Posts

അമർചിത്രകഥയല്ല_ചരിത്രം

Image
"Those who can't remember the past are condemned to repeat it." - ........ജോർജ് സാന്റായാന "ചരിത്രത്തിൽ നിന്ന് നമ്മൾ ഒന്നും പഠിക്കുന്നില്ലെന്ന് ചരിത്രം നമ്മെ പഠിപ്പിക്കുന്നു." - ...........ഹെഗൽ തളർന്നുപോകാതെ, ചരിത്രത്തെ അതിന്റെ മുഴുവൻ പാഠങ്ങളോടും കാണാൻ പഠിക്കേണ്ടതിന്റെ പ്രാധാന്യത്തെ ഉദ്ദേശിക്കുന്ന ഈ രണ്ട് ഉദ്ധരണികളിലൂടെയാണ് നമ്മൾ ചരിത്രചിന്ത ആരംഭിക്കേണ്ടത്. ജോർജ് സാന്റായാനയും ഹെഗലും പറയുന്നത് ഒന്നുതന്നെ — ചരിത്രം ഒരു അധ്യാപകനാണ്, പക്ഷേ അതിൽ നിന്ന് പാഠങ്ങൾ പഠിക്കാൻ മനസ്സില്ലാത്തവർക്ക് അതു ദണ്ഡനമാണ്. മേലുദ്ദരിച്ചവ രണ്ടും ഒരേ അവബോധത്തിന്റെ അകത്തു നിന്ന് ഉയർന്നുവന്ന വാക്കുകളാണ്. ചരിത്രം ഒരു ദിശാനിർദ്ദേശമാകേണ്ടതുള്ളതെങ്കിലും, അതിനെ നിരാകരിക്കുന്നതിലൂടെയാണ് മനുഷ്യൻ വീണ്ടും വീണ്ടും വഞ്ചിതനാകുന്നത്. ഭരണഘടനകളിലൂടെയും, യുദ്ധങ്ങളിലൂടെയും, സാമൂഹിക നീതിയിലൂടെയും കാലം നൽകിയ പാഠങ്ങൾ പലതവണ നാം അവഗണിച്ചിട്ടുണ്ട്. നമുക്കു നോക്കാം.. ചരിത്രം — ഒരു പാഠപുസ്തകമോ മുന്നറിയിപ്പോ? മനുഷ്യചരിത്രം ഒരു വിജ്ഞാനകോശമായി ചിന്തിക്കുമ്പോൾ, അതിലെ ഓരോ പേജും മുന്നറിയിപ്പുകൾ കൊണ്ട് നിറഞ്ഞതാണ്. എങ്കിലും ...

തുടർച്ച

Image
ഞാൻ ജീവിതത്തോട് ആവശ്യപ്പെട്ടു — "എനിക്ക് മരണം സംസാരിക്കുന്നത് കേൾക്കണം." അപ്പോൾ ജീവിതം, അവളുടെ സ്വരം അല്പം ഉയർത്തി, ഒരു നിശ്ശബ്ദതയുടെ അതിരിൽ നിന്നു പറഞ്ഞു: "നീയിപ്പോൾ കേൾക്കുന്നു..."                   (Kalil Gibran)* ഞാനാഗ്രഹിച്ച ശബ്ദമല്ല  അതെന്നറിഞ്ഞപ്പോൾ എന്റെയള്ളിലൊരുജ്വലമായ  പേടി പെയ്തുവീണു. "ഇത് മരണം ആണോ?"  ഞാനവളോടു ചോദിച്ചു. അവൾ  ചിരിച്ചപോലെ തോന്നി: "മരണം  അതൊരു വാക്കല്ല, പൂർണ്ണമായ കാഴ്ചയാണത്, ആഴങ്ങളുള്ള ചിന്തയുടെ പ്രതിച്ഛായ." "മരണം ശബ്ദമല്ല, നിന്റെ മനസ്സിൽ നീ ഭയക്കാതെ നിറയ്ക്കുന്ന ശൂന്യതയാണ്." "എന്നിൽ നീ ജീവിക്കുന്നില്ലെങ്കിൽ മരണത്തെ നിനക്ക് അറിയാനാവില്ല. എന്നെ അറിഞ്ഞോളൂ   അതിലൂടെ മരണത്തെക്കൂടി  നീ ഓർക്കാൻ പഠിക്കും." ഞാൻ ചിന്തിച്ചു: മരിക്കുമ്പോൾ ജീവിതം  ഒന്നുമല്ലാതെ വേരിലേക്കു മടങ്ങുന്ന ഒരു കടുത്ത ഓർമ്മയാകുന്നു. ഒരു ശബ്ദം അത് ആത്മാവിന്റെതോ,  അതോ കാലത്തിന്റേതോ, എനിക്ക് കേൾക്കാനാകുന്നുണ്ട്. "മരണം അവസാനമല്ല, അത് വാക്കുകളുടെ മൗനമാണ് ജീവിതത്തിന്റെ രണ്ടാം നിശ്വാസം."  ©️sree29062025  (ശ്രീ ഖലീൽജിബ്രാന്റെ  ആ...

അന്ത്യഗീഥ

Image
അന്ത്യഗീഥ മരണം,  അതിലെത്തിച്ചേരുക ഒരു പകൽ കഴിയുമ്പോഴല്ല, കനൽച്ചാരം പൂശിയ കാറ്റായി മനസ്സിന്റെ അഴുക്കുവഴികളിലൂടെ അലഞ്ഞുതിരിയുമ്പോഴാണ്. മനുഷ്യൻ ഒരു കാവ്യമാണ് ഉരുണ്ടു പോകുന്ന നിമിഷങ്ങളിലൊരു അവസാന പദവുമാണവൻ. നിരാശയുടെ ശിഖരത്തിരുന്ന് ഒരു പുതുച്ചെപ്പ് തുറന്നിടുമ്പോൾ, അതിലാനന്ദം കാണുമ്പോൾ, അവിടെയും അവനെ കാത്തിരിക്കുന്നുണ്ട് മരണം. പക്ഷേ,  മരണം ഒരവസാനമല്ല; ഒരു മറവിയല്ല,  ഒരു തുടക്കമാണ്. ചൂടാറിയ കരങ്ങൾക്കുള്ളിൽ ഒരു പുതിയ കിനാവു  പൊട്ടിമുളയ്ക്കുന്നപോലെ ലളിതം. നക്ഷത്രങ്ങൾ ഇനിയും വിടരും  ഉരുളൻ കല്ലുകളെ ചീകിമിനുക്കിയൊരിടവഴി, പകുതിയിലവസാനിച്ച കാല്പാടുകളുമായി ഇനിയാരെയോ കാക്കും... നിലാവിന്റെ തിരമാലകൾ  ആ പാതയോരങ്ങളിൽ ഇനിയും തരംഗം തീർക്കാം.., അതിനുമുമ്പെപ്പോഴോ ആകാശഗംഗയുടെ പാതയിൽ ഓർമ്മയുടെ നിറമെന്നോണം അലിഞ്ഞുചേരണം.. Sreekumar Sree ©️r. 22062025

അനുവദിക്കുമെങ്കിൽ

Image
നീ അനുവദിക്കുമെങ്കിൽ ഒരിക്കൽകൂടി ഈ ആകാശക്കാഴ്ചയുടെ ആലസ്യത്തിൽ എനിക്കുനിന്റെ മടിയിലുണരണം... ആകാശം ചെറുതായി തളരുന്ന വേളയിൽ മഴത്തുള്ളികൾ മിഴിയിലായൊളിക്കുന്ന പോലെ നിന്റെ നിശബ്ദതയിൽ ഞാൻ ചേർന്നു കിടക്കട്ടെ... നീ പറഞ്ഞുതീർക്കാതെ, എന്റെ ഹൃദയം സ്പർശിക്കുന്ന നിന്റെ ഉളളൂർച്ചകളിൽ ഒരു അക്ഷരം പോലും ഞാൻ തെറ്റാതെ വായിക്കട്ടെ... നിന്റെ നാവിലെ മിണ്ടാത്ത കാവ്യങ്ങൾ ഞാൻ മാത്രം വീണാനാദംപോലെ കേൾക്കട്ടെ... മറുവാക്കുകൾ ആവശ്യമേയില്ല, ഓർമ്മയാക്കി വയ്ക്കുക.. ഒരു ക്ഷണമെങ്കിലും നിന്നെയറിയുകയെന്നാൽ നിന്നിൽ ഉറയുന്നുവെന്നുതന്നെ. #Sreekumarsree. ©️19.06.2025

വികാരങ്ങളുടെ വിപണിയോ മാധ്യമങ്ങൾ

Image
മാധ്യമങ്ങൾ,ഇന്നത്തെ ലോകത്തിൽ, അപാരമായ സ്വാധീനശേഷിയുള്ള ശക്തികളായി മാറിക്കഴിഞ്ഞു. എന്നാൽ, അതേ സമയത്ത്, മാധ്യമങ്ങളുടെ ധർമ്മബോധത്തെയും യാഥാർത്ഥ്യത്തോടുള്ള ഉത്തരവാദിത്തത്തെയും കുറിച്ച് നമ്മൾ കാതലോടെ ചിന്തിക്കേണ്ട ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. മൃദുലമായ വികാരങ്ങളെ മാധ്യമങ്ങൾ അധികമായി ഏറ്റെടുക്കുന്നു, അതിനെ വിപണനയോഗ്യമാക്കുന്നു. മനുഷ്യമനസ്സിലെ നനവുള്ള നിമിഷങ്ങളെ, പ്രണയത്തിന്റെ ഉമ്മയോ ഒരു മുപ്പത് സെക്കൻഡ് ദു:ഖത്തിൻറെ കാതലായ നിമിഷങ്ങളോ, അവർ പ്രധാന വസ്തുക്കളാക്കുന്നു... കാഴ്ചക്കാരുടെ കാഴ്ചപ്പാട് വിറ്റഴിക്കാവുന്ന ഒരു ഉപഭോഗവസ്തുവായി മാറ്റുന്നു. ജീവിതത്തിന്റെ ആഴങ്ങളിൽ നിന്ന് ഉയിർത്തെഴുന്നേല്‍പ്പിച്ച തനിമയും, മനസ്സിന്റെ അത്രയും ലോലമായ ഓളവും, മാധ്യമപ്രവാഹത്തിൽ നഷ്ടപ്പെടുന്നു. ഇതോടെ സംഭവിക്കുന്നതെന്താണ്: കാതലായ വിഷയങ്ങൾ സമൂഹത്തിലെ അന്തർധാരകളും, മനുഷ്യാവകാശ ചർച്ചകളും, പാവപ്പെട്ടവരുടെ നിശബ്ദ പോരാട്ടങ്ങളും മാഞ്ഞുപോകുന്നു. അവ ലോകത്തിന്റെ മുൻതൂക്കത്തിലേക്ക് എത്തുന്നതിന് മുമ്പേ മറവിയുടെ കറുത്ത മറയിൽ അടയുന്നു. സത്യത്തിന്റെ ദീപം, ഒരു കാറ്റിൻറെ തലോടലിൽപ്പോലും കുലുങ്ങുന്ന ഒരു കിരണമായി, വിറങ്ങലിക്കുന്ന...

ഒറ്റമരത്തിലെ പരാഗണങ്ങൾ

Image
മരുഭൂവിലെ ഒറ്റമരങ്ങളിലെ പൂക്കൾ, പരാഗണവിധേയരല്ല... വനാന്തരങ്ങളിൽ പരാഗരേണുക്കൾ കൈമാറുന്ന കാറ്റുകൾ ഇവയെ കാണാറില്ല; അവയോട് മിണ്ടാറില്ല.... അവ തങ്ങളുടെ ഗന്ധങ്ങൾ സ്വയം ശ്വസിക്കുന്നു അവയുടെ സ്വപ്നങ്ങളിൽ രേണുക്കൾ പൂക്കൾ തേടി ആകാശസീമകളിൽ പറക്കുന്നു.. മഴപെയ്യാത്ത ആകാശം പോലെ, വാക്കുകളില്ലാത്ത വാക്യംപോലെ ഇവയുടെ കാത്തിരിപ്പുകൾ..., ഒരു തൂമഞ്ഞു പോലും അവയുടെ ഓർമ്മപാത്രത്തിൽ പൊഴിഞ്ഞിട്ടില്ല... എങ്കിലും പറയാതെ ഒഴിയുന്നൊരു ഈ ഒറ്റനിലാവിൻ നെഞ്ചിൽ ഇവ ഇപ്പോഴും വിടരുന്നു പരാഗമില്ലാതെ... പരപരാഗണവുമില്ലാത്ത അർദ്ധപുഷ്പങ്ങളായി. Sree.23.05.2025.  ©️is reserved

നവ ബോധോദയങ്ങൾ

Image
ആപ്പിൾമരച്ചുവടോ ബോധിവൃക്ഷത്തണലോ തേടുന്നില്ലെങ്കിലും, ഞാനെന്നെ വിളിക്കുന്നതു ബുദ്ധിമാനെന്നാണ് ഇന്നിന്റെ ആകാശം അവിശ്വാസത്തിന്റെ ആലയം..! നക്ഷത്രക്കൂട്ടങ്ങളാണ് ആദ്യത്തെ ഗ്രൂപ്പിസത്തിന്റെ വക്താക്കൾ... സൂര്യൻ,.... സ്വയം അസ്തമിക്കാനെരിയുന്നവന് കൂട്ടാരുണ്ടാകാൻ..!! ക്ഷീരപഥങ്ങളൊഴുക്കുന്ന കാമഥേനു ഏതാണാവോ.? മുഴക്കമുണ്ടത്രെ പ്രപഞ്ചത്തിനാകെ..., എന്നിരിക്കിലും എന്റെ നഗരത്തിനോളം വരുമോ? എന്റെ നഗരം മുഴങ്ങാൻ തുടങ്ങിയത് ഇന്നലെമുതലാണെന്ന് മുത്തച്ഛൻ... ഞാനൊരുമുഴക്കവും കേൾക്കാറില്ല ഇരുവശങ്ങളിലും ആവർത്തനഗീതംമുഴക്കുന്ന ചെറുയന്ത്രങ്ങളാൽ ഞാനെന്റെ കർണ്ണങ്ങൾ മൂടിവച്ചിട്ടുണ്ട്... ജ്ഞാനപീഠത്തിലല്ലെങ്കിലും ഞാനെന്നും ലഹരിയിലാണ്.. ആപ്പിൾമരച്ചുവടോ ബോധിവൃക്ഷത്തണലോ തേടുന്നില്ലെങ്കിലും, ഞാനെന്നെ വിളിക്കുന്നതു ബുദ്ധിമാനെന്നാണ്. #sreekumarsree   ©️reserved.