വൈലോപ്പിള്ളി നൽകിയ വേദന


"മാമ്പഴം പെറുക്കുവാൻ
ഞാൻവരുന്നില്ലെന്നവൻ
മാൻപെഴും മലർക്കുല-
യെറിഞ്ഞു വെറുംമണ്ണിൽ"
     വേനൽചൂടിൽ നിറയെ കായ്ചുനിൽക്കുന്ന തൈമാവിനെ കാണുമ്പോൾ എന്താണ് തോന്നുക... മാമ്പഴത്തിന്റെ സ്വാദ്തന്നെയാവുമല്ലേ.?
എന്നാൽ പൊന്നുണ്ണിയെ നഷ്ടപ്പെട്ട ഒരമ്മയുടെ ദു:ഖം നെഞ്ചേറ്റിയൊരു ശരാശരിമലയാളിയെ അറിയുമോ ഈ തലമുറ !.
എത്ര തീവ്രമായാണ് ആ ദു:ഖം വൈലോപ്പിള്ളി,  മാമ്പഴമെന്ന കൃതിയിലൂടെ  മലയാളിയുടെ മനസ്സിലേക്ക് സന്നിവേശിപ്പിച്ചത്.   മാത്രമല്ല ആദികാലംമുതൽ മലയാളിയുടെ പഴമൊഴിയായ,  " മക്കളെക്കണ്ടും മാമ്പൂകണ്ടും സ്വപ്നം മെനയരുതെന്ന " വാക്യത്തിന് അടിവരയായി ആ മഹാകവി പറഞ്ഞുനിർത്തിയ നാലുവരികൾ  എത്ര അർത്ഥസംപുഷ്ടമാണ്...
  "" ☆ വാക്കുകൾ കൂട്ടിച്ചേർക്കാൻ വയ്യാത്ത കിടാങ്ങളെ,
ദീർഘദർശനം ചെയ്യും ദൈവജ്ഞരല്ലോ നമ്മൾ ☆.""
അതെ അജ്ഞാതമായ ലോകത്തിലേക്ക് ആ അമ്മയെ വിട്ടുപിരിഞ്ഞ കുസൃതിക്കുരുന്നിനെയോർത്ത് ഇന്നും മനസ്സുപിടയുന്നു.
"""" വരിക കണ്ണാൽകാണാൻ
വയ്യാത്തൊരെൻ കണ്ണനേ
സരസാ നുകർന്നാലും
തായതൻ നൈവേദ്യം നീ"""".
................ ശ്രീ.

Comments

Popular posts from this blog

എക്സിറ്റ് പോൾ

ലക്ഷങ്ങൾ കിട്ടും പഴയ രൂപാനോട്ടുൾ കൈയിലുണ്ടോ..?

poem - morning wishes പുലർകാല വന്ദനം