക പൂട്ടാറില്ല. പെട്രോമാക്സ് കെടുത്തി, ചെറിയൊരു റാന്തൽ കൊളുത്തി പീടികയുടെ നിരപ്പലകകളിൽ രണ്ടെണ്ണംമാത്രം ഇടാൻ അവശേഷിപ്പിച്ച് എല്ലാമൊതുക്കിയിരിക്കും. പുഴക്കരയിലെ ചെറിയ ക്ഷേത്രത്തിലെ ശാന്തിപ്പണികഴിഞ്ഞ് നാരായണൻ നമ്പൂതിരിയെക്കാത്ത്.. !, നമ്പൂതിരിക്കൊരു മുറുക്കാനും കൂട്ടിവച്ചുകൊണ്ട്. ചെറിയൊരു കൊതുമ്പുകീറിൽ തുണിചുറ്റിയത് കത്തിച്ചുപിടിച്ച്, ഇടതുകൈയിൽ ചെറിയ ഓട്ടുരുളിയുമായി പുഴയോരം നടന്ന് നമ്പൂതിരിയെത്തിയാൽ ഒരു മുറുക്കാൻ വായിലാക്കും ശേഷം ശേഖരൻ കടപൂട്ടി രണ്ടുപേരുമായി ശേഖരന്റെ മൂന്ന്ബാറ്ററി...