Posts

Showing posts from November, 2024
Image
Life, Ephemeral Souls A fleeting breath, a flickering light, A cosmic dance, a timeless night.  We come, we live, we fade away,  Like stardust scattered in the day. A mystery, a riddle, a vast unknown,  The journey onward, forever alone. Yet, in our hearts, a spark remains,  A hope that echoes through the plains. Though death may claim our mortal coil,  Our spirits soar, beyond the soil.  Eternal essence, pure and bright,  A cosmic journey towards the light.

വിദൂഷകവിരാമം

Image
ജീവൻ പോകുന്നതിനെക്കാൾ ഭയമാണെനിക്കെന്നും ഉറങ്ങാൻ കിടക്കുന്നത്... ഉയിരകന്നുപോകുന്നത് ഉറക്കത്തിലാണെങ്കിലോ...? എനിക്കെന്തുമാത്രം പറയാനുണ്ടായിരുന്നിനിയും ഒരുപാടുപേരെ ചിരിപ്പിച്ച വിദൂഷകജീവിതത്തിലെ വിരമിക്കലിലെങ്കിലും കുറച്ചുപേരെങ്കിലും കരയേണ്ടതല്ലേ.... അനിവാര്യമായ  മരണത്തിനുമുന്നിലവർ അഭിനയിച്ചെങ്കിലും  കരയുമായിരിക്കും.. ഉറക്കത്തിലങ്ങു പോയാലോ കരയണോ വേണ്ടയോ രണ്ടുണ്ട് നിങ്ങൾക്ക് ചിന്തിക്കാൻ അരങ്ങിനുമുന്നിലമർന്ന്  കണ്ടിരുന്നവർക്ക് മാത്രമല്ല നിനക്കും...  ഓർക്കുക ഒരുമിച്ചുറങ്ങലല്ല  ഓർമ്മിച്ചുറങ്ങലിലായിരുന്നെന്റെ സ്നേഹം ഓർത്തുണരാനും. . അപ്പോഴുമെപ്പോഴും എനിക്കോർമ്മിക്കാനെന്നും നീമാത്രമായിരുന്നു.... #ശ്രീ 

വഴിമറന്ന സന്ദേശങ്ങൾ

Image
ആകാശം കാണാതെ വിരിയിക്കാൻ ശ്രമിച്ച മയിൽപ്പീലിത്തുണ്ടുപോലെ ആകാശത്തിനു കീഴെ കമഴ്ത്തിവച്ച വിളക്കുമരങ്ങൾ സാക്ഷിയാക്കി, നിദ്ര നിശ്ശബ്ദതയെ പ്രണയിക്കുന്നേരം.... നിശ ഇരുവർക്കുമായൊരു പുൽപ്പായ വിരിക്കുന്നു. മന്ദമാരുതൻ രാമച്ചക്കാടു വിട്ട് അലസമണയുന്നുണ്ട്, ചുണ്ടിൽ, മുളങ്കാടിൽനിന്ന് കട്ടെടുത്തൊരു മൂളിപ്പാട്ടുമായ്. ഒളിനയനങ്ങളൊഴിവാക്കി പനിമതിയകലെ, കരിമേഘപ്പുതപ്പുചുറ്റി.! പരസ്പരം പായിക്കുന്ന  വായുദൂതുകളിലൂടെ  നമ്മുടെ ശുഭരാത്രിസന്ദേശങ്ങളിപ്പോൾ വഴിതെറ്റിയലയുകയാവും. എന്നിലേക്കും നിന്നിലേക്കുമണയാതെ. സ്വീകർത്താവിലും പ്രേക്ഷിതനിലേക്കുമുള്ള  വഴിതെറ്റിയലയുകയാവും തീർച്ച, അല്ലായിരുന്നെങ്കിൽ എന്റെ നെടുവീർപ്പുകളെല്ലാം ഈ തണുത്ത രാവിലെങ്കിലും നീയറിയുമായിരുന്നല്ലോ.         #ശ്രീ

തുലാമഴയിൽ

Image
തുലാമഴ ഇടമുറിയാതെ, മച്ചിറമ്പിലെ വെള്ളിനൂൽധാര പൊട്ടുന്നേയില്ല... ആദ്യമൊക്കെ ചന്നംപിന്നം കലപിലകൂട്ടിയ മഴത്തുള്ളികളും പാടാനാരംഭിച്ചിരിക്കുന്നു.. എത്ര താളത്തോടെയാണവർ പുരപ്പുറത്തെ പ്രതലത്തിൽ മൃദംഗധ്വനിയുണർത്തുന്നത് എത്രമനോഹരമായാണവ, മുളയിലകളിൽ തമ്പുരുശ്രുതിയൊരുക്കുന്നത്... നനുത്ത ചിറകുകൾ പൂട്ടിയൊരു പുള്ളിവാലൻകിളിതാ എന്റെ ജാലകപ്പടിയിൽ.. കടുംകാപ്പിയേക്കാൾ ചൂടാണ് പെണ്ണേ നിന്നുടലിനെന്ന് പിന്നുടലിനോട് ചേർന്ന് മൊഴിയുമ്പോൾ... മഴ ഒച്ചയൊതുക്കിയതെന്തിനാവാം...? നിന്റെ മറുവാക്കിനുതന്നെ... ഒരുകമ്പിളിച്ചൂടിനുള്ളിലേക്കവൾ ശബ്ദങ്ങളടക്കുമ്പോൾ മഴ.. വീണ്ടുമൊരു രതിനടനതാളം. #ശ്രീ.