Posts

Showing posts from May, 2025
Image
സ്പർശം(ചെറുകഥ) പ്രഭാതങ്ങളിൽ ഇപ്പോൾ മനസ്സിലൊരു അസ്വസ്ഥതയുമായാണ് എണീക്കുക...! കൈവിരലുകളിൽ വലതുകൈയുടെ നടുവിരലും മോതിരവിരലും തളർന്നുപോകുന്നു, കഴിഞ്ഞ ചില ആഴ്ചകളായി ഇതു പതിവായിരിക്കുന്നു ...  പകൽപോലെ രാത്രികളിലും ആ മരവിപ്പ് വേട്ടയാടുന്നുണ്ടിപ്പോൾ.. പ്രഭാതങ്ങളിലെല്ലാം ആ മരവിപ്പ് മനസ്സിലേക്കും അരിച്ചുകയറുന്നതുപോലെയാണ്...  ആയുസ്സ് പകുതികഴിഞ്ഞ വഴിയിൽ നിൽക്കുന്ന മനുഷ്യൻ, ജീവിതമെന്ന പടവുകൾ ഒരുപാട് കയറിയവനാണ്. തനിക്ക് തന്റെ കൈകൊണ്ടുമാത്രം ജീവിക്കാനാവുമെന്ന് എപ്പോഴും വിശ്വസിച്ചവൻ. കൗമാരകാലംമുതൽ മണ്ണിനൊപ്പം കളിച്ചും കിതച്ചും നടന്നതാണ്, എല്ലാം ഈ കൈകളുടെ കരുത്തിലായിരുന്നു... പക്ഷേ ഇപ്പോൾ,... ഈ രണ്ട് വിരലുകൾ ചെറുതായി "ഒന്നിനും പറ്റാത്തവ" ആയി മാറിയതുപോലെ തോന്നുന്നു. ആദ്യദിവസങ്ങളിൽ അത് അവഗണിച്ചിരുന്നാണ് പക്ഷെ...  'ചൂടേറിയതുകൊണ്ടായിരിക്കാം', ' കൈ തലയ്ക്കടിയിൽ വച്ചു കിടന്നതിനാലാകാം"  അവൾ ആശ്വസിപ്പിക്കുകയാണ്.. ... സ്വഭാവികമായ വീക്ഷണം. ആകാം ആകട്ടെ... പിന്നെ അങ്ങനെ ആയിരുന്നെങ്കിലെന്ന് ആശ്വസിക്കുകയായിരുന്നു... പക്ഷേ, ഭയംകൊണ്ട് ഉള്ളിൽ മാനസികമായൊരു കുഴൽപ്പാട്ട് തുടങ്ങിയിരുന്നു. ര...

നാല്പതാംനമ്പർ_മഴ

Image
# "ച്ഛാ.... ഈ മഴയൊന്ന് നനഞ്ഞോട്ടെ ഞാനും..? " കുഞ്ഞിചെക്കന്റെ കൊഞ്ചൽ കേട്ടാണ്. മുഖമുയർത്തിനോക്കിയത്... ചിക്കുപായ മടക്കി ഉണങ്ങാനിട്ട പുന്നെല്ല് കൂട്ടിവാരുകയാണ്. ഇതൊന്ന് തളത്തിലാക്കിയിട്ടുവേണം ചിക്കിയിട്ട വയ്ക്കോൽ കൂട്ടാൻ... നൂൽമഴയാണ്.. അധികം നനയില്ല എന്നാലും പുന്നെല്ലിന് നനവ് കേടാണ്. വൈയ്ക്കോലിന് സാരമില്ല. നാളെ വെയിലുവരുമ്പോൾ വീണ്ടും ചിക്കിയിടാം. കൂട്ടിവച്ചത് കോലുകൊണ്ട് കുത്തിമറിക്കുമ്പോൾ ആവിയെഞ്ചിനിൽ നിന്നെന്നപോലെ ചൂടുയരും. പകുതിവെന്തപോലാകും വയ്ക്കോൽ. സാരമില്ല. ഈയാണ്ടിന് പശുവിനും കിടാവിനും തിന്നുതീർക്കാനുള്ളതേ വരൂ. നെല്ല് അങ്ങനല്ലല്ലോ.. അടുത്താണ്ടിനപ്പുറം വിത്തുകൂടിയാണ്.. കിരുകിരെ ശബ്ദിക്കുന്ന ഉണക്കുവേണം. പിന്നെ വൃത്തിയാക്കി ചൂടാറ്റി പത്തായത്തിൽ നിറയ്ക്കണം... " ച്ഛാ.... ഞാനും വരട്ടെ മഴയത്ത്...? " ആറുവയസ്സുകാരന്റെ കൊഞ്ചൽ വീണ്ടും.. "നീയെറങ്ങടാ കുട്ടാ..." മറുപടി തീരുംമുമ്പ് അവനും മുറ്റത്തേയ്ക്ക്.. "ഈ ചെക്കനിതെന്നാ കേടാ... ങ്ങള് കണ്ടില്ലേയിദ്...? വേനൽമഴയാ.. പുതുമഴ.. പനിപിടിക്കാൻ ഇനിയെന്താ വേണ്ടത്..." പറമ്പിൽനിന്ന് കന്നിനെയഴിച്ച് വിട്ട് അവളും മുറ്റത്...

കൂട്ടുപ്രതി

# ഓർമ്മകൾ.., അവയെന്റെ വാതായനപ്പുറം  ചിലയ്ക്കാറുണ്ടെന്നും.. പരസ്പരമവ വാതോരാതെ, എന്തെക്കെയോ....!! ഗൃഹാതുരമായ മനവുമായാണ് ഞാനപ്പോൾ  വാതായനം  മലർക്കെ തുറന്നത്... ഭയന്നിട്ടാകണം.. (ലജ്ജകൊണ്ടല്ല തീർച്ച) വിജാഗിരികളുടെ അപശ്രുതിതീരുംമുമ്പവ ഓടിയൊളിക്കുന്നു...!! ഇരുളിലേക്ക്...? എത്ര ചികഞ്ഞിട്ടും തിരികെയണയാതെ, മസ്തിഷ്കവടുക്കളിൽനിന്നവ എന്നോ പറന്നുപോയിരിക്കുന്നു. വിചാരണയ്ക്കുവച്ചത് മറന്നുപോയ സത്യങ്ങൾ തേഞ്ഞുപോയ നന്മകൾ.. ജീവന്റെ കോടതിമുറിയിൽ കാലം മാപ്പുസാക്ഷി പ്രായം കൂട്ടുപ്രതി... #sree.
വർത്തമാനകാലത്ത്  അടയാളപ്പെടുത്താനൊന്നുമില്ലാതാകുമ്പോൾ...  ഭാവികാലം ആശങ്കകളുടെ വായ്പിളർന്നുവരുമ്പോഴാണ് ആരും ഭൂതകാലത്തിന്റ ആശ്വാസങ്ങളിലേക്ക് കൂപ്പുകുത്തുന്നത്..  എത്ര കേവലനാകിലും ഒരു ഭൂതകാലവും അതിലങ്ങിങ്ങ് ഇഷ്ടങ്ങളുടെ മിന്നാമിനുങ്ങുവെട്ടങ്ങളും അയാൾ തേടിപ്പിടിക്കുമപ്പോൾ.  പിന്നെ ആ ഓർമ്മകളുടെ തേഞ്ഞടർന്ന വക്കുകളിൽ തെരുപ്പിടിച്ച് അവയെ താലോലിച്ച് മനസ്സെപ്പൊഴും അതിലഭിരമിക്കും.. മറ്റുള്ളവയെ അയാൾ ബോധപൂർവ്വം തിരസ്കരിക്കയോ വിസ്മരിക്കയോ ചെയ്യുമ്പോൾ അയാളിലെ അൾഷിമേഴ്സിനെ സമകാലീനർ കണ്ടെത്തിയേക്കും.  എന്നാൽ ഓർമ്മ നശിച്ചവനെന്ന് സമൂഹം സങ്കടപ്പെടുമ്പോൾ ഓർമ്മയുപേക്ഷിച്ചവന്റെ സന്തോഷം അറിയാതെ പോകുന്നു....  (from the part of my uncompleted Novel- പടന്തലയുടെ അവബോധങ്ങൾ)  ©️reserved

അകത്തായിപ്പോയവർ

Image
ചിലപ്പോൾ അയാളൊരു 'മുറിവുകൾ ഇല്ലാത്ത  ഹൃദയപേടകം' പോലെയാണ്. അവന് പൊട്ടിക്കരയാൻ ഇടവേളകളില്ല.  അവനെ ആശ്വസിപ്പിക്കാൻ കാത്തിരിപ്പുകളുമുണ്ടാവില്ല... അതുകൊണ്ടാണയാൾ  'ആകാംക്ഷകളെ  അടുക്കളപ്പാത്രങ്ങളിലേക്കും  അടുപ്പിലേക്കും നിറച്ച്'  അതിജീവിക്കാൻ ശ്രമിക്കുന്നത്. അയാൾ വെള്ളം തിളപ്പിക്കുന്നത്  വെറുമൊരു അടുപ്പിലാകില്ല അവൻ തിളപ്പിക്കുന്നത്  സ്വാഭിമാനത്തെയാണ്, സാമൂഹികാക്ഷേപത്തെയാണ്, ആത്മസംഘര്‍ഷങ്ങളെയാണ്, ഒടുവിൽ,  ഒരു സമൂഹത്തെ നഷ്ടപ്പെട്ട, വ്യക്തിപരമായ സംഘര്‍ഷങ്ങളെയും, മനസ്സുമരവിച്ച വികാരങ്ങളെയുമാണ്.. കാരണം.. ജീവിതത്തിന്റെ തീവ്രത അനുഭവിക്കുന്ന അടുക്കളയിലാണയാൾ.... അകത്തായിപ്പോയവൻ... ജീവിതത്തിന്റെ അടുക്കളയിലെ  ഈ മനുഷ്യൻ  മറവിയിലാകുകയാണ് പതിവ്. Sree. 

കൗമാരവെളിച്ചം

Image
കൗമാരവെളിച്ചം നിന്റെ കണ്ണുകളിലൂടെ ഒരു മഴയായ് വീണിരുന്നു, ഓർമ്മകളിലെ  കറുത്ത പുറമ്പോക്കിൽ നീ കളിപറഞ്ഞ വാക്കുകൾക്ക് ഒരു വര്‍ണ്ണം നല്‍കിഞാൻ. നിഴലുകളുടെ മിഴിയിലാഴ്ന്നു പ്രണയത്തിന്റെ ആദ്യ  തുടിപ്പെരിയലുകൾ, മിഴിയകങ്ങളിൽ  തിരയിളകിയിരുന്നു..., അറിയാതെ പെയ്ത  കാമനകളുടെ ഗന്ധം. കൈ തൊട്ടു പറന്നുപോയ ഒരു പ്രണയചൂട്  അതോ ദൂരെയുള്ള കനലോ? കണ്ണീരിന്റെ കവിതയായിരുന്നു അവസാനം നീ ആത്മാവിലെഴുതിയത് . ഇന്നും, കൗമാര വിരഹത്തിലെ ആ വെളിച്ചം എന്നെ പിടിച്ചു നിർത്തുന്നു കാലമെന്ന ഇരുട്ടിന്റെ നടുവിൽ ഒരു പുഞ്ചിരി പോലെ. — ശ്രീകുമാർ ശ്രീ ( മകൾ nidhikas ന്റെ വര)