Posts

Showing posts from January, 2025

മൗനത്തിന്റെ മുറിവുകൾ

Image
അമ്മ മരണപ്പെടുംവരെ അയാളൊരു രോഗിയായിരുന്നു... വിവാഹശേഷമാണ് അയാളുടെ രോഗങ്ങൾ അമ്മയുടെ നാവുവിട്ടൊഴിഞ്ഞത് പതിയെ പതിയെ... അവളുടെ രോഗങ്ങളിലാണ് അയാളുടെ രോഗം മുക്തിനേടിയത്.. മക്കളുടെ രോഗങ്ങൾ കണ്ട് അയാളിലെ അസുഖങ്ങളെല്ലാം മണ്ടിയൊളിച്ചു... എവിടേക്കോ...... വൃദ്ധമാതാവിന്റെ രോഗങ്ങൾ വാർദ്ധക്യസഹജമെന്നയാൾ ആശ്വാസിച്ചു... ഏകനായപ്പോഴാണ് അയാളുടെ രോഗങ്ങൾ മടങ്ങിവന്നത്...കൂട്ടിന്. നല്ലപ്രായത്തിലെ  കള്ളുകുടിയെന്ന് കൺമണിമകളോതുന്നു, നല്ലപാതിയോട്...!! അനവസരത്തിലിനിയെന്ത് മരുന്നുസേവയെന്നാണ് മകൻ അപ്പോത്തിക്കിരി..! മുറിഞ്ഞുപോകുന്നൊരു നിശ്വാസം  കാത്തുകാത്താണ് അവളുണരുന്നത്.. ശിഷ്ടജീവിതം മക്കളോടാക്കുവാൻ..! തളർച്ചയില്ലാതെ തഴമ്പിച്ച മനസ്സാണയാൾക്ക് താങ്ങിനും തണലിനുമിന്ന് ഒരുപിടി രോഗങ്ങളുടെ  കൂട്ടുണ്ടയാൾക്ക്.. അതിനാലയാൾക്കെന്നും  മൗനമാണിപ്പോൾ... സ്വയം മുറിവേല്പിക്കുന്ന മൗനം. ©️reserved.sreekumarsree24012025

ഗ്രേസമ്മാ വർഗ്ഗീസ്

Image
വയറു നിറയ്ക്കാനുള്ള വഴിതേടി കവലയിലെ ആൽമരച്ചുവട്ടിൽ ഇരിക്കുന്നവരുടെ മുന്നിലൂടെയാണ് വയറു കുറയ്ക്കാനുള്ള വഴിതേടി ഗ്രേസമ്മ വർഗീസ് നിത്യവും പ്രഭാത സവാരി ചെയ്യാറുള്ളത്... ആലിലവയർ അല്ലെങ്കിലും ഗ്രേസ്സമ്മയുടെ വയറിന് അത്യാവശ്യം ഭംഗിയുണ്ടെന്നാണ് നാട്ടുകാർക്ക് പൊതുവേ അഭിപ്രായം. എന്നാലും കഷ്ടിച്ച് മുട്ടോളം എത്തുന്ന ചെറിയ നിക്കറും ഇംഗ്ലീഷ് അക്ഷരങ്ങൾ തലകീഴായി തുന്നിപ്പിടിപ്പിച്ച ഇറുകിയ ടീഷർട്ടും ധരിച്ച് ഗ്രേസ്സമ്മാ വർഗ്ഗീസ് വരുന്നത് കാണാൻ തന്നെ ചേലുണ്ട്...  ഗ്രേസ്സമ്മാ വർഗ്ഗീസ് വന്നു പോകുന്നതുവരെ അവരെല്ലാം ആ മുൻകാഴ്ചയും പിൻകാഴ്ചയും കണ്ടങ്ങനെ ഇരിക്കും അത്രയും സമയം അവിടം നിശ്ശബ്ദമായിരിക്കും. നിത്യവും കുറച്ച് കാഴ്ചാദാഹികളും അക്കൂട്ടത്തിലുണ്ടെന്നത് സത്യം.  പലപ്പോഴും ഗ്രേസമ്മാ വർഗ്ഗീസിനൊപ്പം ഒരു വലിയ നായയുമുണ്ടാകും നടത്തത്തിനിടയിൽ വഴിയോരത്തെ ആറാംമൈൽ കുറ്റിയ്ക്കു ചുവട്ടിൽ ആ വലിയനായയ്ക്ക് അപ്പിയിടാനുള്ള സമയം ഗ്രേസമ്മ കൊടുക്കും.. വഴിയോരത്തെ നായമഹിളകളെ കാണുമ്പോൾ ആ നായശ്രേഷ്ടന്റെ ലിംഗാഗ്രം പുറത്തേയ്ക്കുന്തിനിൽക്കുന്നതു കാണുമ്പോൾമാത്രമാണ് ആൽമരച്ചുവട്ടിൽ ഒരു ചിരി ഉണരുക... അതൊന്നും കാര്യമാക്കാതെ തന്റെ ചുമല...

ഉഷ്ണരാശിയിലെ മരീചികകൾ

Image
ഉദയാസ്തമയങ്ങൾ അന്യമായതിനാൽ ദിക്കുകെട്ടുപോയ മരുഭൂമിയിലെ യാത്രികരുണ്ട് പുരികക്കൊടികൾക്കുമേലെ വിരൽമറയൊരുക്കാൻ പോലും ശേഷിയില്ലാത്തവർ... വാ തുറന്നാൽ മണൽക്കാറ്റുകൾ വറുതിയുരുക്കുന്ന നാവുകളാൽ അപസ്വരം പോലുമുതിരാത്തവർ യാത്രയിലാണവർ ഉദയമില്ലെങ്കിലൊരു അസ്തമയമെങ്കിലും സ്വപ്നം കാണുന്നവർ താണ്ടിയ ദൂരമറിയില്ല വേഗവുമളന്നില്ല... കണ്ട നീർത്തടങ്ങളെല്ലാം മരീചികകൾ... തൊണ്ട നനയാത്ത പദയാത്രകൾ... [കരളിലിപ്പൊഴുമൊരുകിനാ- കതിരുപൂക്കുന്നു പിന്നെയും,] "കാരപ്പഴത്തിന്റെ നാടാണപ്പുറം സൂഫിക്കിനാവിന്റെ രാവാണപ്പുറം മരുഭൂവുതാണ്ടുന്ന മുതുകുന്തിയ കപ്പലുകൾ മരുക്കുന്നിന്റെ നെറുകതാണ്ടി കിനാത്തീരത്തു കൊണ്ടുപോകും..." [കനവുകെട്ടുപോകുന്നു കനലുകത്തുന്നനെഞ്ചകം ഇടറിവീണിടാമെങ്കിലും പ്രാണനോ  എണ്ണക്കനികളുതിരുന്ന പനമരത്തണൽ  തേടുകയാണിന്നും] ഒരുമരീചിക തേടിത്തളരുന്നോർ ഇടറിയുഴറുന്ന ക്രിയയാണ് ജീവിതം ഇടയിലണയുന്ന  സാന്ത്വന ഗന്ധങ്ങൾ നറുനിലാക്കിനാവാണതു നിശ്ചയം.  ©️sree.02012025