poem - morning wishes പുലർകാല വന്ദനം

പുലർകാല വന്ദനം
×××××××××××××××××.
ഇമ്പം തുളുമ്പിയ
ജാലങ്ങളായിരം.
ചന്തംകലർത്തിയൊരുക്കി-
കണിക്കേകി,
അന്പോടു ഭൂമിയെ
പാലിക്കുമീശനേ..
കുമ്പിടുന്നേകനേ,
നിൻദയാ വായ്പിനെ.
നീർത്തുളളിയൊന്നിനെ
നീരായൊഴുക്കിയും
രൗദ്രഭാവം  പൂണ്ടലറി-
ക്കുതിക്കുന്ന നീലക്കടലി-
ന്നലകളായ് മാറ്റിയും,
മർത്ത്യ മനസ്സിന്റെയസ്ഥിര-
ഭാവത്തെയെത്ര വിരുതിനാൽ
ദൃഷ്ടാന്തമാക്കി നീ..
ചിത്തം മയക്കുന്ന
ചെന്താമരയെത്ര-
വൃത്തിഹീനം ചെളി
പെറ്റതെന്നാ പൊരുൾ,
പട്ടുവസ്ത്രം ചേര്‍ത്ത
പൊൻ നൂലിഴകളോ
പൊട്ടുജാലത്തിന്റെ
സൃഷ്ടിയാണത്ഭുതം.
കൂരിരുട്ടും പുലർ വെട്ടവും
പേമാരി, മാനസമോഹനം
മഞ്ഞു കണം മുതല്‍
മാനത്തെയാകെ നിറയ്കുന്ന
പൊൻവെളി തൂകുന്ന
സൂര്യനെ പെറ്റതും നീയെന്ന-
തോർക്കുകിലെത്ര-
വിചിത്രമെൻ പ്രാർത്ഥന-
കേൾക്കണേയെന്നുളള
രോദനം ബാലിശം!!
ലോകാ സമസ്ത സുഖിനോ
ഭവന്തുവെന്നാചാര്യ-
ദർശനമെത്രയുമുത്തമം.
ആകട്ടെ ലോകത്തിനാകെ-
പ്പരക്കട്ടെ ദീനതയില്ലാത്ത
വാനുറ്റ പൊന്നൊളിയ്കാവതു
ചെയ്ക നാം ആവോളം ചെയ്യുക
മാനവ ജന്മാവതാരം പുലരട്ടെ.
മാനവൻ വാനവനെപ്പോലെയാകുക
മാനസ്സം സ്വർഗ്ഗങ്ങളായി ചമയ്കുക.
       sreekumarsree

Comments

Popular posts from this blog

എക്സിറ്റ് പോൾ

ലക്ഷങ്ങൾ കിട്ടും പഴയ രൂപാനോട്ടുൾ കൈയിലുണ്ടോ..?

തൊഴിൽനികുതി, എന്ത് എന്തിന്